Image

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം

Published on 28 June, 2020
തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. 


പോലീസ് കസ്റ്റിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്ന കുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്.


വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കോസില്‍ ചോദ്യം ചെയ്യുന്നതിനാണ് പോലീസ് കുമരേശനെ വിളിപ്പിച്ചത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ കുമരേശന്‍ വീട്ടുകാരോട് അധികം സംസാരിച്ചിരുന്നില്ല. 


പിന്നാലെ രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയ കുമരേശനെ സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവിടെ നിന്ന തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുമരേശന്‍െ്‌റ വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


അപ്പോഴാണ് പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ ക്രൂര മര്‍ദ്ദനത്തിന് ഇരയായതായി കുമരേശന്‍ വെളിപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പിതാവിനെ ഉപദ്രവിക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുമരേശന്‍ വെളിപ്പെടുത്തി. 


സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


തൂത്തുക്കുടിയില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് അച്ഛനെയും മകനെയും ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നത്. തൂത്തുക്കുടിയിലെ സാത്താക്കുളത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് മരിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചും മലദ്വാരത്തിലൂടെ കമ്ബിയും മറ്റും കയറ്റിയുമാണ് പോലീസ് ഇവരെ പീഡിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക