Image

സുശാന്ത് സിംഗ് രാജ്പുതിനെ ദാവൂദ് ഇബ്രാഹിം കൊലപ്പെടുത്തിയതെന്ന് ആരോപണം

Published on 11 July, 2020
സുശാന്ത് സിംഗ് രാജ്പുതിനെ ദാവൂദ് ഇബ്രാഹിം കൊലപ്പെടുത്തിയതെന്ന് ആരോപണം

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ കൊലപ്പെടുത്തിയതെന്ന് ആരോപണം. മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ സുദാണ് ആരോപണം ഉന്നയിച്ചത്. 


സുശാന്തിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്നാണ് സൂദിന്റെ ആരോപണം. ദാവൂദ് ഇബ്രാഹിം മുംബൈയില്‍ ഇല്ലെങ്കിലും മുംബൈയിലും ബോളിവുഡിലും ഇപ്പോഴും നല്ല സ്വാധീനമുണ്ടെന്നും സൂദ് ആരോപിച്ചു.


തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൂദ് ആരോപണം ഉന്നയിച്ചത്. സുശാന്ത് സിംഗിന് ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നെന്നും ഇതേതുടര്‍ന്ന് താരം 50 തവണ സിം കാര്‍ഡ് മാറ്റിയിരുന്നുവെന്നും സൂദ് ആരോപിച്ചു. 


തന്നെ അപായപ്പെടുത്തുമെന്ന് സുശാന്ത് ഭയന്നിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കിടക്കാതെ വിദൂര സ്ഥലങ്ങളില്‍ പോയി കാറിനുള്ളില്‍ സുശാന്ത് കിടന്നുറങ്ങിയിരുന്നതായും സൂദ് പറഞ്ഞു.


സുശാന്തിനെ പ്രൊഫഷണല്‍ കൊലയാളികളാണ് കൊന്നത്. അതുകൊണ്ടാണ് മരണത്തിന് ഒരു ദിവസം മുമ്ബ് സുശാന്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയത്. 


സുശാന്തിന്റെ മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കാണാതായിരുന്നെന്നും സൂദ് പറഞ്ഞു. ഇതെല്ലാം സുശാന്തിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവാണെന്നും സൂദ് പറഞ്ഞു.


ബോളിവുഡിലെ പ്രമുഖരായ കരണ്‍ ജോഹാര്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ പേരും സൂദ് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട് 


എന്നാല്‍ ഇവര്‍ക്കെതിരായ ആരോപണം വിശദമായി പരാമര്‍ശിച്ചിട്ടില്ല. മഹാരാഷ്ട്രാ പോലീസ് നന്നായി കേസന്വേഷിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ത്ത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സൂദ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക