Image

രാവിലെ ഉണർന്നപ്പോൾ അമ്മ കണ്ടത് മക്കൾ മരിച്ചു കിടക്കുന്നത്; യുവാവ് അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 29 August, 2020
രാവിലെ ഉണർന്നപ്പോൾ അമ്മ കണ്ടത് മക്കൾ മരിച്ചു കിടക്കുന്നത്; യുവാവ് അറസ്റ്റിൽ
ഫ്ലോറിഡാ∙ ഫ്ലോറിഡാ സംസ്ഥാനത്തെ മെൽറോസിൽ പന്ത്രണ്ടും പതിനാലും വയസ്സ് പ്രായമുള്ള രണ്ടു ആൺകുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ മാർക്ക് വിൽസൻ (30) എന്നയാളെ പുറ്റ്നം കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തു. മാർക്ക് മയക്കു മരുന്നിനടിമായാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ ഉറക്കം ഉണർന്നപ്പോൾ തന്റെ രണ്ടു മക്കളും രക്തത്തിൽ കുളിച്ചു വീടിനകത്ത് കിടക്കുന്നതാണ് അമ്മ കണ്ടത്. രണ്ടു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. റോബർട്ട് ബേക്കർ (12) , ടെയ്റ്റൺ ബേക്കർ(14) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ മാർക്ക് കുടുംബാംഗങ്ങൾക്ക്  വളരെ സുപരിചിതനാണെന്ന് ഷെറിഫ് പറഞ്ഞു. പോക്ക് കൗണ്ടിയിലേക്ക് ഈ കുടുംബം താമസം മാറ്റിയിട്ട്  കുറച്ചു ദിവസമേ ആയിരുന്നുള്ളൂ.
ഇവരുടെ വീടിനോടനുബന്ധിച്ചുള്ള ഷെഡിലാണ്  മാർക്കും കാമുകിയും താമസിച്ചിരുന്നത്. കൊലക്ക് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.സംഭവം നടക്കുമ്പോൾ വീടിനകത്തു കൊല്ലപ്പെട്ട കുട്ടികളുടെ ഇളയ സഹോദരിയും മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ട്രക്ക് ഡ്രൈവറാണ്.
ഓഗസ്റ്റ് 28 വെള്ളിയാഴ്ച പുറ്റ്നം കൗണ്ടി ഷെറിഫ് ഓഫിസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്.
കൊലപാതകത്തിനുപയോഗിച്ചുവെന്ന് പറയപ്പെടുന്ന ആയുധങ്ങൾ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ടിപ് ലൈൻ  386 329 0840 നമ്പരുമായി ബന്ധപ്പെടണം.

രാവിലെ ഉണർന്നപ്പോൾ അമ്മ കണ്ടത് മക്കൾ മരിച്ചു കിടക്കുന്നത്; യുവാവ് അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക