image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരും ആയിരിക്കും

kazhchapadu 09-Jul-2020
kazhchapadu 09-Jul-2020
Share
image

സ്വപ്ന സുരേഷ്  മാധ്യമങ്ങള്‍ക്ക് അയച്ച ഓഡിയോ: 

image
image
 ഞാന്‍ സ്വപ്ന സുരേഷ് മാധ്യമങ്ങളില്‍ ഇപ്പോള്‍ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത്  ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നതില്‍ ഒരു പങ്കുമില്ല. യുഎഇയില്‍ നിന്നു വന്ന ബാഗേജ് ക്ലിയറാകാന്‍ താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റ് കാര്‍ഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് എന്റെ കാര്‍ഗോ ഇതുവരെ വന്നില്ല, എന്താണ് ഇത്ര താമസം, ഒന്ന് അന്വേഷിക്കുമോ എന്ന് ചോദിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കുന്നത്. അദ്ദേഹം അത് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണ്.

എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ഇന്‍വോള്‍വ്മെന്റ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ആ എ.സി. അദ്ദേഹത്തെ വിളിച്ച് സംസാരിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാന്‍ സാക്ഷിയല്ല. 

ഇത് ജനങ്ങള്‍ അറിയണം. ഇത്രയും എന്നെ, ഞാനെന്ന സ്ത്രീയെ, ഞാന്‍ എന്ന അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യന്‍സിനെയും ചേര്‍ത്തുവെച്ച് എന്നെ പറഞ്ഞു. എന്നെ ഞാന്‍ അല്ലാതെ ആക്കി. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി.

അവിടെ ജോലി ചെയ്യുന്ന സമയത്ത് കാര്‍ഗോ, ഫിനാന്‍സ് ഇത്തരം കാര്യങ്ങളിലൊന്നും ജോലി ചെയ്തിട്ടില്ല. കോണ്‍സലറുടെ സെക്രട്ടറിയായാണ് ജോലി ചെയ്തത്. പഴ്‌സനല്‍ കാര്യങ്ങള്‍ക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല. ഇപ്പോള്‍ അവിടെ ഔദ്യോഗികമായി ജോലിക്കാരിയല്ല. കഴിഞ്ഞ ഞായറാഴ്ച വരെ അവിടെയുണ്ടായിരുന്ന ഒഴിപ്പിക്കല്‍ ഉള്‍പ്പടെ രഹസ്യ, ഭരണപരമായ കാര്യങ്ങളിലെല്ലാം ഇടപെടുകയും ആവശ്യപ്പെട്ട കാര്യങ്ങളില്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 

മീഡിയയും മറ്റുള്ളവരും ചെയ്യുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷന് സ്വാധീനിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ പ്രത്യേകം നിങ്ങള്‍ എല്ലാവരോടും പറയുകയാണ്. ഇതിലുണ്ടാവുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും മാത്രമാണ്. ഒരു മുഖ്യമന്ത്രിക്കോ ഇവിടെ ഇപ്പോ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാര്‍ക്കോ ഒരു സ്പീക്കര്‍ക്കോ ആരെയും ബാധിക്കില്ല. നിങ്ങള്‍ വിചാരിക്കുന്നതെല്ലാം തെറ്റാണ്. ഇതൊന്നും ആരെയും ബാധിക്കാന്‍ പോകുന്നില്ല.

ഇത് ബാധിക്കാന്‍ പോകുന്നത് എന്നെയും എന്റെ രണ്ടുമക്കളെയും എന്റെ ഭര്‍ത്താവിനെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിയാകും നമ്മുടെ മരണത്തിന്. ഞാന്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നത് വലിയൊരു തെറ്റു കുറ്റ സ്മഗ്ലിങ് ചെയ്തതു കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനുമുള്ള ഭീഷണി കാരണവുമാണ്.

നിങ്ങള്‍ ഒരോരുത്തരും അതിന്റെ കാരണക്കാരായിരിക്കും. അറ്റകൈയ്ക്ക് ഞാന്‍ ഒന്നുമാത്രമേ എല്ലാവരോടും പറയുകയുള്ളൂ. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരുമായിരിക്കും.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത നേതാക്കളുമായും ബന്ധപ്പെട്ടത് ഔദ്യോഗികമായി മാത്രമാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളില്‍ പോയിട്ടില്ല. ഞാന്‍ മുഖ്യന്മാരുടെ കൂടെ ക്ലബ്ബുകളില്‍ കയറിയിറങ്ങി എന്നു പറഞ്ഞാല്‍ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. വിഷയം മാറി പോകേണ്ടതില്ല. സ്വര്‍ണക്കള്ളക്കടത്തിനു പിന്നില്‍ ആരെന്ന് കണ്ടു പിടിക്കൂകയാണ് വേണ്ടത്

ഈ ഡിപ്ലോമാറ്റിക് കാര്‍ഗോ ആര് ദുബായില്‍നിന്ന് അയച്ചോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍ക്കാരുടെ പുറകേ നിങ്ങള്‍ പോണം. കേരളത്തില്‍ വന്ന് ഇറങ്ങി എന്നും പറഞ്ഞ് ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി എലക്ഷനെ സ്വാധീനിക്കാന്‍ നോക്കാതെ അതിന്റെ യഥാര്‍ഥ നടപടി നിങ്ങള്‍ എടുക്കണം.

ഈ പറയുന്ന എല്ലാരെയും നിങ്ങള്‍ ഡീഫെയിം ചെയ്തിട്ട് എലക്ഷന് സ്വാധീനിച്ചെന്നും പറഞ്ഞ് അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. നല്ല സ്പീഡോടെ നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടുപോകും.

ബിക്കോസ് അവരെ ഇന്‍വെസ്റ്റ്ഗേറ്റ് ചെയ്താലും നിങ്ങള്‍ തോറ്റുപോകും. എന്നെയും നിങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്തോ. എനിക്ക് ആരുമായിട്ട് വഴിവിട്ട ബന്ധമുണ്ടെന്നോ ഞാന്‍ എന്തൊക്കെ കരാര്‍ ഒപ്പിടീച്ചിട്ടുണ്ടെന്നോ ഏതൊക്കെ വലിയ മീറ്റിങ്ങില്‍ പങ്കെടുത്തിട്ടുണ്ടെന്നോ...ഇതൊക്കെ സത്യമായ കാര്യങ്ങളാണ്. ഇതൊക്കെ എന്നു പറഞ്ഞാ തെളിയിക്കാന്‍ പറ്റുന്ന കാര്യങ്ങളാ. ഇതിന്റെ സത്യങ്ങളൊക്കെ പോയി അന്വേഷിക്കൂ.
ഒരു പ്രാവശ്യം ഒന്നു കാണിച്ചു തരുമോ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഏത് നൈറ്റ് ക്ലബ്ബില്‍....ട്രിവാന്‍ഡ്രത്ത് ഏത് നൈറ്റ് ക്ലബ്ബാണുള്ളത്? 

പറയുമ്പോഴത്തേക്കും അത് മുഖ്യമന്ത്രിയെ ബാധിക്കില്ല. നിങ്ങള്‍ പറയുന്ന മുഖ്യന്മാരെയും ബാധിക്കില്ല. ബിക്കോസ് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

ഇവിടത്തെ വിഷയം ഡിപ്ലോമാറ്റിക് കാര്‍ഗോ. അതില്‍ വന്ന സ്വര്‍ണം. അത് ആര് അയച്ചു. അതിന്റെ പിന്നില്‍ ആരാണ്. അത് കണ്ടുപിടിക്കൂ. ദിസ് ഈസ് മൈ ഹംബിള്‍ റിക്വസ്റ്റ്. 

അപ്പോള്‍ നിങ്ങള്‍ക്ക് ഒരമ്മയെയും ഒരു അച്ഛനെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താന്‍ പറ്റും. വീണ്ടും ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ഇപ്പം ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാന്‍ കഴിയില്ല. ബിക്കോസ് അവരാരും എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇല്ല. അവരാരെയും എനിക്ക് അറിയില്ല.

യു.എ.ഇ. കോണ്‍സുലേറ്റിലെ സെക്രട്ടറിയുടെ മുഖം പോലും അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. പേരു പോലും അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. അവര്‍ക്ക് ഓര്‍മയുള്ളത് കോണ്‍സുലേറ്റ് ജനറലിനെ മാത്രം ആയിരിക്കും. ഇതാണ് അതിന്റെ സത്യം. നമ്മളെ ആത്മഹത്യ ചെയ്യാന്‍ വിട്ടു കൊടുക്കരുത്. നമ്മളെ കൊല്ലരുത് ഇങ്ങനെ. ഇതെന്റെ അപേക്ഷയാണ്.

ഞാന്‍ അവിടെ ജോലി ചെയ്യുന്ന സമയത്തും കാര്‍ഗോ, എയര്‍പോര്‍ട്ട് എന്ന ഒരു ഡിപ്പാര്‍ട്മെന്റിലും ഫിനാന്‍സ് ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഞാന്‍ ജോലി ചെയ്തിട്ടില്ല. എന്റെ ജോലി പ്യൂവര്‍ലി ഹിസ് എക്സലന്‍സി ജമാല്‍ ഹുസൈന്‍ അല്‍സാബി എന്നു പറയുന്ന കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസിട്രേറ്റീവ് വര്‍ക്ക് മാത്രമാണ് ചെയ്തിരുന്നത്.

ആ ജോലി, അല്ലെങ്കില്‍ ആ പ്രൊഫൈലിന്റെ ഭാഗമായി ഞാന്‍ ഒരുപാട് ഹയര്‍ അതോറിറ്റീസ്, ഒഫീഷ്യല്‍സ്, മുഖ്യമന്ത്രി, ബാക്കിയുള്ള മന്ത്രി, ഒപ്പൊസിഷന്‍ പാര്‍ട്ടി അങ്ങനെ തുടങ്ങി എല്ലാ പൊളിറ്റിക്കല്‍ പാര്‍ട്ടിയിലുമുള്ള ആള്‍ക്കാരുമായി ഇടപെട്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. തികച്ചും ഒഫീഷ്യല്‍. എന്തെങ്കിലും കമ്യൂണിക്കേഷന്‍ ഞാനും അവര്‍ ആരെങ്കിലുമായി ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ബാക്കി അഞ്ച് സംസ്ഥാനങ്ങളിലുണ്ടായിട്ടുണ്ടെങ്കില്‍ അത് പ്യൂവര്‍ലി യു.എ.ഇ. കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ വേറെ ഒരു രീതിയിലുമുള്ള കമ്യൂണിക്കേഷന്‍ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ സംസാരിച്ചിട്ടില്ല.

ജോലി ഇല്ലാത്ത ഒരു അനിയന്‍, വിധവയായ ഒരമ്മ, രണ്ടു കുഞ്ഞുമക്കള്‍ ഇങ്ങനെ തുടങ്ങി വാടകവീട്ടില്‍ കിടക്കുന്ന എന്നെ ആരും എന്റെ ശുപാര്‍ശയിലോ എന്റെ റെക്കമെന്‍ഡേഷനിലോ ഒരു ഗവണ്‍മെന്റ് ജോലിയിലോ ഒരു രീതിയിലോ ഒരിടവും നിയമിച്ചിട്ടില്ല. ഞാന്‍ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബിള്‍ സ്പീക്കറിന്റെയോ മറ്റ് മന്ത്രിമാരുടെയോ ഓഫീസിലോ ഒഫീഷ്യല്‍ ഭവനങ്ങളിലോ കയറിയിറങ്ങി ഫയലവുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഞാന്‍ ഒപ്പിട്ടിട്ടില്ല. ഞാന്‍ ഒന്നിനും സാക്ഷിയായിട്ടില്ല.

യു.എ.ഇ.എന്ന രാജ്യത്തുനിന്ന് വരുന്ന വി.വി.ഐ.പി.കള്‍ വരുമ്പോ അവരെ സപ്പോര്‍ട്ട് ചെയ്യുക അവരെ പ്രൊട്ടക്ട് ചെയ്യുക, അവര്‍ക്കു വേണ്ടുന്ന കാര്യങ്ങള്‍ ഇവിടുത്തെ സ്റ്റേറ്റ് ഗവണ്‍മെന്റുമായി ഡീല്‍ ചെയ്യുക. ഇവിടുത്തെ എന്നല്ല അഞ്ച് സംസ്ഥാനത്തെ സ്റ്റേറ്റ് ഗവണ്‍മെന്റുമായി ഡീല്‍ ചെയ്യുക.

എന്നെ ഇഷ്ടമില്ലാത്തവരും ശത്രുക്കളും മറ്റും പറയുന്നതുകേട്ട് ഞാന്‍ കീഴടങ്ങാറില്ല. എനിക്ക് ഒരുലക്ഷം രൂപ സ്‌പേസ് പാര്‍ക്ക് തന്നു എന്ന് നിങ്ങള്‍ പറയുന്നു. എനിക്ക് അതിനേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ടായിരുന്നു യു.എ.ഇ കോണ്‍സുലേറ്റില്‍. എനിക്ക് സേവിങ്‌സ് ഒന്നുമില്ല. ഞാന്‍ ആ പൈസ മുഴുവന്‍ ഒരുമാസം ചെലവാക്കി എന്റെ മക്കള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും എല്ലാം കൊടുത്തുതന്നെയാണ് വളര്‍ത്തുന്നത്. അവര്‍ യു.എ.ഇയില്‍ ജീവിക്കേണ്ടവരാണ്. ഇപ്പോള്‍ കേരളത്തില്‍ വളരുമ്പോഴും ഞാന്‍ എല്ലാം കൊടുത്താണ് അവരെ വളര്‍ത്തുന്നത്.
മുഖ്യന്മാരോടൊപ്പം ഞാന്‍ ക്ലബുകളിലും മറ്റും കയറിയിറങ്ങി നടക്കുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ഞാന്‍ ഏത് മുഖ്യന്റെ കൂടെ ഏത് നൈറ്റ്ക്ലബില്‍ ഉണ്ടായിരുന്നുവെന്ന് ഒന്ന് തെളിയിക്കാമോ പറയുമ്പോഴേക്ക് അത് മുഖ്യമന്ത്രിയെ ബാധിക്കില്ല. നിങ്ങള്‍ പറയുന്ന മുഖ്യന്മാരെയും ബാധിക്കില്ല. കാരണം, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. 

അല്ലെങ്കില്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഒഫീഷ്യല്‍ ഫങ്ഷന്‍സിന്റെ ഭാഗമായി മന്ത്രിമാരെയോ ഉന്നത ഉദ്യോഗസ്ഥന്മാരെയോ ബിസിനസുകാരെയോ അങ്ങനെയുള്ള ആള്‍ക്കാരെ ഇന്‍വൈറ്റ് ചെയ്യുക. അവര്‍ വരുമ്പോ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ റിക്വയേഡ് അറ്റന്‍ഷന്‍ എല്ലാ സ്റ്റാഫിലൂടെയും അവര്‍ക്ക് പ്രൊവൈഡ് ചെയ്യുക. അവരെ കംഫര്‍ട്ടബിളായി ഫീല്‍ ചെയ്യിക്കുക. അത് ഞാന്‍ ഒരാളല്ല. ഇത്രയും പേരെ ഹാന്‍ഡില്‍ ചെയ്യുന്നത്. എല്ലാ സ്റ്റാഫും ഒരുമിച്ച്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാനുണ്ട്.

മുഖ്യമന്ത്രിയുടെ ബാക്കില്‍ നില്‍ക്കുന്നത് അല്ല. അതല്ല അതിന്റെ ശരി. മുഖ്യമന്ത്രിയല്ല, ഹെഡ് ഓഫ് മിഷന്‍ ദ കോണ്‍സുലേറ്റ് ജനറല്‍. കോണ്‍സുലേറ്റ് ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ പ്രൊഫൈല്‍. ആള്‍ക്ക് എന്തെങ്കിലും ഒഫീഷ്യലായിട്ട്, കോണ്‍ഫിഡന്‍ഷ്യലായിട്ട് പറയാനുണ്ടെങ്കില്‍ തൊട്ടു പിറകില്‍ എന്നോട് പെട്ടെന്ന് പറയാന്‍ വേണ്ടിയിട്ടാണ് ഞാനെന്ന സെക്രട്ടറി. ഇത് ഞാനല്ല, എനിക്ക് പകരം ആരാണ് അവിടെ സെക്രട്ടറി അവര്‍ എല്ലാം ഇത് തന്നെ ചെയ്യണം. ഇതാണ് എന്റെ ജോലി. അല്ലാതെ മുഖ്യമന്ത്രിയുടെ ബാക്കില്‍ നില്‍ക്കുക, സ്പീക്കറുടെ തോളില്‍ തട്ടി നില്‍ക്കുക, ബാക്കിയുള്ള മന്ത്രിമാരെ പ്രൊട്ടക്ട് ചെയ്യുക ഇതൊന്നുമല്ല.

കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങള്‍ എല്ലാവരും എടുത്തുനോക്കണം. എന്റെ കയ്യിലും വീഡിയോസും ഫോട്ടോസും എല്ലാം ഉണ്ട്. എല്ലാവരുടെയും കയ്യിലുണ്ട്. അത് ആ ചടങ്ങില്‍ പങ്കെടുത്ത ഓരോരുത്തരും പിടിച്ചിട്ടുണ്ട് വീഡിയോസും ഫോട്ടോസും ഒക്കെ. അവിടെ വന്നത് ഒപ്പോസിഷന്‍ ലീഡറാണ് അന്ന്. ആ ഒപ്പോസിഷന്‍ ലീഡറിന്റെ കൂടെ നില്‍ക്കുകയും അദ്ദേഹത്തിന്റെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ആളുടെ കൂടെ സ്റ്റേജ് പങ്കിടുകയും ആളുടെ എല്ലാ കാര്യങ്ങളും ആള്‍ അവിടുന്നു പോകുന്നിടം വരെ നോക്കിയത് ഞാന്‍ തന്നെയാണ് ഈ സ്വപ്ന.

അന്ന് ഞാന്‍ ഒഫീഷ്യലി എംപ്ലോയ്ഡ് അല്ല യു.എ.ഇ. കോണ്‍സുലേറ്റില്‍. എന്നെ യുഎഇ കോണ്‍സുലേറ്റില്‍നിന്ന് ആരും പിരിച്ചുവിട്ടിട്ടില്ല. ഞാനൊരു തിരിമറിയും അവിടെ നടത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വരെ ഈ ഡിപ്ലോമാറ്റിക് കാര്‍ഗോയ്ക്ക് മാത്രമല്ല, അവിടെയുണ്ടായിരുന്ന, കൊറോണയുടെ ഭാഗമായ ഇവാക്വേഷനും ബാക്കിയുള്ള എല്ലാ എല്ലാ കോണ്‍ഫിഡന്‍ഷ്യലും അഡ്മിനിസി്ട്രേറ്റീവുമായ കാര്യങ്ങള്‍ എല്ലാം എല്ലാം ആസ് പെര്‍ റിക്വസ്റ്റ് അവിടുത്തെ ഡിപ്ലോമാറ്റ്സ്, അല്ലെങ്കില്‍ എന്റെ കോണ്‍സല്‍ ജനറല്‍ എന്നോട് ആവശ്യപ്പെടുന്നത് വളരെ സിന്‍സിയറായി ഞാന്‍ അവര്‍ക്കു വേണ്ടി സഹായിക്കാറുണ്ട്.

അപ്പോള്‍ നിങ്ങളൊക്കെ ചോദിക്കും സ്പേസ് പാര്‍ക്കിലെ ഒരു കരാര്‍ എംപ്ലോയി ആയിരുന്നിട്ട് എന്തിനാണ് യു.എ.ഇ. കോണ്‍സുലേറ്റില്‍ കയ്യിടുന്നത്. അത് ഞാന്‍ യുഎഇയില്‍ ജനിച്ച് വളര്‍ന്ന് ജീവിച്ചതിന്റെ സ്നേഹം. എനിക്ക് യുഎഇ എന്നു പറഞ്ഞാല്‍ ജീവനാണ്. ഞാന്‍ ഒരിക്കലും ഒരു തെറ്റ് യുഎഇയെ ചതിക്കാനോ എന്റെ എക്സലന്‍സിയെയോ ബാക്കിയുള്ളവരെ ചതിക്കാനോ ചെയ്യില്ല.



Facebook Comments
Share
Comments.
image
Palakkaran
2020-07-09 20:13:44
കഞ്ഞികുടിക്കുന്നവർ വിശ്വസിക്കാത്ത കള്ളങ്ങൾ. വേണ്ടാത്ത പണിക്ക് നടന്നപ്പോൾ ഓർക്കണമായിരുന്നു. കൊച്ചു കള്ളി.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)
കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)
ഓർമ്മയ്ക്കായ് (കവിത: ജിസ പ്രമോദ്)
അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)
മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)
ചിതലരിക്കാത്ത ചിലത് (അർച്ചന ഇന്ദിര ശങ്കർ)
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)
സൃഷ്ടി-സ്ഥിതി-ലയം (ലേഖനം: വാസുദേവ് പുളിക്കല്‍)
ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)
ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
സാംസ്കാരിക കേരളത്തിന് അപമാനമാണിത് (കാരൂര്‍ സോമന്‍)
അജ്ഞാതം (കഥ: ജിസ പ്രമോദ്)
ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)
പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
മാത്യൂ ജോണിന്റെ പുസ്തകം: പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് (പി ഡി ജോര്‍ജ് നടവയല്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut