Image

പിതാവിന്‍െറ മര്‍ദ്ദനമേറ്റ കുഞ്ഞ് ആശുപത്രി വിട്ടു

Published on 04 July, 2020
പിതാവിന്‍െറ മര്‍ദ്ദനമേറ്റ കുഞ്ഞ് ആശുപത്രി വിട്ടു
കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്‍െറ മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞ് ആശുപത്രിവിട്ടു. സി.ഡബ്ല്യൂ.സിക്ക് കീഴിലെ പുല്ലുവഴിയിലെ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ മാറ്റുക. രണ്ടുമാസം പ്രായമായ കുഞ്ഞ് ആഴ്ചകളോളമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്‍െറ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ് അനുവദിച്ചത്.

തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ശാസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ. പിതാവ് ക്രൂരമായി ഉപദ്രവിച്ചതായി കണ്ടെത്തിയതോടെ കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 18ന് പുലര്‍ച്ചെ രണ്ടോടെയാണ് കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികള്‍ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ റഫര്‍ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്.

ഭാര്യയെക്കുറിച്ചുള്ള സംശയവും പെണ്‍കുഞ്ഞ് പിറന്നതിലുള്ള രോഷവുമാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിക്കാന്‍ പ്രതി!യായ പിതാവിനെ പ്രേരിപ്പിച്ചത്. നേപ്പാള്‍ സ്വദേശിനിെയ പ്രണയിച്ച് വിവാഹം കഴിച്ചതിനുപിന്നാെല ഭാര്യയെ പഴയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പലകാര്യങ്ങള്‍ക്കും സംശയിക്കുകയും കലഹിക്കുകയും ചെയ്തിരുന്നു. ആദ്യകുഞ്ഞ് ആണ്‍കുട്ടിയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പെണ്‍കുഞ്ഞ് പിറന്നത്. അതോടെ നിരാശയും ദേഷ്യവും വര്‍ധിച്ചു. കുഞ്ഞിന്‍െറ കരച്ചില്‍ ഇയാളില്‍ പലപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചു. അങ്ങനെ, കുഞ്ഞിനെ നിരന്തരം അക്രമിക്കാന്‍ തുടങ്ങിയെന്നാണ് കുഞ്ഞിന്‍െറ അമ്മ പൊലീസിന് മൊഴി നല്‍കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക