Image

വെള്ള ചെമ്പക പുഷ്പങ്ങള്‍ (ലേഖനം: സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 10 August, 2020
വെള്ള ചെമ്പക പുഷ്പങ്ങള്‍ (ലേഖനം: സന്തോഷ് പിള്ള)
വെണ്ണിലാ  ചന്ദനക്കിണ്ണം  പുന്നമട  കായലില്‍ വീണതുപോലത്തെ  പൂനിലാവ്  രാവിനെ  പാലൊളി  പ്രഭയില്‍   മുക്കിപൊക്കിയെടുക്കുന്ന.  ജനവാതിലിലൂടെ  പൗര്‍ണ്ണമിയുടെ  വശ്യത മതിയാവോളം  ആസ്വദിക്കുമ്പോള്‍,  മുറ്റത്ത്  വിരിഞ്ഞു നില്‍ക്കുന്ന  വെള്ള  പുഷ്പങ്ങള്‍  തലയാട്ടി  വിളിക്കുന്നു.  പുഷ്പങ്ങളുടെ നടുവില്‍ അതീവശ്രദ്ധയോടെ മഞ്ഞ നിറങ്ങള്‍ ആരോ വരഞ്ഞിരിക്കുന്നു.  ഈ പൂക്കളെ  ചെമ്പകപൂക്കള്‍  എന്ന്  വിളിക്കട്ടെ.  അതെ  വെള്ള  ചെമ്പകപുഷ്പങ്ങള്‍.

'ചെമ്പക പുഷ്പസുവാസിത യാമം ചന്ദ്രികവിരിയും യാമം'. കലാലയ ജീവിതസമയത്തെ  പ്രശസ്തഗാനം  മനസിലേക്കോടികയറുന്നു.

പട്ടണത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പ്  യഹൗല റശമാീിറ െകോളേജിന്റെ ആഘോഷ വേളയില്‍ പാടാനെത്തുന്നു.  ഈ  ട്രൂപ്പില്‍   തബല വായിക്കുന്നത്  സഹപാഠിയായ  അടുത്ത  സുഹൃത്തിന്റെ   അളിയന്‍.   യവനിക എന്ന ചിത്രത്തിലെ  തബല വായിക്കുന്ന  കഥാപാത്രമായി  കൊടിയേറ്റം ഗോപി  അരങ്ങ്  തകര്‍ത്തഭിനയിച്ചത്   ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം.  ആലപ്പുഴക്കാരായ  നെടുമുടി വേണു, വേണു നാഗവള്ളി, ജലജ എന്നിവര്‍ അഭിനയിച്ച യവനിക എന്ന സിനിമ കലാലയത്തിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നു . യുവാക്കളും യുവതികളുമായ ഗാനമേള സംഘത്തില്‍,  മദ്ധ്യ വയസ്‌കനായ ഒരു പാട്ടുകാരന്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി. പട്ടണത്തിലെ മൃഗാശുപത്രിയിലെ ഡോക്ടറാണ് ഗായകന്‍. ബെല്‍ബോട്ടം പാന്റും, വീതികൂടിയ ബെല്‍റ്റും, പഴുതാര മീശയുമായി ഗാനാലാപനത്തിനു തയ്യാറായി എത്തിയിരിക്കുന്നു.   താഴേക്ക് ഊര്‍ന്നു പോരാന്‍ തക്കവണ്ണം നില്‍ക്കുന്ന പാന്റിനെ ബെല്‍റ്റിട്ട്  മുറുക്കി, കുമ്പപുറത്ത്  ഉറപ്പിച്ച്  വച്ചിരിക്കുന്നു ഡോക്ടര്‍.  ഗസറ്റഡ് ഓഫീസറുടെ ഒപ്പുകള്‍ വേണമെന്ന ആവശ്യവുമായി  മൃഗാശുപത്രയില്‍  ആരെത്തിയാലും,  സന്തോഷ പൂര്‍വ്വം ഒപ്പിട്ടു നല്കുമായിരുന്നു.

 വിവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടെ മൈക്ക് ടെസ്റ്റുകള്‍ക്കുശേഷം ഗാനമേള ആരംഭിക്കുകയായി. ആദ്യഗാനം ഡോക്ടറുടേത്. മൈക്ക് ഇരുകൈകളിലും പിടിച്ച്  'ചെമ്പക പുഷ്പ സുവാസിതം യാമം' 
ആലപിക്കുന്നു. യാമം കഴിഞ്ഞിട്ടും അടുത്ത വരിയായ  'ചന്ദ്രിക ഉണരും യാമം' കഴിഞ്ഞിട്ടും ഗാനം സ്പീക്കറിലൂടെ കേള്‍ക്കാന്‍ സാധിക്കുന്നില്ല.  ഗാനം ആലപിക്കുമ്പോള്‍   മിന്നിമായുന്ന  മുഖഭാവവും, കരങ്ങളുടെ ആംഗ്യവുംമാത്രം കാണാന്‍ സാധിക്കുന്നു,  പുറകില്‍ നിന്നും ഒരുവിരുതന്‍ വിളിച്ചു കൂവുന്നു, മൈക്ക് ഓണ്‍ ചെയ്യൂ, മൈക്ക് ഓണ്‍ ചെയ്യൂ, അതുകേട്ടപ്പോഴാണ്  ഡോക്ടര്‍ മൈക്ക് ഓണ്‍ ചെയ്തത്.  ഓര്‍ക്കസ്ട്ര അടുത്ത വരിയില്‍ എത്തിയതുകൊണ്ട് വിട്ടുപോയ ആദ്യ വരികള്‍ പിന്നീട് പാടുവാന്‍ സാധിച്ചില്ല.

അച്ഛന്റെ ലാംബി സ്‌കൂട്ടറിനു  പിറകില്‍ ഇരുന്ന്  പതിനഞ്ച്  മൈലില്‍ കൂടുതല്‍ യാത്ര ചെയ്!തു ഇടക്കൊക്കെ  കോളേജില്‍ എത്തിയിരുന്ന ചന്ദ്രിക പറയുമായിരുന്നു, സരസ്വതി യാമത്തില്‍ വീട്ടില്‍ നിന്നിറങ്ങിയാലേ അച്ഛന്റെ സ്‌കൂട്ടര്‍ കോളേജ് തുറക്കുന്ന സമയത്ത് ഇവിടെ എത്തുകയുള്ളൂ എന്ന് ! സൈക്കിള്‍ ഒഴിച്ച്  ബാക്കി  എല്ലാ വാഹനങ്ങളും  അച്ഛന്റെ  വണ്ടിയെ  ഓവര്‍ ടേക്ക് ചെയ്തു പോകും.  പാട്ടിലെ വരികള്‍ക്ക് ചെറിയ ഭേദഗതി വരുത്തി ചന്ദ്രിക സ്‌കൂട്ടറില്‍  കോളേജില്‍  വരുന്ന ദിവസം  സഹപാഠികള്‍  പാടാന്‍ തുടങ്ങി, 'ചെമ്പക പുഷ്പ സുവാസിത യാമം  ചന്ദ്രിക  ഇറങ്ങും യാമം'. 

അവസാന വര്‍ഷത്തിലെ പഠന യാത്രക്ക്  എല്ലാ വിദ്യാര്‍ത്ഥികളും ആകാംഷയോടെ കാത്തിരുന്നു . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്ക് ലഭിച്ചത് കമലം മിനി ബസ്സ് . ബസ്സിന്റെ െ്രെഡവര്‍ക്ക് ഒരു വീര നായകന്റെ പരിവേഷം. നിരപ്പായ റോഡുകളിലെത്തുമ്പോള്‍ പരമാവധി സ്പീഡില്‍ പായിപ്പിച്ച്  ബസ്സിനെ മുഴുവന്‍ വിറപ്പിക്കുമായിരുന്നു. ഈ പഠന യാത്രയിലെ ആദ്യദിവസമാണ്  'കയ്യും തലയും പുറത്തിടരുത്' എന്ന് എഴുതിയിരിക്കുന്നത് എന്തിനാണെന്ന്  ശരിക്കും മനസ്സിലായത്.  തിരുവനന്തപുരം കഴിഞ്ഞ്  പൊന്മുടിയിലേക്കുള്ള യാത്ര മദ്ധ്യേ വഴിയിലൂടെ നടന്നു പൊയ്‌ക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ കൂട്ടുകാരനൊരു കൗതുകം. കൈപുറത്തേക്കിട്ട് ടാറ്റാ പറഞ്ഞു. എതിരെ വന്ന പാണ്ടി ലോറിയുടെ പിന്നിലെ വശത്തേക്ക് തള്ളി നിന്ന ഭാഗത്ത് ഒരു തട്ടല്‍. ക്ഷണ നേരത്തില്‍ കൈത്തണ്ട നീരുവച്ചു വീങ്ങി. കൂടെയുണ്ടായിരുന്ന അദ്ധ്യാപകര്‍ ഒരു സ്ലിങ് ഉണ്ടാക്കി കൈ തൂക്കിയിട്ടു.അടുത്തു കണ്ട ആശുപത്രിയില്‍ ചെന്ന് താല്‍കാലിക പ്ലാസ്റ്റര്‍ ഇടുവിച്ചിട്ടാണ് പിന്നീടുള്ള യാത്ര തുടര്‍ന്നത്. മൂന്നു വര്‍ഷത്തെ അവസാന പരീക്ഷ എഴുതുമ്പോഴും ഇ സുഹൃത്തിന്റെ കയ്യിലെ പ്ലാസ്റ്റര്‍ മാറ്റിയിരുന്നില്ല.

പ്രായാധിക്യം മൂലവും രണ്ടുദിവസത്തെ തുടര്‍ച്ചയായ യാത്രകൊണ്ടും, കിതച്ചും, ഏങ്ങിയും, വലിച്ചുമാണ്  കമലം ബസ്സ്  കൊടൈക്കനാലിലേക്കുള്ള കയറ്റം കയറിക്കൊണ്ടിരുന്നത് . ഒരു ഹെയര്‍ പിന് വളവുകഴിഞ്ഞപ്പോള്‍ കമല്‍ഹാസന്‍ എന്ന ഇരട്ട പേരുള്ള സഹപാഠി,  ഒരുമുന്നറിയിപ്പുമില്ലാതെ സീറ്റില്‍ നിന്നും ചാടി എണീറ്റ്  'ഭരത മുനി ഒരു കളം വരച്ചു, ഭാസകാളിദാസര്‍ കരുക്കള്‍ വച്ചു' എന്ന ഗാനം ഉറക്കെ പാടുന്നു, 'കാലം കളിക്കുന്നു, ആരോ കൈകൊട്ടി ചിരിക്കുന്നു' എന്ന വരികള്‍ എല്ലാവരും ഒരുമിച്ച് പാടുന്നു. മലമുകളില്‍ അനുഭവപെട്ടിരുന്ന തണുപ്പിനെയും, യാത്രാക്ഷീണവും  അകറ്റുവാനുമുള്ള ഒറ്റമൂലിയായി  മാറി ഈ ഗാനം. തണുപ്പ് പ്രദേശങ്ങളില്‍ മാത്രം വളരുന്ന അനേകം സസ്യങ്ങളും, പുഷ്പങ്ങളും കൊടൈക്കനാലില്‍ നിന്നും ശേഖരിക്കുവാന്‍ കഴിഞ്ഞു. ഏറ്റവും ഉയരം കൂടിയ മലമുകളില്‍ എത്തിയപ്പോള്‍  െ്രെഡവര്‍ പഠനസംഘത്തിലെ കുട്ടികളെ വീണ്ടും അമ്പരപ്പിച്ചു. താഴെക്കുരളുന്ന ബസിന്റെ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി കൊണ്ടു പറഞ്ഞു  ഈ ബസ്സിന് ബ്രേക്ക് ഒട്ടുമില്ല, എന്റെ കഴിവുകൊണ്ട്  ഗിയര്‍ നിയന്ത്രിച്ചാണ് ഞാന്‍ വാഹനം നിറുത്തുന്നത.

പുരുഷ അദ്ധ്യാപകര്‍ മാത്രം പഠിപ്പിച്ചിരുന്ന കോളേജില്‍ ആദ്യമായി എത്തിയ വനിത പ്രൊഫസര്‍  കുസുമം  ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലാണ്  പഠിപ്പിക്കാനായി  എത്തിയത് . ടീച്ചറുടെ വാര്‍മുടിയിലും വെള്ള ചെമ്പക പൂക്കള്‍ പ്രത്യക്ഷപെടുമായിരുന്നു. ഈപുഷ്പത്തിന്റെ നാമം മിഷെലിയ ചാമ്പക്ക എന്നാകുന്നു . ഫ്‌ലോറിജന്‍  എന്ന  ഹോര്‍മോണ്‍ ഉണ്ടാകുന്നതുകൊണ്ടാണ്  പൂമൊട്ടുകള്‍ പുഷ്പമായി വിടരുന്നത് .

പൂര്‍ണ്ണ ചന്ദ്രപ്രഭയില്‍  വീണ്ടും ശ്വേതവര്‍ണ്ണ പുഷ്പങള്‍ മാടിവിളിക്കുന്നു. 'നേരെ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി യാരാകിലെന്തു മിഴിയുള്ളവര്‍ നിന്നിരിക്കാം' എന്ന വീണ പൂവിലെ വരികള്‍  ഈ പുഷ്പങ്ങള്‍ അന്വര്‍ത്ഥമാക്കുന്നു. മനുഷ്യ ജീവിതത്തിലെ  സുവര്‍ണ്ണ കാലഘട്ടം  എന്ന് വിശേഷിപ്പിക്കുന്ന  വിദ്യാര്‍ത്ഥി  ജീവിത കാലഘട്ടത്തിലേക്ക്  ഓര്‍മ്മകളെ കൂട്ടികൊണ്ടുപോയ ചെമ്പക പുഷ്പ്പങ്ങളെ നിങ്ങള്‍ വേഗത്തില്‍ പൊഴിഞ്ഞു പോകരുതേ!
വെള്ള ചെമ്പക പുഷ്പങ്ങള്‍ (ലേഖനം: സന്തോഷ് പിള്ള)
Join WhatsApp News
CKNair 2020-08-21 03:27:54
Great talent
CKNair 2020-08-21 03:29:11
Simply wonderful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക