2019 ജൂലായ് 4 നു വാഷിങ്ടൻ ഡി സ്സി യിലെ ലിങ്കൺ മെമ്മോറിയൽ ആണ് സ്റ്റേജ്. ട്രംപ്, പെൻസ്, മിലിട്ടറി മേധാവികൾ ഒക്കെ നിരന്നു നിൽക്കുന്നു. മിലിട്ടറി വാഹനങ്ങളുടെ നിരകൾ, മുകളിലൂടെ എയർ ഫോഴ്‌സ് വൺ, മറ്റു പലവിധ മിലിട്ടറി എയർ ക്രാഫ്റ്റുകൾ പറക്കുന്നു. - ഇ സീൻ മറക്കരുത്. ഇത് തന്നെയാണ് ഫാസിസം നിലനിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പ്രവണത.
യുണെറ്റയിഡ് സ്റ്റെയിറ്റ്സ് ഓഫ് അമേരിക്കയെ മൊത്തത്തിൽ നോക്കിയാൽ ഫാസിസ്റ്റല്ല. പല സ്റ്റേറ്റുകളിലും ഇന്നും ഡെമോക്രസി നിലനിൽക്കുന്നു. എന്നാൽ റിപ്പപ്ലിക്കൻ പാർട്ടി ഫാസിസ്റ്റു പ്രസ്ഥാനം ആയി മാറിക്കഴിഞ്ഞു. പ്രതേകിച്ചും ട്രംപ് ഇല്ലിഗൾ ആയി ഭരണം പിടിച്ചു പറ്റിയത് മുതൽ. ഫാസിസം എന്നതിന് പലവിധ തെറ്റായ ധാരണകൾ ഇന്ന് നിലനിൽക്കുന്നു. റിപ്പപ്ലിക്കൻ പാർട്ടി ഫാസിസ്റ്റ് ആയി മാറി എങ്കിലും അവർ തന്നെയാണ് ഫാസിസത്തെ എതിർക്കുന്നതു എന്നത് ആണ് വിരോധാഭാസം. പുലി വരുന്നേ! പുലി വരുന്നേ! എന്ന് പുലിതന്നെ വിളിച്ചു കൂവുന്നതുപോലെ. അത് ഫാസിറ്റുകളുടെ ഒരു പഴയ തന്ത്രം ആണ്. ആദ്യം പ്രചരണം അത് കേട്ട് കേട്ട് ജനം മടുക്കുമ്പോൾ പുറംവാതിലിലൂടെ ആരും അറിയാതെ അവർ എന്തിനെ എതിർക്കുന്നുവോ അത് തന്നെ നടപ്പിൽ ആകുന്ന കുതന്ത്രം.
ഡെമോക്രസി എന്നാൽ വ്യത്യസ്ത ആശയങ്ങളെ ഉൾക്കൊള്ളുന്നത് ആണ്. അവിടെ തീവ്ര യാഥാസ്ഥികർ മുതൽ തീവ്ര വിപ്ലവകാരികൾ ഉണ്ട്. അവയെ എല്ലാം ഉൾക്കൊണ്ട്, അവരുടെ സാന്നിധ്യം അംഗീകരിച്ചു, എല്ലാവർക്കും പൊതുവെ പൊരുത്തപ്പെടുവാൻ പറ്റിയ പോളിസി തിരഞ്ഞെടുക്കുന്നത് ആണ് ഡെമോക്രസി. ജനങ്ങളിൽ ചിലർ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് വാദികൾ ആകാം. പക്ഷേ അവർ മാത്രം അല്ല ഡെമോക്രസി. തീവ്രവാദത്തെ പൊക്കി കാട്ടി ജനങ്ങളെ തെറ്റിധരിപ്പിച്ചു സ്വന്തം തീവ്രവാദം ആരും ശ്രദ്ധിക്കപ്പെടാതെ രാജ്യത്തിൻ്റെ പോളിസി ആക്കി മാറ്റുക എന്നത് ആണ് ഫാസിറ്റുകൾ ചെയ്യുന്നത്. റിപ്പപ്ലിക്കൻ പാർട്ടി ഇ പഴയ തന്ത്രം എങ്ങനെ ഉപയോഗിക്കുന്നുഎന്നതു ശ്രദ്ധിച്ചു പഠിക്കണം.
ഞങ്ങൾ മാത്രം ആണ് രാജ്യ സ്നേഹികൾ എന്ന് ഉറക്കെ ഇവർ ആവർത്തിച്ചു വിളിച്ചുകൂവും. അതേ സമയം രാജ്യദ്രോഹത്തിലൂടെ സ്വന്തം കീശ വീർപ്പിക്കും. ജാതി, വർഗ്ഗ, വർണ്ണ; വിദ്ദേഷം അവർ പ്രചരിപ്പിച്ചു ജന ശ്രദ്ധ ഇവർ പല വഴിക്ക് തിരിക്കും. റിപ്പപ്ലിക്കൻ പാർട്ടിയിലെ നേതാക്കൾ എല്ലാവരും തന്നെ ഇ തന്ത്രം ഉപയോഗിക്കുന്നതിൽ വളരെ മിടുക്കർ ആണ്.
കൺസർവേറ്റിവ്, ഫാസിസ്റ്റ് മനോഭാവം ഉള്ള ജഡ്ജസിനെ കോടതികളിൽ നിയമിക്കുക എന്നത് മറ്റൊരു തന്ത്രം. ഒബാമ ഭരണകാലം, സെനറ്റ് റിപ്പപ്ലിക്ക്നസ്സ് കൺട്രോൾ ചെയിതിരുന്നതിനാൽ ഫെഡറൽ ജഡ്ജസിന്റെ ഒഴിവുകൾ അദ്ദേഹത്തിന് ഫിൽ ചെയ്യുവാൻ സാധിച്ചില്ല. മിച് മക്കോണൽ ആണ് ഇവിടുത്തെ വില്ലൻ. ട്രംപ് ഭരണം വന്നതോടെ അനേകം വേക്കൻസികൾ കൺസർവേറ്റിവ് ജഡ്ജസിനെക്കൊണ്ട് ഫില്ല് ചെയ്യുവാനും അവർക്കു സാധിച്ചു. കാവനായുടെ നിയമന നാടകം ഇപ്പോഴും ആക്റ്റിവ് തന്നെ. സു്പ്രീം കോർട്ടിൽ റിപ്പപ്ലിക്കൻ ചായിവ് ഉള്ള ജഡ്ജസിനെക്കൊണ്ട് നിറക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അതും ഫാസിസം തന്നെ. രാജ്യത്തിലെ പരമോന്നത കോടതി എപ്പോഴും പക്ഷപാത രഹിതം ആയിരിക്കണം.
മിലിട്ടറി ശക്തി പ്രദർശിപ്പിക്കുക എന്നതും ഫാസിസ്റ്റു പ്രവണത ആണ്. അതാണ് 2019 ജൂലൈ 4 ത് ആഘോഷങ്ങളിൽ ട്രംപ് കാട്ടിയതു. മിച് മക്കോണൽ നയിക്കുന്ന സെനറ്റ് തുടരെ രാജ്യത്തിൻ്റെ ഭരണഘടന
പലതവണ ലംഗിച്ചു, അവരുടെ അനുമതിയോടെ ട്രംപ് ഭരണവും അതേ അവസ്ഥ തുടരുന്നു. മജോറിറ്റി ഉള്ളതുകൊണ്ട് എന്ത് കുറ്റങ്ങളും ആവർത്തിക്കാം എന്ന മനോഭാവ പോലും ഫാസിസം ആണ്. രാജ്യ ഭദ്രതക്ക് വേണ്ട നിയമങ്ങളും നീക്കങ്ങളും ആണ് സെനറ്റിൻ്റെ കടമകൾ. സെനറ്റും, റിപ്പപ്ലിക്കൻസും പിന്തുണക്കുന്നതുകൊണ്ടാണ് ട്രംപ് ഭരണം ഫാസിസം ആയി മാറിയത്. ആന്റ്റിഫാ മനോഭാവം വളരുവാൻ ഉള്ള കാരണവും ഇവർ നിമിത്തമാണ്. ഫാസിസം ഉള്ളതുകൊണ്ട് ആണ് അതിനെ എതിർക്കുന്ന ആന്റ്റി ഫാസിസം ഉണ്ടായത്.
റിപ്പപ്ലിക്കൻസിനു പാർട്ടിയോടോ രാജ്യത്തോടോ ഉള്ള സ്നേഹവും ഭക്തിയും അല്ല ഇന്ന് കാണുന്നത്, ട്രംപ് ആരാധന ആണ്. ഇത് ഫാസിസം തന്നെ. മറ്റു രാജ്യങ്ങളെയും, ജനതയേയും ട്രംപ് അപഹസിക്കുമ്പോൾ റിപ്പപ്ലിക്കൻസ് മൗനം പാലിക്കുന്നു. ലോക രാജ്യങ്ങളുടെ മുന്നിൽ അമേരിക്ക ഇന്ന് തരം താണു തല കുനിച്ചു നിൽക്കുന്നു.
രാജ്യത്തെ ഭൂരിപക്ഷത്തെ ആണ് തങ്ങൾ പ്രധിനിധികരിക്കുന്നതു എന്ന് ഫാസിസം അവകാശപ്പെടും എങ്കിലും; എപ്പോഴും അവർ രാജ്യത്തെ കുറഞ്ഞ ശതമാനം ഉള്ള പണക്കാരുടെ കൂടെ ആണ്. ട്രമ്പിന്റെ ടാക്സ് ബിൽകൊണ്ടു പ്രയോചനം ലഭിച്ചതും അവർക്കാണ്. അഫോർഡബിൾ കെയർ എന്ന ഹെൽത് ഇൻഷുറൻസിനെ ഒബാമ കെയർ എന്ന് ആക്ഷേപിച്ചു ഇല്ലാതാക്കുന്നതും ഫാസിസം തന്നെ. ഹെൽത് ഇൻഷുറൻസ് നഷ്ടപ്പെടുന്ന മിഡിൽ ക്ലാസും, പാവപ്പെട്ടവരും കുത്തക ഇൻഷുറൻസ്സ്കാരുടെ കാരുണ്യത്തിനു വേണ്ടി യാച്ചിക്കേണ്ട ഗതികേടിൽ എത്തുന്നു. കോവ്ഡ് നിമിത്തം മരിക്കുന്നവരും ഇവർ ആണ് ഭൂരിപക്ഷം.
ഫാസിസം പലപ്പോഴും മതം, വർണ്ണം, ജാതി, ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലെ ആൾക്കാർ എന്നിവയുടെ ഒക്കെ മറവിൽ നിന്നാണ് തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. അരെയൊക്കെ കൂട്ടി തല്ലിക്കാമോ അത് അവർ ശ്രമിക്കുകയും അങ്ങനെ അവരെ ബലഹീനർ ആക്കുകയും ചെയ്യും. കോവിഡ് പടർന്നപ്പോൾ അതിനെ നേരിടാൻ വന്നു കൂടിയ പരാജയം മറക്കാൻ ആദ്യം ചയിനയുടെ പുറത്തും പിന്നീട് ഹിസ്പാനിക്കുകളുടെ പുറത്തും പകർച്ചയുടെ കാരണം കെട്ടിവെക്കുന്ന തന്ത്രം. മതങ്ങളുടെ തത്വ സംഹിതയിൽ ഫാസിസം പുറത്തുകാണില്ല എങ്കിലും എല്ലാ മതങ്ങളും ഫാസിസം ആണ്. മതവും രാഷ്ട്രീയവും ഒന്നിച്ചു കൂടുമ്പോൾ ഫാസിസം ഭയാനകം ആയി മാറുന്നു. ട്രംപിസം അങ്ങനെയാണ് ഇപ്പോൾ വളരുന്നത്. ഇവാൻജെലിക്കരിൽ ഭൂരിഭാഗത്തേയും, കുറെ കത്തോലിക്കരെയും കുറെ മറ്റു ക്രിസ്റ്റിയൻ വിഭാഗങ്ങളെയും അവരുടെ കുടക്കീഴിൽ കൊണ്ടുവരുവാൻ ട്രമ്പിസത്തിനു സാധിച്ചു. അമേരിക്കയിലെ ക്രിസ്ത്യൻ യാഥാസ്ഥിതികർ രണ്ടു പാർട്ടിയിലും ഉണ്ട്. അവർ പൊതുവേ ഒരേ മനോഭാവം ഉള്ളവരും ആണ്.
അക്രമാസക്ത അസമാധാനവും അരാജകത്തവും നിലവിൽ ഉള്ള അവസ്ഥയിൽ മാത്രമേ ഫാസിസത്തിന് നിലനിൽക്കാൻ സാധിക്കയുള്ളു. ഇ അവസ്ഥ സജീവമാക്കി നിർത്താൻ ഫാസിസത്തിന് ഒരു ശത്രു വേണം. ശത്രു പ്രത്യഷൻ അല്ല എങ്കിൽ അവർ ഒരു സാങ്കൽപ്പിക ശത്രുവിനെ സൃഷ്ടിക്കും. എന്നാൽ അമേരിക്കയിൽ ഫാസിസത്തിന് ശത്രുക്കളുടെ കുറവ് ഇല്ല, ധാരാളം ഉണ്ട്. ഡെമോക്രറ്റുകൾ, മുസ്‌ലീമ്സ്സ്, കറുത്തവർ, ഹിസ്പാനിക്കുകൾ, ബ്രൗൺസ് -അങ്ങനെ അനേകം. ശത്രുക്കൾ പിശാചുക്കൾ ആണ് എന്ന് പ്രചരിപ്പിക്കാൻ സാധിച്ചാൽ ഫാസിസം വളരും. അത് തന്നെ ആണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. കോവിഡ് നിമിത്തം അനേകായിരങ്ങൾ ചത്ത് വീഴുംമ്പോഴും അവർ അബോർഷനെ എതിർത്ത് മനുഷന്റെ തലച്ചോറിൽ തടവറകൾ നിർമ്മിക്കുന്നു. അതാണ് ഫാസിസം. ജനിക്കാത്ത കുട്ടികൾക്കുവേണ്ടി മുതല കണ്ണുനീർ പൊഴിക്കുന്ന ഇവർ കോവിഡ് നിമിത്തം, വർണ്ണ വിവേചനം നിമിത്തം, വെള്ള പോലീസുകാരുടെ അക്രമം നിമിത്തം കൊല്ലപ്പെടുന്ന ലക്ഷക്കണക്കിന് മരണങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നു. അമേരിക്കയിലെ വെള്ള വർണ്ണ മേധാവികൾക്ക് ക്രിസ്തിയൻ വിഭാഗങ്ങളെ ഒരു കുറിയ കയറിൽ കെട്ടി ഇട്ടു ചൊൽപ്പടിക്ക് നിർത്താൻ സാധിച്ചു. സ്വന്തം മുഖം മറക്കാൻ അനേകം പൊയ്‌മുഖങ്ങൾ വേണം ഫാസിസത്തിന്.
ഫാസിസം പുരുഷ മേധാവിത്തം വളർത്തുന്നു. സ്ത്രികൾ വീട്ടുകാരിയായി അടങ്ങി ഒതുങ്ങി പുരുഷൻ പറയുന്നത് അനുസരിച്ചു ജീവിക്കുവാൻ ഫാസിസം നിർബന്ധം പിടിക്കുന്നു. അവരുടെ തടവറയിൽ നിന്നും പുറത്തു ചാടുന്ന സ്ത്രികളെ നശിപ്പിക്കുവാൻ ഫാസിസ്റ്റുകൾ എല്ലാ അടവുകളും പ്രയോഗിക്കും. ഹിലാരിയുടെ പരാജയ കാരണങ്ങളിൽ ഒന്ന് അതാണ്. മുഖത്തു മാസ്ക് ധരിക്കുന്നതു പൗര സ്വാതന്ത്രത്തിനു എതിർ ആണ് എന്ന് വാദിക്കുന്നവർ തന്നെയാണ് സ്ത്രിയുടെ ശരീരത്തിൽ പുരുഷന് പൂർണ്ണ അധികാരം ഉണ്ട് എന്ന് അവകാശപ്പെടുകയും അവയെ സ്ഥാപിക്കാൻ നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത്. അതാണ് ഫാസിസം.
പൊതുജനത്തെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകൾ നടത്താൻ ഫാസിസ്റ്റുകൾ ഉത്സാഹം കാണിക്കും. പക്ഷേ പല കുതന്ത്രങ്ങളിലൂടെ അവർ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കും. ജെറിമാൻഡറിങ്, കൺസർവേറ്റിവ് ജഡ്ജസിനെ കോടതികൾ നിയമിക്കുക, എതിർ വോട്ടുകൾ ചെയ്യുവാൻ ഉള്ള അവസരങ്ങളെ ഇല്ലാതെ ആക്കുക വേണ്ടിവന്നാൽ മറ്റു രാജ്യങ്ങളെ കൂട്ട് പിടിച്ചു തിരഞ്ഞെടുപ്പ് അട്ടിമറിക്കുക അങ്ങനെ പോകുന്നു തന്ത്രങ്ങൾ.
ബുഷ്/ചെയിനി ഭരണകാലത്തു റിപ്പപ്ലിക്കൻ പാർട്ടി സേച്ഛാധിപത്യ ഫാസ്സിസത്തിൽ അടിയുറച്ചു. ഒബാമയുടെ ഭരണ പരിഷ്‌ക്കാരങ്ങളെ തടയുവാനും നിർവീര്യം ആക്കുവാനും ഫാസിസത്തിന് സാധിച്ചു. ട്രംപിസ്റ്റു ഫാസിസം വരുവാനുള്ള കാരണവും റിപ്പപ്ലികൻ ഫാസിസം തന്നെ. നിയമങ്ങളും ഭരണഘടനയും കാറ്റിൽ പറപ്പിച്ചു എന്ത് തോന്യവാസവും കാണിച്ചാലും ആരും ചോദിക്കാൻ ഇല്ലാതെ ഫാസിസം മുന്നോട്ടു തന്നെ. ട്രംപിസ്റ്റ് ഫാസിസത്തെ തീവ്രവാദി ലിസ്റ്റിൽ പെടുത്തേണ്ട സമയം ആയി. പാരാ മിലിട്ടറി യൂണിഫോം, വാഹനങ്ങൾ, ആയുധങ്ങൾ ഒക്കെ ആയി അവർ നിയമ നിർവഹനം തുടങ്ങി എന്നത് ആഭ്യന്തര ഭീഷണി ആണ്. ഇവരെ എതിർക്കുന്ന ആന്റ്റി -ഫാസിസ്റ്റുകളെ [ആന്റ്റി-ഫാ] തീവ്രവാദി ലിസ്റ്റിൽ പെടുത്താൻ ട്രംപ് ശ്രമിക്കുന്നതും ശ്രദ്ധിക്കുക.
അതിനാൽ അടുത്ത തിരഞ്ഞെടുപ്പ് ഫലം വളരെ നിർണ്ണായകം ആണ്. ട്രംപ് ജയിക്കുകയും ഹൗസും സെനറ്റും റിപ്പപ്ലിക്കൻസ് പിടിച്ചെടുക്കുകയും ചെയ്താൽ അമേരിക്ക പാടെ മാറി മറിയും. ഹങ്കറി, പോളണ്ട്, റഷ്യ ഒക്കെ പോലെ ആവും അമേരിക്ക. ഇപ്പോൾ ട്രംപിസം പൂർണ്ണ ഫാസിസം അല്ല, ട്രംപ് ഹിറ്റ്ലറും അല്ല. പക്ഷേ സാമാന്യ രാഷ്ട്രീയ വിവരം ഉള്ളവർക്ക്, തലച്ചോർ മതത്തിനു തീർ എഴുതി കൊടുക്കാത്തവർക്കു മനസ്സിൽ ആക്കാൻ ഉള്ളതേ ഉള്ളു; റിപ്പപ്ലിക്കൻ പാർട്ടി രാജ്യത്തെ നയിക്കുന്നത് ഫാസിസത്തിലേക്കു ആണ്. മുൻകാല ചരിത്രം നോക്കുക, എപ്പോഴാണ് ഫാസിസം വിശ്വരൂപം കാട്ടി മുഖം മൂടി വലിച്ചെറിഞ്ഞു പുറത്തു വരുന്നത്. ഘടകങ്ങൾ:൧] ഡിപ്രഷൻ -എന്ന സാമ്പത്തിക തകർച്ച ഉണ്ടാവുമ്പോൾ- അതിനുള്ള സാദ്യത ആണ് കോവിഡ് ഉണ്ടാക്കുന്നത്. ൨] യുദ്ധം. ഇറാക്ക് യുദ്ധം ഉണ്ടാക്കിയ ഡിപ്രഷൻ നമ്മൾ അനുഭവിച്ചു. ഇറാനുമായി യുദ്ധം ഉണ്ടാക്കാൻ പല തവണ ട്രംപ് ശ്രമിച്ചു പരാജയപെട്ടു. അതുകൊണ്ടാവാം ട്രംപിന്റെ കൂട്ടുകാരൻ നെതന്യാഹു ഇറാനെ ആക്രമിക്കാൻ തുടങ്ങി. അമേരിക്കയെ ഇ യുദ്ധത്തിലേക്ക് കൊണ്ടുവരുവാൻ ആണ് നേതന്യാഹു ശ്രമിക്കുന്നത്. അഴിമതി നിമിത്തം നെതന്യാഹു ശിക്ഷിക്കപ്പെടും, ട്രംപിന്റെ അവസ്ഥ അത് തന്നെ. യുദ്ധ കാലത്തു ഭരിക്കുന്ന പ്രസിഡണ്ടിന് തിരഞ്ഞെടുപ്പ് വന്നാൽ ജയിക്കാൻ സാദ്യത ഉണ്ട്, അതാണ് ട്രംപ് നേത്യന്യാഹുവിലൂടെ നേടാൻ ശ്രമിക്കുന്നത്.
അമേരിക്കയിൽ ഫാസിസത്തിന് ഭാവി ഉണ്ടോ? അത് 2020 ഇലക്ഷൻ റിസൾട്ടിൽ നിന്ന് ആയിരിക്കും. ഡെമോക്രാറ്റിക് പാർട്ടിയിലെ ലിബറലുകൾ എന്ന് റിപ്പപ്ലിക്ക്നസ്സ് അധിഷേപിക്കുന്നവരെ കമ്മ്യൂണിസ്റ്റുകൾ എന്നും അവർ വിശേഷിപ്പിക്കാറുണ്ട്. കമ്മ്യൂണിസം വെറും ഒരു ഉട്ടോപ്പിയ ആയി മാറിക്കഴിഞ്ഞു. അമേരിക്കയുടെ ബദ്ധശത്രു ആയിരുന്ന കമ്മ്യൂണിസ്റ്റ് റഷ്യ തിരഞ്ഞെടുത്ത വെക്തി ആണ് ഇന്നത്തെ അമേരിക്കൻ പ്രസിഡണ്ട് പോലും. അപ്പോൾ അമേരിക്കയിലെ ഡെമോക്രറ്റിക് പാർട്ടിയിലെ ഒരു നേരിയ ന്യൂന പക്ഷത്തെ ഡെമോക്രാറ്റിക് പാർട്ടി ആയി ചിത്രികരിക്കുന്ന വിരോധാഭാസത്തെ ഫാസിസം എന്ന് വിളിക്കാം.
തങ്ങളുടെ രാജ്യവും ശക്തിയും മഹത്വവും നഷ്ടപ്പെടും എന്ന് ഭയത്തിൽ ആണ് ഇവാൻജെലിക്കൽസ് ട്രംപിന് വോട്ട് ചെയ്തത്. കറമ്പറും, സ്പാനിഷും ഏഷ്യൻസും; വെളുമ്പരെ ഇല്ലാതെയാക്കും എന്ന വ്യജ പോപഗണ്ട ഫാസിറ്റുകൾ പ്രചരിപ്പിച്ചു. ഭയത്തിൽ മുങ്ങിയ വിദ്യരഹിത വിവരരഹിത വെളുമ്പർ; അവരുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം, പാരാ മിലിട്ടറി സൂട്ടും ആയുധങ്ങളും വാങ്ങി കൂട്ടി, ഭാവിയിൽ സംഭവിക്കും എന്ന് തോന്നിയ ആഭ്യന്തര യൂദ്ധത്തെ നേരിടുവാൻ അവർ ഇന്നത്തെ ജീവിതം
താറുമാറാക്കി. നാഷണൽ റയിഫിൽ ആസോസിയേഷൻ ആകാം ഇ പോപഗണ്ടയുടെ പുറകിൽ ഉള്ളത്. അവരെ തന്നെ പഴി ചാരിയിട്ടും കാര്യം ഇല്ല, സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടിട്ടു വ്യജ രാജ്യ സ്നേഹം കാണിക്കാൻ വൻ തോക്കുകൾ ചുമക്കുന്ന ഇവരോട് എന്ത് തോന്നണം!
ക്രിസ്തു മതം എന്നല്ല ഏതു മതം ആണെങ്കിലും മരിക്കേണ്ടത് മരിക്കും. ക്രിസ്തു മതത്തേക്കാൾ മേൻമ ഏറിയ ജെയിനിസം, ബുദ്ധിസം- ഇവ ഒക്കെ ഇന്ന് വെറും അസ്ഥികൂടങ്ങൾ മാത്രം ആണ്. ക്രിസ്തുമതവും ഇതുപോലെ നശിക്കും. ഭാവി തലമുറക്ക് വേണ്ടത് ഇസങ്ങൾ ആല്ല. സമാധാനമായി ജീവിക്കാൻ ഉള്ള അവസരങ്ങൾ മാത്രം ആണ്. ഫാസിസത്തെ എതിർക്കുന്നവർ ക്രിസ്തു മതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വ്യജ പ്രചാരണത്തെ അംഗീകരിക്കുന്നവർ; ക്രിസ്തുമതം ഫാസിസം ആണ് എന്ന് സമ്മതിക്കുന്നു. ഫാസിസത്തിന് കൂട്ട് നിൽക്കുന്ന ഏതു മതവും നശിക്കണം. ഡെമോക്രാറ്റിക് ആയി ഭരണം നടത്താൻ പരാജയപ്പെട്ട ട്രംപ്, മതവികാരം എന്ന തുറുപ്പു ഗുലാൻ ഇറക്കി കളിക്കുന്നു. അയാളുടെയും കുടുംബത്തിന്റെയും മറ്റു ഹീന പ്രവർത്തികൾ മറച്ചു പൊതുവിനെ വഴി തിരിച്ചു വിടാൻ ആണ് ഇത്തരം തന്ത്രങ്ങൾ അയാൾ കാണിക്കുന്നത്. അത് മനസ്സിൽ ആക്കിയ ഇവാൻജെലിക്കാരും റിപ്പപ്ലിക്കൻസും അയാളെ ഉപേക്ഷിക്കാൻ തുടങ്ങി. അതാണ് ബ്ലാക്ക് ലയിവ്സ് മാറ്റർ സമാദാന റാലികളിൽ ഇയാളുടെ അനുയായികൾ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഭീകര അവസ്ഥ ഉണ്ടാക്കുന്നത് ട്രമ്പ് അനുയായികൾ ആണ്, ഇവരെ ആണ് തീവ്രവാദികൾ ആയി ആദ്യം പ്രഖ്യാപിക്കേണ്ടത്.
-തുടരും