Image

ഉടുമ്ബന്‍ചോലയിലെ ബെല്ലി ഡാന്‍സ്: യുക്രെയ്ന്‍ നര്‍ത്തകിയെ ചോദ്യം ചെയ്തു

Published on 10 July, 2020
ഉടുമ്ബന്‍ചോലയിലെ ബെല്ലി ഡാന്‍സ്: യുക്രെയ്ന്‍ നര്‍ത്തകിയെ ചോദ്യം ചെയ്തു

നെടുങ്കണ്ടം : ഉടുമ്ബന്‍ചോലയ്ക്കു സമീപത്തെ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സ് അവതരിപ്പിച്ച നര്‍ത്തകിയെ പൊലീസ് ചോദ്യം ചെയ്തു. യുക്രെയ്ന്‍ നര്‍ത്തകി ഗ്ലിംഗാ വിക്ടോറിയയെയാണ് പൊലീസും ആരോഗ്യവകുപ്പും ചോദ്യം ചെയ്തത്.


റിസോര്‍ട്ടിലെ ഡാന്‍സിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വഴിയാണ് ബെല്ലി ഡാന്‍സ് പ്രോഗ്രാം ബുക്ക് ചെയ്തതെന്നും നര്‍ത്തകി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.


ജനുവരിയിലാണ് ഗ്ലിംഗാ വിക്ടോറിയ ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയത്. നേരത്തേ കൊച്ചിയിലും കോവളത്തും ബെല്ലി ഡാന്‍സ് അവതരിപ്പിച്ചിരുന്നു. 90 ദിവസത്തെ വിസയിലാണ് എത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ തിരികെ പോകാനാവാതെ കേരളത്തില്‍ കുടുങ്ങുകയായിരുന്നു.


റിസോര്‍ട്ടിലേക്ക് ബെല്ലിഡാന്‍സ് ബുക്കുചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്ബനിയാണ് ഇവര്‍ക്ക് ഫോര്‍ട്ടുകൊച്ചിയില്‍ താമസ സൗകര്യമൊരുക്കിയത്. ഇത് വിസാ ചട്ടം ലംഘിച്ചാണാേ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


ജൂണ്‍ 28 നായിരുന്നു ശാന്തന്‍പാറയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. പുതുതായി തുടങ്ങിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു ആഘോഷം.


 രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. ഭക്ഷണവും മദ്യവും വിളമ്ബിയ നിശാപാര്‍ട്ടിയില്‍ ഇരുനൂറ്റമ്ബതോളം പേര്‍ പങ്കെടുത്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക