Image

കൊറോണക്കാലത്തെ ദൈവസങ്കല്പം (ലേഖനം: ഡോ. നന്ദകുമാർ ചാണയിൽ)

Published on 07 September, 2020
കൊറോണക്കാലത്തെ ദൈവസങ്കല്പം (ലേഖനം: ഡോ. നന്ദകുമാർ ചാണയിൽ)
കൊറോണ കാരണം ധാരാളം സമയം വായിക്കാനും എഴുതാനും കിട്ടുമെങ്കിലും എഴുതാനുള്ള “ഒരിത്” എന്തുകൊണ്ടോ കിട്ടാറില്ല. സമസ്‌തഭൂഖണ്ഡങ്ങളിലെക്കും വ്യാപിച്ച് ലോകത്തെ ബന്ധനത്തിലാക്കിയ ഈ ഇത്തിരിക്കുഞ്ഞൻ ചില്ലറക്കാരനല്ലെന്ന് തന്റ താണ്ഡവംമൂലം ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. ഇത്തരമൊരു ആഗോളപ്രതിസന്ധി ലോകചരിത്രത്തിൽ ഉണ്ടായിട്ടേ ഇല്ല. ഇനി ഉണ്ടാകില്ല എന്നും പ്രത്യാശിക്കാം. എന്തായാലും കൊറോണ ഒരു കാര്യം വ്യക്തമാക്കി- ദുഃഖത്തിലും, നിസ്സഹായതയിലും അഴലിലും ഉഴലുമ്പോൾ തുണയ്ക്കായി എത്തുമെന്ന് വിശ്വസിച്ചുപോരുന്ന ഉടയതമ്പുരാനെപോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ സംഹാരരുദ്രന്റെ വെളിപാട്. ഇതിനകം 26.7 ദശലക്ഷം പേരെ അവശരാക്കുകയും 877,000 പേരെ കുരുതികഴിക്കുകയും ചെയ്തുകഴിഞ്ഞു. അതവിടെ നിൽക്കട്ടെ, കൊറോണ എന്നെ ചിന്തിപ്പിക്കാനുതകിയ വിഷയത്തിലേക്കു കടക്കട്ടെ. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അതേവരെ ആരോഗ്യവാനായിരുന്ന എന്റെ പിതാവ് പക്ഷാഘാതം മൂലം ശയ്യാവലംബിയായി. പരദ്രോഹമേതും ചെയ്യാതെ, എന്നാൽ തന്നാലാവുന്ന സഹായങ്ങൾ ആർക്കും ചെയ്‌തു കൊടുത്തിരുന്ന, ഒരു മാതൃകാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന വ്യഥ, ചിന്തിക്കാൻ തുടങ്ങിയതു മുതൽ ഉത്തരം കിട്ടാത്ത ഒരു കീറാമുട്ടിയായി എന്നിൽ സന്നിവേശിച്ചിരുന്നു. അതുപോലെതന്നെ, എന്റെ ചുറ്റുമുള്ള ഒരുപാടു നല്ല മനുഷ്യർക്ക് അവർ അർഹിക്കാത്ത പലവിധ ദുഃഖങ്ങളും സങ്കടങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നതു കാണാനിടവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാടു ചോദ്യങ്ങൾ സന്തതസഹചാരിയായി എന്റെ കൂടെയുണ്ട്. ആരാണ് ഈ പ്രത്യക്ഷപ്പെടാത്ത ഈശ്വരൻ? എവിടെയാണ് അദ്ദേഹം കുടികൊള്ളുന്നത്? എന്തുകൊണ്ടാണ് നല്ലവർക്ക് ദുരിതമനുഭവിക്കേണ്ടിവരുന്നത്. എന്നെല്ലാം തലപുകഞ്ഞാലോചിക്കുകയല്ലാതെ ഉത്തരമൊന്നും കിട്ടിയില്ല. ഇപ്പോൾ ഒന്ന് ബോദ്ധ്യമായി. ഈശ്വരനല്ല സർവ്വവ്യാപി; കൊറോണയാണ് ആ പദവിക്ക് അർഹൻ എന്ന്.

ദേവന്മാരും, ദേവാലയങ്ങളും, ആൾദൈവങ്ങളും ആണോ ഈ ദുരവസ്ഥയിൽ മാനവരാശിക്ക് സഹായഹസ്തങ്ങളുമായി വന്നത്‌? വൈദ്യശാസ്ത്രത്തിനു മാത്രമേ ഈ അവസരത്തിൽ മാനവരക്ഷക്കായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. അല്ലെങ്കിലും ദൈവം ഒരു സങ്കൽപ്പം മാത്രമാണ് എന്നാണല്ലോ അനുഭവങ്ങൾ തെളിയിക്കുന്നത്. പുരാതനകാലത്ത്, ശാത്രസാങ്കേതിക രംഗത്ത് പുരോഗതി നേടിയിട്ടില്ലാത്തകാലത്ത്, പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും അലട്ടിയിരുന്നപ്പോൾ കണ്ടുപിടിച്ചതായിരിക്കണം ‘ദൈവം‘ എന്ന സങ്കല്പം. മഹാമാരണങ്ങളെല്ലാം സംഭവിക്കുന്നത് ദൈവകോപംകൊണ്ടാണെന്ന ഒരു താക്കീതും ആ സങ്കൽപ്പത്തെ ശാശ്വതീകരിക്കാൻ തന്റെ നിസ്സഹായാവസ്ഥ മനുഷ്യനെ പ്രേരിപ്പിച്ചു. മുങ്ങിച്ചാവേണ്ടി വരുമ്പോൾ ഒരു പുൽക്കൊടിയിലായാലും എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് അതിജീവനത്തിനുള്ള സഹജമായ തൃഷ്ണയാണല്ലോ. അമാനുഷികപരിവേഷം നൽകി ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആരാധനയും, വഴിപാടും, നേർച്ചയുമെല്ലാം അങ്ങിനെയുണ്ടായ വിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണല്ലോ. ഈ ചിന്ത ചിലർക്കെല്ലാം മുജ്ജന്മസുകൃതത്തിലും, മുജ്ജന്മപാപത്തിലും അധിഷ്ഠിതമായ മറ്റൊരു സങ്കൽപ്പത്തിനും തിരിതെളിച്ചു. ഇത്രയല്ലേയുള്ളൂ യഥാർത്ഥത്തിൽ. എല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യനും ജനിക്കുന്നു, മൃതിയടയുന്നു. ഈ ചിന്ത സ്വവംശത്തിന്റെ നിലനിൽപ്പിനുതന്നെ ഉതകുമെന്നു കരുതിയായിരിക്കണം പരമ്പരാഗതമായി ആചാരങ്ങളെല്ലാം അനുഷ്ഠിച്ചുവന്നിരുന്നത്.

മാരകരോഗങ്ങളായ വസൂരി, പ്ലേഗ്, കോളറ, കുഷ്ഠം, ക്ഷയം, ഇബോള ഇപ്പോൾ കൊറോണ എന്നിവയൊക്കെ പിടിപെട്ടപ്പോൾ ദൈവകൃപകൊണ്ടുമാത്രം ശമനമോ, മരണത്തിൽ നിന്നുള്ള മോചനമോ ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ലെന്നും കാണാം. എപ്പോഴെല്ലാം മനുഷ്യൻ രോഗഗ്രസ്ഥനായിട്ടുണ്ടോ, അപ്പോഴെല്ലാം ശാസ്ത്രം മാത്രമാണ് ദുരിതാശ്വാസത്തിനും തുണക്കും എത്തിയിട്ടുള്ളൂ.

കേട്ടും വായിച്ചും അനുഭവിച്ചും നേടിയ അറിവുകൾ പരമ്പരാഗതമായി ചില വിശ്വാസപ്രമാണങ്ങളെ പുനഃപരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു. നല്ലതു ചെയ്‌താൽ നല്ലതേ വരൂ; തിന്മ ചെയ്‌താൽ ദോഷമേ വരൂ. പിന്നെയൊരു സ്വർഗ്ഗവും നരകവും! എന്നിട്ടെന്തേ നന്മമാത്രം ചെയ്തിരുന്നവർ ദുരിതമനുഭവിക്കുന്നു? ദ്രോഹം ചെയ്യുന്നവരെന്തേ സുഖേന വാഴുന്നു? കേവലം വിശ്വാസം മാത്രമായ മുൻ-പിൻ ജന്മത്തിലേക്കു കടക്കാൻ താല്പര്യമില്ല. ജീവനില്ലാത്ത ദൈവത്തിനു പാർക്കാൻ കൊട്ടാരസദൃശമായ മണിമാണികകളും അമൃതേത്തു ഭുജിക്കാൻ ഭക്ഷ്യവിഭവങ്ങളുമെന്തിന്. അവ ആസ്വദിക്കാൻ തക്ക അവയവങ്ങളൊന്നും സാങ്കല്പിക സർവ്വേശ്വരനില്ലല്ലോ? ലോകത്തെമ്പാടുമുള്ള ദേവാലയങ്ങൾ ആതുരസേവക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഏതാനും അവശതയനുഭവിക്കുന്ന പട്ടിണിപ്പാവങ്ങൾ രക്ഷപ്പെട്ടുപോയേനെ! ഈ അരൂപിക്കൊരുക്കുന്ന സദ്യാവിഭവങ്ങൾ പട്ടിണി കിടക്കുന്നവർക്ക് മൃഷ്ടാന്നഭോജനമായേനെ! പാലും തൈരും പോയിട്ട്‌ കഞ്ഞിവെള്ളം പോലും കുടിക്കാൻ വകയില്ലാതെ എത്രപേർ ഈ ‘ഭൂമിദേവിയിൽ‘ ഊർദ്ധ്വശ്വാസം വലിച്ചു അകാലമൃത്യുവിനിരയാകുന്നു! തക്കസമയത്തുള്ള ആതുരശുശ്രൂഷയും ഔഷധങ്ങളും ലഭ്യമാകാതെ എത്രപേർ കാലപുരിപൂകുന്നു.

സാമൂഹികരംഗത്തായാലും, രാഷ്ട്രീയ രംഗത്തായാലും, ആത്മീയരംഗത്തായാലും ചില തഥാകഥിത ആചാര്യന്മാർ പറയുന്നതെന്തും വിശ്വസിച്ച് വേദവാക്യപ്രമാണമായി കരുതി സ്വന്തം യുക്തി പണയംവെച്ച്, “മുമ്പെഗമിച്ചീടിന ഗോവു തന്റെ പിമ്പേഗമിക്കും ബഹുഗോക്കളെല്ലാം,” എന്നരീതിയിൽ പൊതുജനം എന്തേ വർത്തിക്കുന്നു? ഈ ജാതി, മത, വർഗ്ഗ, ഇസവ്യവസ്ഥകളെല്ലാം വെടിഞ്ഞു മനുഷ്യരെ സഹജീവികളും സഹോദരരുമായി കാണുന്ന ലോകം വെറും ഭാവനയിലൊതുങ്ങാതെ യാഥാർത്ഥ്യമാകുന്ന ‘സത്യയുഗം‘ എന്നുദിക്കും? ഗാന്ധിജിയുടെ ‘രാമരാജ്യം’ പോലെയൊരു സങ്കല്പികരാജ്യം ഒരു യാഥാർത്ഥ്യത്തിലേക്ക് പരിണമിക്കാൻ പുരോഗമനചിന്താഗതിക്കാരായ ഏറെ പേർ സംഘടിതമായി ശ്രമിച്ചാൽ സാധിതമാകും. എത്രയെത്ര ബുദ്ധന്മാരും യേശുകൃസ്തുമാരും മുഹമ്മദുനബികളും മുപ്പത്തിമുക്കോടി ദൈവങ്ങളും പുനരവതരിച്ചാലും മനുഷ്യമനസ്സുകളിൽ മാറ്റം വരാതെ, ‘മാനുഷരെല്ലാമൊന്നുപോലെ’ എന്ന ‘മാവേലി വാണീടും കാലം‘ സമാഗതമാകാൻ ക്ഷിപ്രസാദ്ധ്യമാവാതെ സങ്കല്പമാത്രമായേ വർത്തിക്കൂ.

***

Join WhatsApp News
Rafeeq Tharayil 2020-09-07 14:08:29
Excellent thought. I agree with your opinion.
കോരസൺ 2020-09-07 16:51:43
ഈശ്വര സങ്കല്പം എക്കാലത്തും സംശയങ്ങളുടെ മുൾമുനയിലാണ് നിർത്തപ്പെട്ടിട്ടുള്ളത്. ഈ കോവിഡ് കാലത്തും അതിനു മാറ്റമില്ല. എന്താകണം നമ്മുടെ സങ്കല്പത്തിലെ ഈശ്വരൻ? കൗതുകമുള്ള കുറേ അത്ഭുത കഥകൾനിറച്ച കിളിക്കൂട് ? നിറമുള്ള ഒരു മായിക മൂർത്തി? എന്താണ് ജീവിതം ? ഓരോ മിനിഷത്തിൽ നിന്നും മറ്റൊരു നിമിഷത്തേക്ക് കടന്നുപോകുന്ന പ്രകൃതിയുടെ ചാലക ശക്തി.ആ ജീവിതത്തിന്റെ പിറകിൽ ത്രസിപ്പിക്കുന്ന ഊർജ്ജം എന്താണ്? അതിനു ആരാധന ഇല്ലാതെ നിലനിക്കാൻവില്ല ? വിലാപമില്ലാതെ ചലിക്കാനാവില്ല ? കാലിഡസ്കോപ്പിൽ ഓരോ പ്രാവശ്യം തിരിക്കുമ്പോളും തെളിഞ്ഞു വരുന്ന നമ്മുടെ സങ്കല്പ്പം. അത് അങ്ങനെ തന്നെ നിൽക്കട്ടെ. അതിനുവേണ്ടി വാദികളും പ്രതികളും ഇല്ലാത്ത ഒരു ഇടമാണ് സ്വർഗ്ഗം. അത് ഉള്ളയിടം നരകം. നല്ല ഒരു ചിന്ത ഡോക്ടർ നന്ദകുമാർ ചാണയിൽ. കോരസൺ
Szachariah 2020-09-07 21:12:20
Very well stated. 🙏🙏
Tom Abraham 2020-09-07 22:59:23
Only Covid- 19 for Science finding treatment options, and author robs God of His glory. Thank God for not letting asteroids burn Earth in their path, and burn all the atheists. Millions of years, that has not ended Earth.
കാലുമാറിയ ദൈവം 2020-09-08 09:09:40
കൊറോണ വന്നതോടെ ദൈവങ്ങളും കാലുമാറി അഞ്ചക്ഷരം പഠിക്കുകേലാത്ത പുള്ളാർക്കു വേണ്ടി കർത്താവിനെ കൊണ്ടു പരൂഷ എഴുതിക്കുക, സർവ്വരോഗനിവാരിണിയായ ഹോമിയോ പോലും മുട്ടുമടക്കിയ രോഗങ്ങൾ കലപില പറഞ്ഞു മാറ്റുക എന്നിങ്ങനെ പലവിധ വിനോദങ്ങളിലൂടെ നസ്രാണികളെ പൊട്ടന്മാരാക്കി പുട്ടടിച്ചോണ്ടിരുന്ന റവ.വട്ടായി മതമൗലിക വാദത്തിലേക്കു ചുവടു മാറ്റിയ വിവരം ഏവരേയും ആഹ്ലാദപൂർവ്വം അറിയിച്ചു കൊള്ളുന്നു. പതിവ് ലൈവ് ഷോകൾക്ക് കൊറോണ തുരങ്കം വച്ചപ്പോൾ കിട്ടിയ വെളിപാടനുസരിച്ചാണ് ഈ പുതിയ വരുമാനമാർഗം സ്വീകരിച്ചതെന്ന് റവ.വട്ടായി വട്ടമേശകൂട്ടായ്മയിൽ പ്രസ്താവിച്ചു. വട്ടമേശകൂട്ടായ്മ അധ്യക്ഷൻ മാർ അപ്രേം ഇപ്രേം കാക്കനാട്ട് ഒരു വാഴ വച്ച് റവ.വട്ടായിയുടെ ചുവടുമാറ്റം ഉദ്‌ഘാടിച്ചു.
Rev.John Samuel 2020-09-08 09:14:19
Trump Mocks Evangelical Supporters And Their Christian Prayers. rump mocks his evangelical Christian supporters, calling their Christian prayers “bullshit,” according to a new book from Michael Cohen, Trump’s longtime lawyer and personal fixer. In his new book, “Disloyal: A Memoir,” Cohen reports that Trump mocked and disparaged a group of evangelical leaders after they came to him and laid their hands on him and prayed for him before the 2016 presidential election, at one point declaring: Can you believe that bullshit? Can you believe people believe that bullshit?
വിദ്യാധരൻ 2020-09-08 14:29:54
രു ശാസ്ത്രഞ്ജന്റെ മാനസീക ഭാവത്തോടെ നിങ്ങൾ 'കൊറോണ കാലത്തെ ദൈവ സങ്കൽപ്പത്തെ ' കൈകാര്യം ചെയ്തിരിക്കുന്നു . ദൈവം എന്ന സങ്കല്പത്തെ യുക്തിശാസ്ത്രസംബന്ധിയായ ചോദ്യങ്ങളിലൂടെ നഗ്നനാക്കാൻ ശ്രമിക്കുന്നു . അതെനിക്ക് ഇഷ്ടപ്പെട്ടു . ഈ ജീവിതം ഒരു പ്രഹേളികയാണ് . ഇവിടെ ദൈവം ഒരു സങ്കല്പമാത്രമാണ്. ആ സങ്കൽപ്പത്തെ ഒരു യാഥാർഥ്യമാക്കി മാറ്റി ഇവിടെ നടക്കുന്ന അഴുമതിക്ക് ഇന്ന് കണക്കും കയ്യും ഇല്ല. ലോകത്തിലെ മഹാമാരികളെ തടുക്കാൻ ശാസ്ത്രം നൽകിയ സംഭാവനയെ കാറ്റിൽ പറത്തി , അതിന്റെ മഹത്വം മുഴുവൻ, ഇവിടെ ദൈവത്തിന്റ വേഷം കെട്ടി ആടി നടക്കുന്ന ധർമ്മനീതിയില്ലാത്ത നികൃഷ്ട ജീവികൾക്ക് കൊടുക്കാൻ ഞാൻ തയാറല്ല . ഇവരെപ്പോലെയുള്ളവർക്ക് കൂട്ട് നില്ക്കുന്ന 'ട്രമ്പ്രാൻ' മാർ മനുഷ്യരാശിയുടെ ശത്രുക്കളാണ്. മരണം ഒരു സത്യമാണ്. ഇന്നല്ലെങ്കിൽ നാളെ അത് സമഭവിച്ചിരിക്കും . അതിനെ മാറ്റാൻ നാം സ്രഷ്ടിച്ച ദൈവങ്ങൾക്കും കഴിയില്ല . എന്നാൽ ഇതിലെ വൈരുദ്ധ്യം , നാം സൃഷ്ടിച്ച ദൈവങ്ങളും അവരുടെ ശിങ്കിടികളും , നമ്മുടെ മരണ ശേഷവും മനുഷ്യന്റെ കണ്ണിൽ പൊടിയിട്ട് ഇവിടെ കാണും . ജെറി ഫാൽവെൽ ജൂനിയറും, ഫ്രാങ്കോയും, മനുഷ്യനെ ചൂഷണം ചെയ്ത് ഇവിടെ കാണും . ഇവന്മാരെ പൊക്കിക്കൊണ്ട് നടക്കുന്ന പമ്പര വിഡ്ഢികളും. ജനങ്ങൾ ദൈവത്തിന് കൊടുത്ത പത്തു മില്യൺ ഡോളറുമായി ഫാൾവെൽ ജൂനിയർ മുങ്ങി . ഫാൻകോഴിക്കു വേണ്ടി വിഡ്ഢികളായ ഭക്തർ മില്യൻസ് ചിലവാക്കുന്നു ഒരിക്കലും തീരാത്ത അഴുമതികൾ തുടരുന്നു . പക്ഷെ ശാസ്ത്രം ശാസ്തജ്ഞമാരും മനുഷ്യ നന്മക്കായി എന്നും അവരുടെ പ്രതിഫലേച്ഛയില്ലാത്ത കര്മ്മം തുടർന്ന് കൊണ്ടിരിക്കും . മാസ്ക്ക് കെട്ടാനും , കയ്യ് കഴുകാനും അകലം പാലിക്കാനും നാം ഒരിക്കലും മറക്കാതിരിക്കുക . അതോടൊപ്പം ദൈവങ്ങളിൽ നിന്നും അകലം പാലിക്കുക . വിദ്യാധരൻ
Thomas Koovalloor 2020-09-09 21:41:02
I read Dr. Nandakumar’s article about the superstitions of the human beings they were following from the past and still continuing about the unscientific Gods and their kingdoms created by the thinkers of the world. It is interesting to note that at least the writer thought about the need of thinking about a “Sathya Yuga”,creation of a new world, where a commonly accepted One God theory could be followed by all so that we could minimize the divisions among us. I really appreciate Dr. Nandakumar thinking about the mystery of the unresolved theories of God at this time of COVID-19 pandemic. Congratulations Dr. Nandakumar. You are really a genius! NB: Sorry about my weakness in finding the right English words for expressing my thought for making the comment, because I am not proficient in that field.
josecheripuram 2020-09-10 00:40:05
We are at risk for sickness,accidents,death ,no matter what you are?We think that God think just like us,No one knows if there is a God,What he thinks,how he thinks,how are his ways to execute justice.We like to believe lies than truth.So we follow some one telling us Follow me I will take you to heaven.The helpless human wants to seek refuge in something or someone.Very few people only are, not afraid of death or sickness,they take it as part of life.Dr Nanda Kumar asked us questions which no one can answer.Well written.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക