Image

ദിവാസ്വപ്നങ്ങൾ കൊഴിയുമ്പോൾ....(കഥ: ജിജോ വടശേരിക്കര)

Published on 09 August, 2020
ദിവാസ്വപ്നങ്ങൾ കൊഴിയുമ്പോൾ....(കഥ: ജിജോ വടശേരിക്കര)
എന്നും പ്രഭാതത്തിൽ ഞാനവൻ്റെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്. അവൻ്റെ ശബ്ദം കേട്ടാലേ അറിയാം അവനെ ശബ്ദിപ്പിക്കുന്നതല്ല, പിന്നെയോ അവൻ്റെ പ്രാരാബ്ദങ്ങളിൽ നിന്നുള്ള ശബ്ദമാണ് ഉയരുന്നത്. അവൻ്റെ തളർന്ന ഗദ്ഗദമായ ശബ്ദം കേട്ടാലേ അറിയാം അവൻ്റെ വിഷമം. ആ തെരുവിലെ ബാലന് കുറഞ്ഞത് 8 വയസ്സ് കാണും. അവൻ്റെ ജോലി പൂക്കൾ വിൽക്കുക. എന്ന പ്രഭാതത്തിലും വൈകുന്നേരവും ഞാനവനെ കാണും. ഒരു ദിവസം ഞാനവനെ കണ്ടില്ലങ്കിൽ ചിന്തിക്കുമായിരുന്നു, അവനെവിടെ.....?

ചിലപ്പോൾ ഞാൻ ആലോചിക്കും, നമ്മളെയെല്ലാം എന്തിനാണ് സൃഷ്ടിച്ചിരിക്കുന്നത്.....? കുറെ ചൊറിത്തവളകൾ ! എന്തിനാണ് നാം ഉണ്ടായത് ....? ഒന്നിനും കൊള്ളരുതാത്ത നമ്മളേക്കാൾ എന്തു ഭേദമാണ് അവൻ.

"അവൻ്റെ കാലുകളിൽ കിടക്കുന്ന തേഞ്ഞ് അറം പറ്റിയ ചെരുപ്പുകളേക്കാൾ മോശം നമ്മുടെ നാക്കാണല്ലോ....? അവൻ്റെ കൈത്തണ്ടയിൽ ഇരിക്കുന്ന പൂക്കോട്ടെയേക്കാൾ അഴുക്ക് പറ്റിയത് നമ്മുടെ ഹൃദയത്തിലാണല്ലോ.....? അവൻ്റെ ക്ഷീണം പറ്റിയ കണ്ണുകളേക്കാൾ വൃത്തികെട്ടത് നമ്മുടെ കരങ്ങളിലാണല്ലോ ....? "

അവൻ്റെ ഇടറിയ ഗദ്ഗദവും , സോഡാ കുപ്പി പോലത്തെ കണ്ണാടിയും, അങ്ങിങ്ങ് തയിച്ചു തുന്നിച്ചേർത്തിരിക്കുന്ന ഷർട്ടുകളും കാലുകൾ വരെ എത്താത്ത പാൻ്റും കണ്ട് എനിക്ക് വളരെ നിരാശ തോന്നി. 

കുറെ ദിനരാത്രങ്ങളിലേക്ക് ഞാനവൻ്റെ കാര്യങ്ങളെല്ലാം ഒരു മയക്കത്തിലൂടെന്നവണ്ണം ഞാൻ മറന്നു. പരീക്ഷയുടെ ധൃതിയിൽ ഞാനതിനേപറ്റിയെന്നും  കുറച്ചു നാളത്തേയ്ക്കു ചിന്തിച്ചതേയില്ല. എന്നാൽ ഒരു ദിവസം അവനേപറ്റി ഓർത്തു. ഞാൻ എൻ്റെ ദിവാസ്വപ്നത്തിൽ ഉറങ്ങിയ നേരം അവൻ എൻ്റെ മനസിലേക്കു കടന്നു വന്നു. ഞാൻ എന്നോടു തന്നെ ചോദിച്ചു അവനെവിടെ.....?

കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ അവനെ കണ്ടു. കാലുകൾ വേച്ച് വേച്ച് നന്നേ ബുദ്ധിമുട്ടിയാണ് നടപ്പ്. അവൻ്റെ അടഞ്ഞ ശബ്ദത്തിലൂടെ തന്നെ എല്ലാവർക്കും മനസ്സിലാകും പ്രാരാബ്ദങ്ങളുടെ പ്രാരാബ്ദം. ഞാൻ എനിക്ക് ആവശ്യമില്ലാതെ തന്നെ 10 രൂപ കൊടുത്തു പൂക്കൾ വാങ്ങി. എന്നിട്ട് ചോദിച്ചു. 'നിനക്കിത്രയും നാൾ എന്തു പറ്റി?' ' കണ്ടില്ലല്ലോ...? ' യഥാർത്ഥ കാരണം പറയാതെ ,പല ഒഴിവു കഴിവുകൾ പറഞ്ഞു അവൻ  ഒഴിഞ്ഞു മാറി. ഞാൻ അവനറിയാതെ അവനെ പിന്തുടർന്നു.

ആ കോളനിയുടെ അങ്ങേ അറ്റത്തായിരുന്നു അവൻ്റെ വീട്. ഒരു അരണ്ട വെളിച്ചം. ഞാൻ അവൻ്റെ അയൽപക്കത്തകാരുടെ സഹായത്തോടെ അതവൻ്റെ വീടാണെന്ന് മനസ്സിലാക്കി. ഞാൻ കുറേക്കൂടി അടുത്തപ്പോഴാണ് മനസ്സിലായത് അതൊരു വീടല്ല. വെറും ഒരു ഷെഡ് മാത്രം. അവൻ എന്നെ കണ്ടമാത്രയിൽ എന്നോടു വളരെയധികം നീരസം ഉണ്ടായി. കാരണം ഞാൻ അവിടെ ചെന്നതു തന്നെയാണ് കാരണം. ആ ഷെഡിനുള്ളിൽ കയറിയപ്പോൾ തന്നെ പച്ച മാംസം കത്തിയെരിയുന്ന അനുഭവമാണ് എനിക്കനുഭവപ്പെട്ടത്. കുറച്ചു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ തറയിൽ രണ്ടു മൂന്നു ശവങ്ങൾ പോലെ എന്തോ കിടക്കുന്നു.
അവൻ പറഞ്ഞത് എൻ്റെ മനസ്സിൽ ഇടിത്തീ വീഴ്ത്തി. ഒന്ന് അവൻ്റെ ചേച്ചിയാണ്. മറ്റൊന്ന് അവൻ്റെ അമ്മൂമ്മമാണ്. മറ്റൊരാൾ അവൻ്റെ പെറ്റമ്മയും. ഇതിൽ അവൻ്റെ അമ്മയ്ക്കു മാത്രമേ അല്പമെങ്കിലും ഇരിക്കാനെങ്കിലും കഴിയുകയുള്ളൂ. ആരോ വന്നതിൻ്റെ തത്രപ്പാടിൽ എഴുന്നേല്കാൻ ശ്രമിച്ചു. ഞാൻ വേണ്ട എന്ന രീതിയിൽ ആഗ്യം കാണിച്ചു. കുടുംബത്തിലെ ആൺതരി. ഞാൻ ആ 8 വയസ്സുകാരൻ്റെ മുഖത്തേക്കു നോക്കി. അവനെ അവിടെ കാണ്മാനില്ലായിരുന്നു. ചുറ്റുവട്ടം എല്ലാം നോക്കിയപ്പോൾ അങ്ങകലെ അരോടോ കാര്യം പറയുന്നതു പോലെ തോന്നി. അവൻ തൻ്റെ വിഷമങ്ങൾ കണ്ണുനീരാക്കി മരങ്ങളോടു വിലപിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എന്തു ചെയ്യണമെന്നറിയാനെ ഞാൻ ശോകമൂകനായ് അവിടെ നിന്നു. അവനെ സമാധാനിപ്പിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ എൻ്റെ മനസ്സിലൂടെ പല കാര്യങ്ങളും കടന്നു പോയി.

എനിക്കവനോട് ബഹുമാനവും, അനുകമ്പയും ,കരുണയും തോന്നി. ഇത്രയും ചെറിയ ഒരു പയ്യന് ഇത്രയും വ്യക്തിത്യം ഉണ്ടെങ്കിൽ നമ്മളൊക്കെ എന്തു മുരടൻമാരാണെന്ന്....

അവനെ എങ്ങനെ സമാധാനിപ്പിക്കും എന്ന മനോവിഷമത്തിൽ അന്നെനിക്ക് ഉറങ്ങുവാനേ സാധിച്ചില്ല. അങ്ങാട്ടും ഇങ്ങോട്ടും കട്ടിലിൽ കിടന്നു ഉരണ്ടു . ഏതോ ഒരു നിമിഷത്തിൽ നിദ്രയിൽ ആണ്ടുപോയപ്പോൾ ആരുടേയോ വിളി കാതുകളിൽ മുഴങ്ങി. കണ്ണു തുറന്ന് നോക്കിയപ്പോൾ  അലാറം മുഴങ്ങുന്നു. ഇന്നും ജോലിക്ക് താമസിച്ചു എന്നുപറഞ്ഞ്  ആരെയോ തെറി പറഞ്ഞു കൊണ്ടു അന്നും ജോലിക്കു പോകേണ്ടി വന്നു...........

സസ്നേഹം ❤
Jijo Vadaserikkara
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക