തിമർത്താടി - പ്പെയ്തൊരാ മഴനാളുകളിൽ
നമ്മിലെ പ്രണയമൊരു
പുഷ്പ സഞ്ചയമായി
മുറ്റത്തു വീണുകിടക്കും ഗുൽമോഹർ പൂവുകളെ
പ്രണയമഴത്തുളളികൾ ഇക്കിളിയാക്കീ
പൂവുകളിലുരുമ്മി
പ്രണയമഴ നനയേ
ഭൂമിതൻ പൂമുഖവും
ചുവന്നു തുടിച്ചു...
ഇമകളെ പുണരവേ
മഴ മുത്തു കാതിൽ
മൊഴിഞ്ഞ രഹസ്യങ്ങൾ
എന്തായിരിക്കും
മഴയോർമ്മകളെന്നെ
ഉന്മത്തയാക്കുന്നു..
മഴയിൽ നനഞ്ഞ
ചിറകുണക്കി
മഴപ്പക്ഷിപോൽ പാറി
വീണ്ടും വീണ്ടും
മഴകൊളളാൻ മോഹം...
മഴയെനിക്കായ്
കൊണ്ടത്തന്നതെല്ലാം
മഴതന്നെ
തിരികെയെടുത്തുപോയ്...