Image

അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ്

Published on 30 July, 2020
അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചെന്ന് പരിശോധനയില്‍ വ്യക്തമായി. ആ​ഗസ്ത് 5നാണ് ഭൂമിപൂജ.


മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉള്‍പ്പെടെ നാല് പൂജാരിമാരുടെ കോവിഡ് ഫലം നെ​ഗറ്റീവാണ്. പ്രദീപ് ദാസുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റ് 12 പേരുടെയും പരിശോധനാഫലം നെ​ഗറ്റീവാണ്. 


രാംജന്മഭൂമി കോംപ്ലക്സില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് പോസിറ്റീവായി. ഇവരില്‍ ചിലര്‍ സ്ഥിരമായി ഇവിടെ ഡ്യൂട്ടിയിലുള്ളവരും മറ്റ് ചിലര്‍ മാറിമാറി ഡ്യൂട്ടി എടുക്കുന്നവരുമാണ്.


കഴിഞ്ഞ ആഴ്ച യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇവിടെയെത്തി ഭൂമിപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ സമയത്ത് പ്രദീപ് ദാസ് അദ്ദേഹത്തിന് സമീപമുണ്ടായിരുന്നുവെന്ന് ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.


50 പ്രമുഖര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂമിപൂജയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് ഇറങ്ങാന്‍ മൂന്ന് കിലോമീറ്റര്‍ അകലെ ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി


 എല്ലാവര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അയോധ്യയുടെ പല ഭാ​ഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.

പൂജാരിമാര്‍ ഉള്‍പ്പെടെ ആകെ 200 പേരുണ്ടാകും ഭൂമിപൂജയ്ക്ക്. 


സുരക്ഷ ഉറപ്പാക്കി ആ​ഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയില്‍ നിലവില്‍ 375 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക