വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ കമലാ ഹരീസും തമ്മിൽ ഡിബേറ്റ് നടക്കുന്നതിനിടെ വൈസ് പ്രസിഡന്റിന്റെ തലയിൽ വന്നിരുന്ന ഈച്ച പെട്ടെന്ന് സ്റ്റാർ താരം ആയി. ഡിബേറ്റിലെ വിജയി ഈ ഈച്ച ആണെന്ന് ന്യു യോർക്ക് പോസ്റ്റ് വിശേഷിപ്പിചു.
പെൻസിന്റെ വെളുത്ത തലമുടിയിൽ ഈച്ച രണ്ട് മിനിറ്റും ഒൻപത് സെക്കണ്ടും ഇരുന്ന ശേഷം പറന്നു പോയി. അത് വന്നിരുന്നത് പെൻസ് അറിഞ്ഞതേയില്ല.
സാൾട്ട് ലേക്ക് യുണിവേഴ്‌സിറ്റി ഹാളിലാണ് ഡിബേറ്റ് നടന്നത്. അടച്ചുറപ്പുള്ള എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഈച്ച എങ്ങനെ വന്നുവെന്നു വ്യക്തമല്ല.
പെൻസ് കണ്ടില്ലെങ്കിലും ടിവി കാണുന്നവരൊക്കെ ഈച്ചയെ കണ്ടു. കയ്യോടെ ട്വിറ്ററിൽ ചർച്ച ഈച്ചയെപ്പറ്റിയായി. ഈച്ച സംസാരിക്കണമെന്നായി ഒരു കൂട്ടർ. മറ്റൊരു കൂട്ടർ ഈച്ചയെ ക്വാറന്റയിനിൽ അയക്കണമെന്നും നിർദേശിച്ചു.
നാല് വര്ഷം മുൻപ് ഡിബേറ്റിന്റെ സമയത്ത് ഹിലരി ക്ലിന്റന്റെ തലയിൽ വന്നിരുന്ന അതെ ഈച്ചയാണിതെന്നു ചില നിരീക്ഷകരും പറഞ്ഞു,. അതായത് ഹിലാരിയെപോലെ പെൻസും തോൽക്കുമെന്ന് വ്യംഗ്യം.
പെൻസിനു ഉത്തരങ്ങൾ നൽകുകയാണ് ഈ ഈച്ച എന്ന് മറ്റു ചിലർ. ഡിബേറ്റിനിടയിൽ ബൈഡനു രഹസ്യമായി വിവരങ്ങൾ ലഭിച്ചെക്കാമെന്നും അതിനാൽ ബൈഡന്റെ ചെവി പരിശോധിക്കണമെന്നും ട്രംപ് അനുകൂലികൾ പറഞ്ഞത് കൂട്ടി വായിക്കുക.
എന്തായാലും ഒരു മണിക്കൂറിനുള്ളിൽ 83000 പേരാണ് ഈച്ചകാര്യം ട്വീറ്റ് ചെയ്തത്.
ഇതേ സമയം മുഖാമുഖമല്ലാതെയുള്ള വിർച്വൽ ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. അത് വെറുതെ സമയം പാഴാക്കലാണ്. ബൈദാണ് ഗുണകരമായ നീക്കമാണത്.
ഡിബേറ് നടത്തുന്ന കമീഷനാണ് വിർച്വൽ ഡിബേറ് നിർദേശിച്ചത്