Image

രഹ്നാഫത്തിമ ഒളിവില്‍, കൊച്ചിയിലെ വീട്ടില്‍ പോലീസ് റെയ്‌ഡ്

Published on 25 June, 2020
 രഹ്നാഫത്തിമ ഒളിവില്‍, കൊച്ചിയിലെ വീട്ടില്‍ പോലീസ് റെയ്‌ഡ്

കൊച്ചി: സ്വന്തം നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനാകൊതെ പൊലീസ്. അറസ്റ്റ് ചെയ്യാന്‍ ഫ്ലാറ്റില്‍ എത്തിയെങ്കിലും രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്കേസെടുത്തിരിക്കുന്നത്. പൊലീസ് രഹ്നയുടെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്തു. ചിത്രം വരയ്ക്കാനുപയോഗിച്ച പെയ്ന്റും ബ്രഷ് അടക്കമുള്ളവ പൊലീസ് സീല്‍ ചെയ്തു.

രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. രഹ്ന സ്ഥലത്തില്ലെന്നും മടങ്ങിയെത്തിയാല്‍ പൊലീസിന് മുമ്ബാകെ ഹാജരാകുമെന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു. കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്. സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്‌ളാറ്റില്‍ എത്തിയത്.

തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ കുട്ടിയെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് രഹ്നക്കെതിരെ ഉയര്‍ന്നത്. ഇതോടെ പൊലീസ് പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്‌ട് പ്രകാരവും കേസ് എടുക്കുകയായിരുന്നു,. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. ബാലവകാശകമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്.

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. 'ബോഡിആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. 


അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ രഹന പറയുന്നു.

അര്‍ദ്ധ ന​ഗ്നയായി മത്തിക്കറിയുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായാതിന് പിന്നാലെ രഹ്ന ഫാത്തിമ തന്റെ ന​ഗ്നശരീരം മക്കള്‍ക്ക് ചിത്രം വരക്കാന്‍ വിട്ടുനല്‍കിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ബോഡി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് രഹ്ന തന്റെ ന​ഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്‌ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്‌ച്ചകള്‍ തുറന്നുകാട്ടുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. 


നഗ്‌നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നും രഹ്ന കുറിക്കുന്നു.


എന്നാല്‍, വീഡിയോ വൈറലായതോടെ രഹ്നക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ഉയര്‍ന്നത്. കുട്ടിയുടെ മാനസികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പോണോ​ഗ്രാഫി പോലെ തന്നെ കുറ്റ കൃത്യമാണ് ഇതെന്നും അന്നേ ആളുകള്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ പരാതിയുമായി ചിലര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. 


സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് രഹ്നയെ അറസ്റ്റു ചെയ്യാന്‍ ഇന്ന് നീക്കം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക