Image

ക്വാറന്റീന്‍ കഴിഞ്ഞെത്തിയ യുവതിയേയും മക്കളെയും ഭര്‍ത്താവും സ്വന്തം വീട്ടുകാരും കൈവിട്ടു

Published on 03 July, 2020
ക്വാറന്റീന്‍ കഴിഞ്ഞെത്തിയ യുവതിയേയും മക്കളെയും ഭര്‍ത്താവും സ്വന്തം വീട്ടുകാരും കൈവിട്ടു

കോട്ടയം: ബംഗളുരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടും യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വീട്ടുകാര്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോയത്.

കോട്ടയം: ബംഗളുരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടും യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വീട്ടുകാര്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോയത്.

യുവതിയുടെ വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം ഇയാള്‍ മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല തുടര്‍ന്ന് ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. 
തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്നാണ് ഇവര്‍ കലക്ടറേറ്റില്‍ എത്തിയത്. 

ആനി ബാബു  കലക്ടറെ കണ്ട് ഇവരുടെ അവസ്ഥ അറിയിച്ചു. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. എല്ലാവഴികളും അടഞ്ഞതോടെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക