Image

സുശാന്തിന്റെ മരണവും, മാനേജരുടെ മരണവും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നു

Published on 02 August, 2020
സുശാന്തിന്റെ മരണവും, മാനേജരുടെ മരണവും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നു
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജറുടെ മരണത്തെക്കുറിച്ചും ബിഹാര്‍ പോലീസ് അന്വേഷണം നടത്തും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ മാനേജര്‍ ദിശ സാലിയന്റെ ആത്മഹത്യയും അന്വേഷണത്തിന്റെ ഭാഗമാകുന്നത്. ദിശ ജീവനൊടുക്കി ഒരാഴ്ച തികയും മുമ്പാണ് സുശാന്തിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാര്‍ പോലീസും ദിശയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

ജൂണ്‍ എട്ടാം തീയതിയാണ് ദിശ സാലിയാന്‍ മുംബൈ മലാദിലെ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഈ സംഭവം നടന്ന് ആറാം ദിവസമായിരുന്നു സുശാന്തിന്റെ മരണം. സുശാന്തിന്റെ കേസില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസിന്റെ സംഘം നിലവില്‍ മുംബൈയിലുണ്ട്.

ദിശയുടെ മരണത്തിന് പുറമേ അദ്ദേഹത്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനിയെ ചോദ്യംചെയ്യുമെന്നും ബിഹാര്‍ പോലീസ് അറിയിച്ചു. സിദ്ധാര്‍ഥ് കഴിഞ്ഞ ഒരു വര്‍ഷമായി സുശാന്തിനൊപ്പമായിരുന്നു താമസം.

ബിഹാര്‍ പോലീസ് സംഘം കഴിഞ്ഞദിവസം സുശാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മരണരംഗങ്ങള്‍ പുനരാവിഷ്കരിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യംചെയ്യുമെന്നാണ് പട്‌ന ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക