Image

മലയാള സിനിമയ്ക്ക് ആധുനികതയുടെ പരിവേഷം നൽകി 'സീ യു സൂൺ'

ജയശങ്കർ പിള്ള Published on 02 September, 2020
മലയാള സിനിമയ്ക്ക് ആധുനികതയുടെ  പരിവേഷം നൽകി 'സീ യു സൂൺ'
കോവിഡ്  പശ്ചാത്തലത്തിൽ മലയാള സിനിമ  മറ്റു ഭാഷാ സിനിമകൾ പോലെ പ്രതിസന്ധി നേരുടുകയാണ്. ഓണക്കാലത്തു ഒരു പുതിയ സിനിമ പോലും കോട്ടകകളിൽ  പ്രദർശനത്തിനു വരാതെ ചരിത്രം തിരുത്തിയ വര്ഷം ആണ് 2020 . സിനിമാ പ്രവർത്തകർക്കും, അവരുടെ കൂട്ടായ്മകൾക്കും  കോവ്ഡ് കാലത്തുള്ള സിനിമാ നിർമ്മാണവും, റിലീസും ,പ്രദർശനവും  സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. ഈ അവസരത്തിൽ ആണ്  ഫഹദ് ഫാസിൽ  ഒരു പുതിയ പ്രമേയവും ആയി ആമസോൺ പ്രൈമിൽ "സീ യു സൂൺ  " റിലീസ് ചെയ്യുന്നത്.

യുവജനത ടച് സ്‌ക്രീനിലൂടെ തൊഴിൽ രംഗത്ത് എന്നത് പോലെ തന്നെ കുടുംബ,സുഹൃത്ത് ബന്ധങ്ങളും വളർത്തിയെടുക്കുന്ന നവയുഗ പശ്ചാത്തലത്തിൽ  വളരെ ചുരുക്കം അഭിനേതാക്കളെ  അണിനിരത്തി നസ്രിയ നിർമ്മിച്ച ചിത്രം ആണ് സീ യു. ഡേറ്റിങ് സൈറ്റുകൾ ,ടെക്സ്റ്റ് മെസ്സേജുകൾ,വീഡിയോ ചാറ്റുകൾ,സോഷ്യൽ മീഡിയകൾ വഴി എല്ലാം പുതിയ ബന്ധങ്ങൾ തുടങ്ങുന്നതും,അവസാനിയ്ക്കുന്നതും പല നല്ല മെസ്സേജുകളും  നൽകി ഫഹദിന്റെ എല്ലാ സിനിമകളിലും എന്നത് പോലെ  "സീ യു സൂൺ " നിര്വഹിച്ചിരിയ്ക്കുന്നു.

ആധാർ മുതൽ ആരോഗ്യം  വരെ ഡിജിറ്റൽ  ആയും,ബാങ്ക് ഇടപാടുകൾ പ്ലാസ്റ്റിക് കാർഡിലേയ്ക്കും  മാറിയ സാഹചര്യത്തിൽ  ഒരു പൗരന്റെയും സ്വകാര്യത സുരക്ഷിതം അല്ല എന്നും,അത് തുറന്ന പുസ്തകം ആണ് എന്നും ഈ സിനിമ വ്യക്തമായി  തെളിവുകൾ നൽകി പറഞ്ഞു വയ്ക്കുന്നു. വ്യക്തികളെയും  വ്യക്തിപരമായ  സ്വകാര്യതകളെയും ടെക്നോളജിയുടെ ബലത്തിൽ എങ്ങിനെ പിന്തുടർന്ന്  ചോർത്തി എടുക്കാം എന്നതിന്റെ കൂടി ഒരു സിനിമയാണ് "സീ യു സൂൺ " .

തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും,പ്രത്യേകിച്ച്  ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും,ഗൾഫു നാടുകളിലേക്ക്  കയറ്റി അയയ്ക്കപ്പെടുന്ന പെൺ ശരീരങ്ങളുടെ അവസ്ഥ,അതിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ  സ്നേഹിയ്ക്കാൻ കൊതിയ്ക്കുന്ന മനസ്സു , ഇതുപോലുള്ള കേന്ദ്രങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളും,അതുമൂലം കരുവാക്കപ്പെടുന്ന നൂതന വെബ്‌ ടീനേജേഴ്സ്,ലിംഗ വ്യത്യാസം ഇല്ലാതെ മനുഷ്യർക്ക് എല്ലാവര്ക്കും ഉള്ള വ്യക്തി സ്വാതന്ദ്രവും,ഭാഷാ പ്രയോഗവും, വളരെ വ്യക്താവ്യമായി ഏതാനും മിനിറ്റുകൾ  കൊണ്ട് ഫഹദ് തന്റെ പ്രണയിനിയും  ആയുള്ള സീനുകളിൽ വ്യക്തമാക്കുന്നു.

ഇന്ത്യയും ,അമേരിയ്ക്കയും,ഗൾഫും ആയി വെബ് ലൂടെ ബന്ധിപ്പിച്ചു ആണ് കഥയുടെ പശ്ചാത്തലം. ആധുനികതയുടെ ലോകത്തു,ഒരു ഐ ഫോണിലൂടെ നിർമ്മിച്ച ചിത്രം കൂടിയാണിത്ഐ.ഫോൺ,വെബ് കാം  വഴി വളരെ ചെറിയ സെറ്റിലും,ഫ്രേമിലും ആണ് കഥ  പറയുന്നത്.

നിരവധി ഐഫോൺ ഷോർട്ട് ഫിലിമുകൾ കോവിഡ്  കാലത്തു നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നിരിയ്ക്കിലും  കേവലം ഒന്നര മണിക്കൂറിൽ  ഇന്ന് മലയാള സമൂഹം നേരിടുന്ന  വിവിധ പ്രശ്നങ്ങളെ,(സ്ത്രീ പീഡനം,ഡാറ്റാ ചോർത്തൽ,സ്വകാര്യത,ഓൺലൈൻ പ്രണയം,...) ,വിദ്യാ സമ്പന്നർ വരെ തൊഴിൽ എന്ന് കേൾക്കുമ്പോൾ ചതിക്കുഴിയിൽ വീഴുന്നതും, സിനിമാ രംഗത്തെ ചില പഠന  സാധ്യതകളെ, കൂടി ഈ സിനിമ പറഞ്ഞു വയ്ക്കുന്നു.

മുഖം നോക്കാതെ മറുപടികൾ നൽകി,ഒരു അഹങ്കാരിയും,ഒപ്പം,കൂടപ്പിറപ്പു പോലെയും ഒക്കെ പെരുമാറുന്ന  ടെക്കി ആണ്  ഫഹദ്,എന്നാൽ കാമുകൻ വരെ ഒരു സനാർഭത്തിൽ തള്ളി പറയുന്ന  ഇരയുടെ  അവസ്ഥകളിൽ  കണ്ണുകൾ ഈറനണിഞ്ഞു നിർമ്മല ഹൃദയനായി മാറുന്ന ഫഹദിന്റെയും നമുക്ക് കാനുവാൻ കഴിയും.

നസ്രിയ,ഫഹദ്,ദർശന, റോഷൻ,സൈജു,മാല പാർവതി കൂട്ട് കെട്ടിൽ   കിടിലൻ ഡാൻസും, പാട്ടും, ഡാൻഡും,പശ്ചാത്തല സംഗീതവും ഒന്നും ഇല്ലാതെ തന്നെ സാമൂഹിക പ്രശ്നനങ്ങളെ മുൻനിർത്തി,ആധുനിക സിനിമയ്ക്ക് ചില സാധ്യതകൾ  കൂടി സമ്മാനിച്ച്   "സീ  യു സൂൺ "നമ്മുടെ സ്വീകരണ മുറികളിൽ മിന്നി മറയുമ്പോൾ സംവിധായകൻ ഒരു ചോദ്യം പ്രക്ഷകർക്കായി മാറ്റി വയ്ക്കുന്നു.സ്ത്രീ പീഡനത്തിന് ഇരയായ സാധാരണകാരി ആയ  സ്ത്രീ  ഉയർത്തുന്ന ചോദ്യം. 

ലോകവും,മനുഷ്യനും വളർന്നു എന്നും,എല്ലാം കൈവിരൽ തുമ്പിൽ ആണ് എന്നും ഭാവിയ്ക്കുന്ന,പുറത്തു ആധുനികത പറയുകയും,അകത്തു യാഥാസ്ഥികത വളർത്തുകയും ചെയ്യുന്ന പുരുഷ,സ്തീകളോടാണ് ആ ചോദ്യം. താനറിതെയും ,ഇഷ്ടപ്പെടാതെയും,പെൺവാണിഭ ചന്തയിൽ വിൽക്കപ്പെട്ട ഇരയായ  സ്ത്രീയുടെ  കാമുകനോടുള്ള ചോദ്യം,അവന്റെ രാഷ്‌കർത്താവ് ആയ അമ്മ (സ്ത്രീ) യോടുള്ള ചോദ്യം. ഇതുപോലുള്ള ഇരകളെ എല്ലാം മറന്നു വീണ്ടും സ്വീകരിയ്ക്കുവാൻ,സ്വന്തം ജീവിതത്തിലേയ്ക്ക്,കുടുംബത്തിലേക്ക് കൂട്ടി കൊണ്ടുവരുവാൻ  ഈ സമൂഹം തയ്യാറാവുമോ?

പലരും പറഞ്ഞു പോയ പ്രമേയം എങ്കിലും വളരെ വ്യത്യസ്തമായ രീതിയിൽ  വ്യക്തി സുരക്ഷയെ മുൻനിർത്തി സംവിധാനം ചെയ്ത ചിത്രം എന്നതിൽ മഹേഷ് നാരായൺ  കൂടുതൽ പ്രശംസ അർഹിയ്ക്കുന്നു.

 വെബ് ലോകത്തിൽ വിഹരിയ്ക്കുന്ന ആൺ,പെൺ  സമൂഹത്തിനു നൽകുന്ന ഒരു  സുരക്ഷാ മുന്നറിയിപ്പ് കൂടിയാണ്  "സീ  യു സൂൺ "- ജയശങ്കർ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക