Image

``അനില്‍ മുരളിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ്‌സിനിമ'' സംവിധായകന്‍ എം.പത്മകുമാര്‍

Published on 02 August, 2020
``അനില്‍ മുരളിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ്‌സിനിമ'' സംവിധായകന്‍ എം.പത്മകുമാര്‍
ഇരുനൂറിനടുത്ത്‌ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടും അനില്‍ മുരളിയുടെ അഭിനയ മികവിനെ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ്‌ സിനിമയെന്ന്‌ സംവിധായകന്‍ എം.പത്മകുമാര്‍. 

മലയാള സിനിമയെ സംബന്ധിച്ച്‌ അനില്‍ മുരളി എന്ന നടന്റെ വിയോഗം വലിയ നഷ്‌ടമോ നികത്താനാവാത്ത വിടവോ ഒന്നുമല്ല. അനിലിന്റെ വിയോഗം താനടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ക്കാണെന്നും സംവിധായകന്‍ കുറിച്ചു.:-

എം.പത്മകുമാറിന്റെ കുറിപ്പ്‌ വായിക്കാം

അനില്‍ മുരളി യാത്രയായി. മലയാള സിനിമയെ സംബന്ധിച്ച്‌ അനില്‍ മുരളി എന്ന നടന്റെ വിയോഗം വലിയ നഷ്‌ടമോ നികത്താനാവാത്ത വിടവോ ഒന്നുമല്ല. മലയാളം, തമിഴ്‌ സനിമകളെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു നടന്‍മാരില്‍ ഒരാള്‍. ഒരു പക്ഷേ ഇരുനൂറിനടുത്ത്‌ സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയ മികവ്‌ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും ത്മിഴ്‌ സിനിമയാണ്‌. 

എങ്കിലും ത്മിഴ്‌ സിനിമയെ സംബന്ധിച്ചും അനിലിന്റെ വേര്‍പാട്‌ ഒന്നുമല്ല. നഷ്‌ടം ഞങ്ങള്‍ക്ക്‌. അനിലിന്റെ സ്‌നേഹവും സൗഹൃദവും പിണക്കും വഴക്കും എല്ലാം ആഴത്തില്‍ അനുഭവിച്ച, അതിനു പകരം വയ്‌ക്കാന്‍ മറ്റൊന്നും ഇല്ല എന്നു വ്യക്തമായി അറിയാവുന്ന ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌ മാത്രം.

സൗഹൃദം-എന്നു മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന്‌ എനിക്കു തോന്നുന്നു. ഈ പറഞ്ഞ എല്ലാം കൂടിച്ചേര്‍ന്ന അതിലും വലിയ എന്തോ ഒന്ന്‌. സിന്ധുരാജിനും രാഗേഷിനും പ്രവീണിനും നലുവിനും സാലുവിനും സുധീഷിനും മെല്‍വിനും മനോജിനും ഗണേഷിനും ഇടപ്പള്ളിയിലെ ട്രിനിറ്റി 11സി അപ്പാര്‍ട്ട്‌മെന്‍രിലെ അനിലിന്റെ ഊഷ്‌മളമായ സ്‌നേഹം അനുഭവിച്ച മറ്റൊരാള്‍ക്കും മറക്കാന്‍ കഴിയില്ല. 

പ്രതിഫലേച്ഛ ഒട്ടുമില്ലാതെ അവസാന നിമിഷം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നുമാവില്ല പറയാനുണ്ടാവുകയെന്നും എനിക്കരിയാം. പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതിക ശരീരം വീട്ടുകാരെ ഏല്‍പ്പിച്ച്‌ കൊച്ചിയിലേക്ക്‌ മടങ്ങുമ്പോള്‍ രാഗേഷ്‌ പറഞ്ഞു, 11സിയില്‍ നമ്മള്‍ വീണ്ടും ഒത്തു കൂടും. 

അനില്‍ ഇല്ലാത്ത അനിലിന്റെ സൗഹൃദ വിരുന്ന്‌ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍. ഹൃദയം നിറഞ്ഞു തുളുമ്പുന്ന അത്രയും ഓര്‍മ്മകള്‍ ഏറ്റു വാങ്ങി അവസാനമായി 11സിയോട്‌ ഒരു യാത്ര പറച്ചില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക