Image

പിണറായി ഭരണം കോവിഡിനേക്കാള്‍ ഭീകരം (ചാരുംമൂട് ജോസ്)

Published on 16 September, 2020
പിണറായി ഭരണം കോവിഡിനേക്കാള്‍ ഭീകരം (ചാരുംമൂട് ജോസ്)
ഇപ്പോള്‍ കേരളത്തില്‍ വളരെ ഭീകരമായ അവസ്ഥയിലുള്ള ദുര്‍ഭരണമാണ് സഖാവ് പിണറായി എന്ന ഏകാധിപതി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്നു സംശയിക്കുന്ന പല സുപ്രധാന രേഖകളും, തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള സാഹചര്യത്തിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തത് തീര്‍ച്ചയായും തനിക്കെതിരേ വിരല്‍ചുണ്ടാതിരിക്കാനാണ് എന്നുള്ള സത്യം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസിലായിക്കഴിഞ്ഞു.

സ്വജനപക്ഷപാതവും, കൊലപാതക പരമ്പരകളും, ബാലികാപീഡനങ്ങളും ചരിത്രത്തിലാദ്യമായി ഉയര്‍ന്ന സൂചികയില്‍ നില്‍ക്കുമ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ കോടികള്‍ കേരളത്തിന്റെ ഖജനാവില്‍ നിന്നു ചെലവഴിക്കുന്നത് കേരളീയരെ ആകമാനം വഞ്ചിക്കുന്നതാണ്. ഇതിനെതിരേ ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ പോലീസ് ഗുണ്ടകളെക്കൊണ്ട് ക്രൂരമായി അടിച്ചൊതുക്കുകയാണ്.

അഴിമതിയില്‍ ആകമാനം മുങ്ങിക്കുളിച്ചിരിക്കുന്ന ഈ സര്‍ക്കാരിനു ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രിയും, പാര്‍ട്ടി സെക്രട്ടറിയും കൂടി അറബിയെ പറ്റിച്ച് കോടികള്‍ തട്ടിയതും, ബീഹാറി പെണ്ണിന്റെ ഗര്‍ഭവും, ഇപ്പോള്‍ മയക്കുമരുന്നും സ്വര്‍ണ്ണക്കടത്തും അതിലുമുപരി രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് വിധേയരായവരേയും സംരക്ഷിക്കുന്നത് സ്വന്തം പുത്രിയുടെ കമ്പനിയില്‍ കൂടി നടത്തിയിട്ടുള്ള അഴിമതി പുറത്തുവിടാതിരിക്കാനുള്ള ഒരു ഒത്തുകളയാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും.

മറ്റുള്ള എല്ലാ വകുപ്പ് മന്ത്രിമാരേയും, നോക്കുകുത്തികളാക്കി ഏകാധിപതിയെപ്പോലെ പിണറായി വിജയന്‍ പെരുമാറുന്നതിനു മുമ്പില്‍ ഓഖി മുതല്‍, പ്രളയങ്ങള്‍, മറ്റുള്ള ദുരന്തങ്ങളിലൂടെയും, ഇപ്പോള്‍ വിമാനത്താവള കരാറില്‍ക്കൂടി നേടിയെടുത്ത ശതകോടികള്‍ കൈയ്യിലുള്ളതിന്റെ അഹങ്കാരത്തിലാണ്. കാശുകൊടുത്ത് കമ്യൂണിസ്റ്റ് കേന്ദ്ര കമ്മിറ്റിക്കാരെ നിലയ്ക്കുനിര്‍ത്തുന്നതുപോലെ കേന്ദ്ര സര്‍ക്കാരിനേയും കാശുകൊടുത്ത് വിലയ്ക്കു വാങ്ങാന്‍ മടി കാണിക്കാത്ത സഖാവാണ് കേരളത്തില്‍ ഇരട്ടത്താപ്പ് നയം പേറി ജനങ്ങളെ വിഢികളാക്കുന്നത്.

രണ്ടായാലും കേരള ജനത കടുത്ത തീരുമാനമെടുക്കുന്ന സാഹചര്യം ഉടന്‍ നിലവില്‍ വരും. ജനം നിയമം കയ്യിലെടുത്തെന്നു വരും. അക്രമികളേയും ബാലപീഡകരേയും, നിരന്തരം കൊലപാതകങ്ങള്‍ നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളേയും ജനങ്ങള്‍ തെരുവില്‍ നേരിടും, നേരിടണം. ഈ ഭരണം കമ്യൂണിസ്റ്റുകളുടെ അന്ത്യം കുറിക്കുമെന്നതില്‍ കേരളത്തിലെ ജനങ്ങള്‍ അതു മനസ്സിലാക്കി കേരള മണ്ണില്‍ നിന്നു പ്രസ്ഥാനത്തെ പിഴുതെറിയും. കോവിഡ് കാലത്തും അതിന്റെ മറവിലും കോവിഡ് രോഗിയെപ്പോലും പീഡിപ്പിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്താശ ചെയ്തുകൊടുക്കുന്നത് കേരളീയ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പരിശുദ്ധ ഖുറാന്റെ പേരില്‍ നടത്തിയ വലിയ കള്ളക്കടത്തും, പ്രോട്ടോക്കോള്‍ ലംഘനവും, വിദേശകാര്യ മന്ത്രാലയത്തോടും ഇസ്ലാംമത വിശ്വാസികളോടുമുള്ള ചതിവിലൂടെ വിദേശ കറന്‍സികളും, ആയുധങ്ങളും മയക്കുമരുന്നുകളും കേരളത്തിലിറക്കി അന്യ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത സാഹചര്യങ്ങളും അന്വേഷണ പരമ്പരകള്‍ നടക്കുമ്പോള്‍ തികച്ചും ഉളുപ്പില്ലാതെ ഭരണത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ നാണമില്ലാത്ത നികൃഷ്ട ജീവിയായി പിണറായി വിജയന്‍ മാധ്യമങ്ങളെപ്പോലും ഭയചകിതരാക്കി ദിനങ്ങള്‍ തള്ളിനീക്കുകയാണ്. കോവിഡ് കണക്കുകളുടെ പേരില്‍ തത്കാലം രക്ഷപെട്ടു എന്ന ആശ്വാസവുമായി അധികനാള്‍ മുന്നോട്ടുപോകാനാവില്ല സഖാവേ.

ഈ അവസ്ഥ മാറും. ഓരോ വോട്ടര്‍മാരുടെ സിരകളിലും, ഓരോ സ്ത്രീകളുടേയും, അമ്മമാരുടേയും കോടതികളിലും ജനകീയ കോടതിയിലും, ദൈവത്തിന്റെ നീതിയുടെ കോടതിയിലും പിണറായി വിജയാ താങ്കള്‍ അമ്പേ താറടിഞ്ഞു വീഴും. കമ്യൂണിസത്തിന്റെ ശവപ്പെട്ടിയുടെ അവസാന ആണി ജനങ്ങള്‍ ആഞ്ഞടിക്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സഖാവ് പിണറായി വിജയന്റേതു മാത്രമായിരിക്കും.
ജയ് ഹിന്ദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക