ന്യൂജേഴ്‌സി: കാലാവധി കഴിഞ്ഞ ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് ഉൾപ്പെടെ ചില നേതാക്കന്മാർ ഔദ്യോഗിക നേതൃത്വമാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ പല നേതാക്കന്മാരെയൂം പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശ്രമം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ്. മിനിറ്റുകൾക്ക് മുമ്പ് മാത്രം പ്രസിദ്ധീകരിച്ചു ശേഷം പരിപാടി നടത്താൻ ഇന്ന് ശനിയാഴ്ച്ച രാവിലെയും ശ്രമം നടന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യു യോർക്ക് ചാപ്റ്ററിൽ നടത്തിയ പത്ര സമ്മേളനത്തിൽ ജോർജി വ്യക്തമാക്കി
ഇന്ന് (ശനിയാഴ്ച) ശനിയാഴ്ച രാവിലെ ഒരു മാധ്യമ പ്രവർത്തകൻ വിളിച്ചപ്പോഴാണ് ഫൊക്കാനയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന ഒരു ഒരു സൂം മീറ്റിംഗ് ഉണ്ടെന്ന് അറിഞ്ഞത്. സംഘടനയുടെ ഔദ്യോഗിക പരിപാടി അല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം അതിൽ നിന്നും പിന്‍മാറി. ഇത്തരത്തിൽ കേരളത്തിലെ മന്ത്രിമാരെയും മറ്റു നേതാക്കളെയും ഇവർ തെറ്റിദ്ധരിപ്പിക്കുന്നതായും ജോർജി വർഗീസ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം തന്നെ ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും എന്നിട്ടും കള്ള പ്രചാരണങ്ങളിലൂടെ നടത്തുന്ന ഇത്തരം ചതികൾ ഇത്തരക്കാർ നടത്തുന്നത് ഭൂഷണമല്ലെന്നും ജോർജി വർഗീസ് വ്യക്തമാക്കി.