Image

വിസാ കാലാവധി നീട്ടി നല്‍കില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍

Published on 15 September, 2020
വിസാ കാലാവധി നീട്ടി നല്‍കില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍


കുവൈറ്റ് സിറ്റി: കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചതിനാല്‍ വിസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന സ്വഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ സെപ്റ്റംബര്‍ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവര്‍ പ്രതിദിന പിഴ നല്‍കേണ്ടി വരും. വിസ പുതുക്കിയില്ലെങ്കില്‍ ഒരു ദിവസം രണ്ട് ദിനാറാണ് പിഴ ഈടാക്കുക. ജൂണ്‍ അവസാനത്തോടെ ഉപഭോക്താക്കളെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്വീകരിക്കുന്നതിനാല്‍ ഗ്രേസ് എക്സ്റ്റന്‍ഷന്‍ നല്‍കണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും താമസകാര്യാലയത്തില്‍ നേരിട്ടെത്തിയും വിസ പുതുക്കാം. അതേസമയം വ്യോമ ഗതാഗതത്തിന് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് നവംബര്‍ 30 വരെ സ്വാഭാവിക എക്‌സ്റ്റെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍ക്ക് നവംബര്‍ 30നു ശേഷം സമയം നീട്ടിനല്‍കില്ലെന്നും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാതൃ രാജ്യങ്ങളിലേക്ക് തിരികെ പോവണമെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക