Image

കാന്‍സര്‍ രോഗിയോടു കരുണ കാട്ടാത്ത സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍

Published on 12 August, 2020
കാന്‍സര്‍ രോഗിയോടു കരുണ കാട്ടാത്ത സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍
തൊടുപുഴ: മരണത്തിനു മുന്പ് കുടുംബത്തിനായി ആകെയുള്ള ഭൂമി എഴുതി നല്‍കാനാണ് കാന്‍സര്‍ ബാധിച്ച ആ ചെറുപ്പക്കാരന്‍ അവസാനമായി ഒരു സര്‍ക്കാര്‍ ഓഫീസില്‍ എത്തിയത്. 

എന്നാല്‍ മനുഷ്യത്വത്തിന്‍റെ കണിക പോലുമില്ലാത്ത ഉദ്യോഗസ്ഥയുടെ ധാര്‍ഷ്ഠ്യം ആ ചെറുപ്പക്കാരനു മാത്രമല്ല കൂടെ വന്നവര്‍ക്കും തീരാ നൊന്പരമായി. ഒടുവില്‍ മരണത്തിന്‍റെ വാതില്‍ കടന്ന് സുനീഷ് എന്ന സര്‍ക്കാര്‍ ജോലിക്കാരനായ ചെറുപ്പക്കാരന്‍ പോയപ്പോള്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ സൈബര്‍ പോരാട്ടം എത്തിയത് അവരുടെ സസ്പെന്‍ഷനില്‍. 

കട്ടപ്പന സബ് രജ്സ്ട്രാറായ ജി.ജയലക്ഷ്മിയെ ആണ് മന്ത്രി ജി.സുധാകരന്‍ ഗുരുതര കൃത്യവിലോപം കാട്ടിയതിന് സസ്പെന്‍ഡ് ചെയ്തത്. കരുണാപുരം പഞ്ചായത്ത് ജീവനക്കാരനായിരുന്ന കട്ടപ്പന ചെറുശേരില്‍ സുനീഷ് ജോസഫ് കാന്‍സര്‍ ബാധിച്ച്‌ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒരുവര്‍ഷം മുന്പാണ് കരുണാപുരം പഞ്ചായത്ത് ഓഫീസില്‍ ഡ്രൈവറായി സുനീഷ് ജോലിയില്‍ പ്രവേശിച്ചത്. ഓഫീസില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു സുനീഷ്.

എന്നാല്‍ ഇതിനിടെയാണ് കാന്‍സര്‍ സുനീഷിനെ കീഴടക്കിയത്. രോഗത്തിന്‍റെ തീവ്രതക്കിടയിലും ജോലി ചെയ്യാന്‍ സുനീഷ് ശ്രമിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെഅവസാന നാളുകള്‍ അടുത്തുവെന്ന് മനസിലാക്കിയ സുനീഷ്  കുടുംബത്തിന്‍റെ ഭാവിക്കായി ചില കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു.

 കഴിഞ്ഞ ആറിന് കിടപ്പിലാണെങ്കിലും ഒരു ആംബുലന്‍സ് തയാറാക്കി കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് , സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ചില ജീവനക്കാര്‍ എന്നിവരെ കൂട്ടി സര്‍വീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായി കട്ടപ്പനയിലുള്ള പിഎസ്‌സി ഓഫീസിലെത്തി. സുനീഷിന്‍റെ അവസ്ഥ മനസിലാക്കിയ പിഎസ്‌സി അധികൃതര്‍ ആംബുലന്‍സിലെത്തി തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ചു നല്‍കി. 

പിന്നീടാണ് തന്നെ ചികിത്സിച്ച്‌ തകര്‍ന്ന കുടുംബത്തിനായി ആകെയുള്ള ഒരു തുണ്ട് ഭൂമിയും വീടും കൂടി ഭാര്യയുടെ പേരിലേക്ക് മാറ്റാനായി നേരത്തേ തയാറാക്കി വച്ചിരുന്ന ആധാരവുമായി ആധാരം എഴുത്തുകാരനെയും കൂട്ടി ഇവര്‍ രജ്സ്ട്രാര്‍ ഓഫീസിലെത്തിയത്.

ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യാനായി രിജസ്ട്രാറോട് ജനപ്രതിനിധികളടങ്ങുന്ന സംഘം ആംബുലന്‍സിലേക്ക് വന്ന് നടപടി പൂര്‍ത്തീകരിക്കാമോ എന്നപേക്ഷിച്ചു. എന്നാല്‍ തന്‍റെ സീറ്റിനടുത്ത് എത്തിച്ചാല്‍ ആധാരം ചെയ്തു തരാമെന്ന് രജിസ്ട്രാര്‍ മറുപടി നല്‍കുകയായിരുന്നു. അവസ്ഥ മനസിലാക്കിയപ്പോഴും ഇവര്‍ നിലപാടു മാറ്റിയില്ല.

 പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ ഒരു കസേരയില്‍ ഇരുത്തി സുനീഷിനെ രജിസ്ട്രാറിന്‍റെ മുന്നിലെത്തിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്പ് സുനീഷ് സൂഹൃത്തുക്കളോട് പങ്കുവച്ചതും ഈ സംഭവത്തിലെ ബാക്കിനില്‍ക്കുന്ന ദുഃഖമായിരുന്നു. സുനീഷിന്‍റെ പിന്നാലെ സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയ വഴി സംഭവം പുറംലോകത്തെത്തിച്ചതോടെ രജിസ്ട്രാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെയാണ് മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക