Image

അമ്മയുടെ ചികില്‍സയ്ക്കു ലക്ഷങ്ങള്‍ കിട്ടി, വഴിയൊരുക്കിയവര്‍ തന്നെ ഭീഷണിമുഴക്കുന്നതായി യുവതി

Published on 14 July, 2020
അമ്മയുടെ ചികില്‍സയ്ക്കു ലക്ഷങ്ങള്‍ കിട്ടി, വഴിയൊരുക്കിയവര്‍ തന്നെ ഭീഷണിമുഴക്കുന്നതായി യുവതി
കൊച്ചി : ദിവസങ്ങള്‍ക്കു മുന്‍പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം ചോദിച്ച വര്‍ഷ എന്ന യുവതിയെ മലയാളി വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളില്‍ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ വീണ്ടുമെത്തുകയാണ്. കാരണക്കാര്‍ അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ തന്നെ.

വര്‍ഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവര്‍ ഇപ്പോള്‍ ഈ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു.

സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വിഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറയുന്നു. ഇതേ ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തില്‍ നിന്നും വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നെന്നും വര്‍ഷ പറയുന്നു.

ഇനിയും ഒരുപാട് പണം അമ്മയുടെ ചികില്‍സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണം എന്നു പറഞ്ഞ് ഒരുകൂട്ടര്‍ എത്തുന്നത്. പണം ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച വര്‍ഷയെ കുറിച്ച് സാജന്‍ കേച്ചേരിയും ഫെയ്‌സ്ബുക്കില്‍ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരുപാട് പേര്‍ വര്‍ഷയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

ഋിഴഹശവെ ടൗാാമൃ്യ : ഢമൃവെമ' െളമരലയീീസ ുീേെ ീി ഹശളല വേൃലമേ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക