ഞാൻ സമയത്തോടു ചോദിക്കുന്നു ഇത്ര തിടുക്കമെന്തിന്? എൻ്റെ നേരം പുലർന്നതേയുള്ളു. വെള്ളം തോർന്നതേയുള്ളു. കണ്ണെഴുതാതെ ചിലങ്ക കെട്ടാതെ പലവർണ്ണപ്പാവാട ചുഴറ്റാതെ പാതി പാടിയ പാട്ടു മുറിച്ച് ഞാനെങ്ങനെ വരാനാണ്? എൻ്റെ മാത്രം രാത്രികൾ, പകലുകൾ, ലളിതയായി ദുർഗ്ഗയായി പലകിനാവിലെ യാത്രകൾ. കനലുടുപ്പിട്ട കാമുകൻമാരുടെ ക്ഷണം.. കവിത തോരാനിട്ട അടുക്കളച്ചായ്പ്' അടിയുടുപ്പിലെ ചോരമണം: ഇനിയും ചെയ്തു തീർക്കേണ്ട പാപങ്ങളുടെ നീണ്ട നിര . എനിക്കു നേരം പുലർന്നതേയുള്ളു. വെള്ളം തോർന്നതേയുള്ളു പെണ്ണുങ്ങൾക്കു ജീവിക്കാൻ കൂടുതൽ സമയം വേണമെന്ന നിവേദനത്തിൽ ഞാൻ ഒപ്പുശേഖരണം നടത്തുകയാണ്. ഇത്ര തിടുക്കമെന്തിന്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല