1960 കളിൽ മനുഷ നന്മക്കുവേണ്ടി ബലിയായ മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെയും, പൗരാവകാശ പ്രസ്ഥാനക്കാരെയും നേരിടാൻ സേഗ്രിഗേഷനിസ്റ്റ്, ജോർജ് വാലസ്സ് ക്രിസ്തീയ നേതാക്കളെ കൂട്ടുപിടിച്ചു. ജോർജ് വാലസ്സ് ഒരു റേസിസ്റ്റ് അല്ല എന്നാണ് , മോണ്ട്ഗോമറിയിലെ മെതഡിസ്റ്റു പാസ്റ്റർ ഹെൻറി ലിയോൺ പ്രസ്താവിച്ചത്. ലോറൻസ് എന്ന മറ്റൊരു പാസ്റ്ററും അതേറ്റ്പാടി. കെ കെ കെ സപ്പോർട് ചെയ്ത വാലസ്സ് തൻ്റെ ഇനാഗുറൾ പ്രസംഗത്തിൽ പറഞ്ഞ ഹീനമായ വാക്കുകൾ- കറുത്ത വർഗ്ഗത്തോടുള്ള വിവേചനം/ വേർതിരിവ് -ഇന്നലെവരെ ഉണ്ട്, ഇന്നും ഉണ്ട്, എന്നേക്കും ഉണ്ടായിരിക്കും എന്നത് ആയിരുന്നു. വാലസിൻ്റെ വീക്ഷണത്തിൽ മാർട്ടിൻ ലൂതർ കിംഗ് പ്രശ്‍നം ഉണ്ടാക്കുന്നവൻ ആയിരുന്നു. വിശ്വസിക്കാൻ പ്രയാസം എങ്കിലും; ക്രിസ്റ്റിയൻ നേതാക്കൾ വാലസിനെ ആണ് സപ്പോർട് ചെയ്തത്.- അതാണ് തിയോക്രസി. ഭ്രാന്ത് - മതവും, രാഷ്ട്രീയവും ഒന്നിച്ചു തലയിൽ കേറുമ്പോൾ ഉണ്ടാവുന്ന മുഴുഭ്രാന്ത്.
മതത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത ലോകമെമ്പാടും കാണാം. അമേരിക്കൻ ക്രിസ്തിയാനികളും മതത്തെ ഉപയോഗിച്ചു. അമേരിക്കയിലെ ക്രിസ്റ്റിയൻ കോളണിസ്റ്റുകൾ അമേരിക്കയിലെ ആദിവാസികളെ കൊന്നു നശിപ്പിച്ചു, ശേഷിച്ചവരെ ഓടിച്ചു റിസർവേഷനുകളിൽ തടവുകാരാക്കി, ആഫ്രിക്കയിലെ കറുത്തവരെ അടിമകൾ ആയി പിടിച്ചുകൊണ്ടുവന്നു. അമേരിക്കൻ ക്രിസ്തിയാനികളുടെ മതത്തേയും ദൈവത്തേയും ആണ് ഇവരുടെ ഹീനതയെ ന്യായികരിക്കാൻ ഇവർ ഉപയോഗിച്ചതു.
കറുത്തവരെ അടിമകൾ ആയി പണിഎടുപ്പിക്കുന്ന തോട്ടം ഉടമകൾ, ക്രിസ്റ്റിയൻ ഉപദേശികൾക്കു പണം കൊടുത്തു, അടിമത്തത്തെയും, വർണ്ണ വിവേചനത്തെയും ന്യായികരിക്കുന്ന പ്രസംഗങ്ങളൾ എല്ലാ ഞായറിലും അവർ അടിച്ചുവിട്ടു, വേദപുസ്തക പണ്ഡിതരും പണംവാങ്ങി വലിയ ലേഖനങ്ങളും എഴുതി പ്രസിദ്ധികരിച്ചു. ഭൂമിയിലെ ഏറ്റവും നീചമായ അടിമത്തവും, വര്ണവിവേചനവും കറുത്തവർക്കു നല്ലതു തന്നെ എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പുരോഹിത വർഗം പ്രചരിപ്പിച്ചു. അടിമ സമ്പ്രദായം തിരികെ കൊണ്ടുവരണം എന്നാണ് ട്രംപിസ്റ്റുകളുടെ അഭിപ്രായം. അതിനൊക്കെ വചനങ്ങ ളും ബൈബിളിൽ ഉണ്ട്. ഇവാൻജെലിക്കൽ ട്രംപിസ്റ്റുകളുടെ കപട വിശ്വസം കൂടുതൽ വെളിവാകുംതോറും ഇവരുടെ അവസാനവും അടുത്തുവരുന്നു. അവരുടെ നേതാവ് അധികാരത്തിൽ നിന്നും ഇറങ്ങുന്നതോടെ ഇവരുടെ അവസാനവും പെട്ടെന്ന് ആയിരിക്കും. ഇവരുടെ മത നേതാക്കളും ട്രമ്പിനെപോലെ തന്നെ കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയുന്നു. ഇവരുടെ അനുയായികൾ ഭൂരിപക്ഷവും വിഡ്ഢികൾ എങ്കിലും സത്യം മനസ്സിൽ ആകുമ്പോൾ വലിയ ഷോക്ക് ഏറ്റപോലെ തോന്നുകയും ട്രംപിനെ സപ്പോർട് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യും. കോൾമയിനേഴ്‌സ് പോലും സത്യം മനസിലാക്കി ട്രംപിനെ ഉപേക്ഷിച്ചു. ഇവാൻജെലിസ്റ്റുകളുടെ തിയോക്രസി അധിക കാലത്തേക്ക് നിലനിൽക്കില്ല എന്ന് വ്യക്‌തം.
ഇവാൻജെലിക്കരിലെ ചിന്തിക്കുന്ന ഒരു വിഭാഗം; ട്രംപിസവും, ഫോക്സ് ന്യൂസും, അവരുടെ സഭയെ നശിപ്പിച്ചു എന്ന് മനസിൽ ആക്കി, അവർ ട്രംപിസത്തെ എതിർക്കുവാനും തുടങ്ങി. 2016 ലെ തിരഞ്ഞെടുപ്പിൽ 80 % ഇവാൻജെലിക്കരും ട്രംപിന് വോട്ട് ചെയ്തു. 2020 ൽ ഇവർതന്നെ ട്രംപിനെ താഴെയിറക്കും. ബില്ലിഗ്രഹാമിൻ്റെ യും; മറ്റു കപട പ്രീച്ചർമാരുടെയും അമേരിക്ക അല്ല 2020 ലെ അമേരിക്ക. ഇവാൻജെലിക്കരുടെ മുഖ പത്രം ആണ് 'ക്രിസ്ടിയാനിറ്റി ടുഡേ'. 2016ൽ ഇവർ ട്രംപിനെ എൻഡോർസ് ചെയ്തു. എന്നാൽ ഇവർ തന്നെ ഇപ്പോൾ എഡിറ്റോറിയലിൽ എഴുതി--ട്രംപിനെ ഇംപീച്ച് ചെയ്യുക, ഓഫീസിൽ നിന്നും മാറ്റുക. 'ട്രംപിൻ്റെ രാഷ്ട്രീയ എതിരാളികളിൽ ഒരാളെ ഉപദ്രവിക്കാനും അപമാനിക്കാനും ഒരു വിദേശ നേതാവിനെ നിർബന്ധിക്കാൻ അമേരിക്കൻ പ്രസിഡന്റ് തൻ്റെ രാഷ്ട്രീയ ശക്തി ഉപയോഗിക്കാൻ ശ്രമിച്ചു. ക്രിസ്റ്റിയാനിറ്റി ടുഡേയുടെ എഡിറ്റർ ഗാലി എഴുതുന്നു:- ട്രംപിൻ്റെ പ്രവർത്തനങ്ങൾ ഭരണഘടനയുടെ ലംഘനം മാത്രമല്ല; അതിലും പ്രധാനമായി, അത് അഗാധമായ അധാർമികമാണ്.'' -ഇതാണ് ഗല്ലി എഡിറ്റോറിയലിൽ എഴുതിയത്. ട്രംപിനോടൊപ്പം നിൽക്കുന്ന ഇവാൻജെലിക്കരോട് എഡിറ്റോറിയൽ ഇപ്രകാരം പറയുന്നു- “നിങ്ങൾ ആരാണെന്നും ആരെയാണ് സേവിക്കുന്നതെന്നും ഓർമ്മിക്കുക. നിങ്ങൾ സേവിക്കേണ്ടത് കർത്താവും രക്ഷിതാവുമായ ദൈവത്തെ ആണ്. ട്രംപിനൊപ്പം നിൽക്കുന്ന വ്യാജ സുവിശേഷകർ ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും. ട്രമ്പുമായി ഉള്ള നിങ്ങളുടെ കൂട്ടുകെട്ട്; കർത്താവിനും രക്ഷകനുമായുള്ള നിങ്ങളുടെ സാക്ഷിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിഗണിക്കുക. ”. ക്രിസ്ടിയാനിറ്റി ടുഡേ ഇങ്ങനെ ട്രംപിന് എതിരായി എഴുതും എന്ന് ആരും കരുതിയില്ല. ഇതിനു വളരെ പ്രചാരവും സോഷ്യൽ മീഡിയയിൽ ലഭിച്ചു. ട്വിറ്റെറിൽ ട്രംപ് പ്രതികരിച്ചു; -''ഇ മാഗസിൻ വളരെ ഇടതുപക്ഷം ആണ്, ഇത് വളരെ ചുരുങ്ങി നശിക്കുന്ന ഒരു മാഗസിൻ ആണ്''. ഫ്രാങ്ക്‌ളിൻ ഗ്രഹാം ഫേസ് ബുക്ക് പോസ്റ്റിൽ ട്രംപിനെ സപ്പോർട് ചെയ്തു. 2016 ൽ ക്രിസ്റ്റിയാനിറ്റി ടുഡേ ട്രംപിനെ സപ്പോർട് ചെയ്തു എന്നത് മറക്കുകയും ചെയ്തു. മാസികയുടെ പ്രസിഡണ്ടും ട്രംപിന് എതിരായി പ്രതികരിച്ചു. അമേരിക്കൻ ഇവാൻജെലിസവും ട്രംപും ആയുള്ള കൂട്ടുകെട്ട് സഭക്ക് ഭീകരമായ ഭീമ നഷ്ടം ഉണ്ടാക്കി. സഭയുടെ കാതലായ വിശ്വസങ്ങളും സാഷ്യങ്ങളും നശിപ്പിച്ചു ഇ കൂട്ടുകെട്ട്.
സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ്റെ പബ്ലിക് പോളിസി വിഭാഗത്തിൻ്റെ തലവനായ റസ്സൽ മൂർ ഉൾപ്പെടെ ട്രംപിനെ വിമർശിക്കുന്ന ഇവാഞ്ചലിക്കൽ നേതാക്കളുടെയും വ്യാഖ്യാതാക്കളുടെയും ഒരു വിഭാഗം ഉണ്ട്; “രാഷ്ട്രീയത്തിൻ്റെ മരണം: ട്രംപിന് ശേഷം നമ്മുടെ വക്രമായ റിപ്പബ്ലിക്കിനെ എങ്ങനെ സുഖപ്പെടുത്താം” എന്ന സമീപകാല പുസ്തകത്തിൻ്റെ രചയിതാവ് പീറ്റർ വെഹ്നർ; ട്രംപിനെതിരായ മൂന്നാം കക്ഷി ശ്രമം 2016 ൽ നടത്തിയവർ, ട്രംപ് വിരുദ്ധ യാഥാസ്ഥിതികർ, ഒരു എഴുത്തുകാരനും ഭരണഘടനാ അഭിഭാഷകനുമായ ഡേവിഡ് ഫ്രഞ്ച്, ക്രിസ്ത്യാനിറ്റി ടുഡേ; ഇവർ ട്രംപിനെതിരായി അണിനിരന്നു കഴിഞ്ഞു. ട്രംപിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ അനുഭാവികളുടെ ധാർമ്മിക കാപട്യത്തെ ഇവർ തുറന്നുകാട്ടി. അവർ ഇപ്രകാരം പറഞ്ഞു, ''അവിശ്വാസികൾ നിറഞ്ഞ ഇ ലോകത്തിൽ സുവിശേഷത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കാനുള്ളവർ ദൈവത്തെ ഉപേക്ഷിച്ചു ട്രംപിന്റെ കൂടെക്കൂടി. ട്രംപും അദ്ദേഹത്തിൻ്റെ ഭരണകൂടവും വംശീയത, വംശ വെറുപ്പ്, വർണ്ണവിവേചനം, നീതിയുടെയും കാരുണ്യത്തിൻ്റെയും ദൈവത്തിന് വിരുദ്ധമായ മറ്റ് സ്വഭാവ ദൂഷ്യങ്ങൾ എന്നിവ നിമിത്തം വരുത്തിവച്ച നാശനഷ്ടങ്ങൾക്കു പരിഹാരം ഇല്ല''. 2017 ൻ്റെ അവസാനത്തിൽ, ന്യൂയോർക്ക് നഗരത്തിലെ പ്രശസ്ത പ്രെസ്ബൈറ്റീരിയൻ പാസ്റ്ററായ തിമോത്തി കെല്ലർ, ന്യൂയോർക്കറിനായി; സുവിശേഷവത്കരണത്തിൻ്റെ ഭാവിയെക്കുറിച്ച് ഒരു കത്തെഴുതി, -“ഇവാഞ്ചലിക്കലിസം ഡൊണാൾഡ് ട്രംപിനെയും റോയ് മൂറിനെയും അതിജീവിക്കാൻ കഴിയുമോ?” എന്ന തലക്കെട്ടോടെ. “‘ ഇവാഞ്ചലിക്കൽ ’എന്നത് ഉയർന്ന ധാർമ്മിക അടിത്തറ അവകാശപ്പെടുന്ന ആളുകളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു; ഇപ്പോൾ, ജനപ്രിയ ഉപയോഗത്തിൽ, ഈ വാക്ക് ‘കപടവിശ്വാസിയുടെ’ പര്യായമാണ്. ”-കെല്ലർ എഴുതി .
ട്രംപിസത്തിലേക്കുള്ള വഴി തിരിവിൻ്റെ വെളിച്ചത്തിൽ ഇവാൻജെലിക്കൽ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ വർഷം ഇല്ലിനോയിസിലെ വീറ്റൺ കോളേജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഒരു കൂട്ടം ഇവാഞ്ചലിക്കൽ പാസ്റ്റർമാർ, നോൺ പ്രോഫിറ്റ് നേതാക്കൾ, കോളേജ് പ്രസിഡന്റുമാർ, പണ്ഡിതന്മാർ എന്നിവരെ വിളിച്ചുകൂട്ടി. സംഘാടകർ ഒരു പത്രക്കുറിപ്പ് ഇറക്കി, “അമേരിക്കൻ ഇവാഞ്ചലിക്കലിസത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഒരു സംഭാഷണം” ഇവിടെ നടന്നിട്ടുണ്ട്. അമേരിക്കൻ ഇവാൻജെലിസത്തിലെ ശക്തിയേറിയ രണ്ടു പ്രധാന ഗ്രൂപ്പുകളിലെ കോസ്മോപോളിറ്റൻ വിഭാഗം ആണ് ഇവർ . ഇവാൻജെലിസത്തിൻ്റെ കാതലായ വിശ്വസങ്ങളെ മുറുകെ പിടിക്കുന്ന ഉയർന്ന നിലവാരം ഉള്ള യാഥാസ്ഥികരുടെ ഗ്രൂപ് ആണ് ഇവർ. ഇവരാണ് കിംഗ് മേക്കേഴ്‌സ്. ജഡ്ജികളെ നോമിനേറ്റ് ചെയ്യുക, പോളിസികൾ തീരുമാനിക്കുക, സ്ഥാനാർത്ഥികൾ ആരെന്നു തീരുമാനിക്കുക എന്നിങ്ങനെ ഇവാൻജെലിക്കരുടെ ബ്രെയിൻ ആണ് ഇ വിഭാഗം. മറ്റേ വിഭാഗത്തെ കൂടുതൽ ജനകീയം എന്ന് വിളിക്കാം. ജോയൽ ഓസ്റ്റിൻ്റെ മെഗാ ചർച് പോലെയുള്ള വിഭാഗം. ഇവർക്ക് കൂടുതൽ പോപ്പുലാരിറ്റി ഉണ്ട്, വോട്ടർമാർ ഉണ്ട്. ഇവർക്ക് അമേരിക്കയുടെ രാഷ്ട്രീയ മാനദണ്ഡങ്ങളെ നിർണ്ണയിക്കാനും മാറ്റിമറിക്കാനും ഉള്ള മസിൽ പവർ ഉണ്ട്. ഇവരെയാണ് ട്രംപ് ചാക്കിട്ടു പിടിച്ചു കീശയിൽ ആകിയിരിക്കുന്നതു. ഇവർ എല്ലാവരും വോട്ടുചെയ്യും, അതിനാൽ ഇവരുടെ ശക്തി; സാദാരണ രാഷ്ട്രീയ നിരീക്ഷകരുടെ ബ്രെയിൻ പവറിലും അതീതം ആണ്. 2016 ൽ ട്രംപ് തോറ്റു പോകും എന്നു പ്രവചിച്ച പണ്ഡിറ്റുകളെ മുട്ടുകുത്തിച്ചതും ഇവർ തന്നെ. എന്നാൽ അതിലും രസകരം ആണ് 2016 ലെ യഥാർത്ഥ കണക്കുകൾ:-
2016:- രജിസ്റ്റേർഡ് വോട്ടർമാർ = 156.6 മില്യൻ. ഹിലരിക്ക് കിട്ടിയ വോട്ട്= 65.8 മില്യൺ, ട്രംപിന് കിട്ടിയ വോട്ട് = 62.9 മില്യൺ. വോട്ടുകൾ ചാപിള്ളകൾ ആക്കിയവ്ർ = 7.8 മില്യൺ. വോട്ട് ചെയ്യാത്തവർ= 21.1 മില്യൺ. കൂടാതെ; വോട്ടു ചെയ്യുവാൻ യോഗ്യത ഉണ്ടെങ്കിലും വോട്ട് ചെയ്യുവാൻ രെജിസ്റ്റർ ചെയ്യാത്തവർ, വോട്ട് ചെയ്യുവാൻ നിലവിൽ ഉള്ള നിയമങ്ങൾ കാരണം അനുവാദം ഇല്ലാത്തവർ, വെളുത്തവരുടെ ഭൂരിപക്ഷം ഉള്ളിടത്തു വോട്ട് നിഷേധിക്കപ്പെട്ട ന്യൂനപക്ഷർ, - ഇ കണക്കുകൾ നോക്കിയാൽ അമേരിക്കയുടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് ഇവിടുത്തെ ഭൂരിപക്ഷം അല്ല; ന്യൂനപക്ഷം ആണ്. . ഇലക്ഷനിലെ വൻ തുറുപ്പു ഗുലാൻ ആണ് ഇലക്റ്ററൽ വോട്ട്. അപ്പോൾ ഇവാൻജെലിക്കരെ എതിർക്കുന്ന മറ്റു വിഭാഗങ്ങൾക്കും ഇലക്ഷൻ റിസൾട്ടിനെ മാറ്റിമറിക്കാം.
ട്രംപിന്, പോപ്പുലർ ഇവാൻജെലിക്കർ കൊടുക്കുന്ന സപ്പോർട്ട് ഏതു സമയത്തും മാറ്റി മറിക്കപ്പെടാം. ട്രംപിന് എതിരായി ഉള്ള ഒരു കോടതി വിധി, ഒരു കരിസ്മാറ്റിക്ക് ഉപദേശി, ഒരു സ്ത്രി പീഡനം കേസ്, റഷ്യൻ
ബന്ധം- മറ്റൊരു സ്റ്റോർമി ഡാനിയേൽ; ഇങ്ങനെയുള്ള അനേകം കൊടുകാറ്റുകളിൽ ഏതെങ്കിലും മതി ട്രംപ് താഴെ വീഴാൻ. ഇമിഗ്രൻസിനോട് കാണിക്കുന്ന ശത്രുത, മുസ്‌ലിം വിരോധം, റേസിസം, ബുദ്ധി ശൂന്ന്യത, മാന്യത ഇല്ലാത്ത വാക്കുകളും പെരുമാറ്റവും, ഒറ്റയാൻ പ്രവണത -ഇവ ഒക്കെ ട്രംപിനെ വീഴിക്കാൻ കഴിവ് ഉള്ള കോടാലികൾ ആണ്. വീഴ്ച്ചക്കു മുമ്പുള്ള നിഗളം ആയിട്ട് ആണ് ട്രമ്പിൻ്റെ പ്രവർത്തികളെ ഭൂരിഭാഗവും കാണുന്നത്.
അമേരിക്കയിൽ ഇന്ന് കാണുന്ന വംശീയ വെറുപ്പിൻ്റെ പൂർണ കാരണം ട്രംപും, ട്രംപിസ്റ്റുകളും ആണ്. ട്രംപിന് അനുകൂലമായും എതിരെയും ഉള്ള ദേശീയവും വ്യക്തിപരവും ആയ മനോഭാവങ്ങളെ നിയന്ത്രിക്കുന്നതു എന്താണ്? പരമ്പരാഗത രാഷ്ട്രീയ നിരീക്ഷകരെ വട്ടു പിടിപ്പിക്കുന്ന രീതിയൽ ആണ് ട്രംപ് എപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ഒരു നിഗൂഢ പക്ഷം; ട്രംപിനെ അന്ധമായി സപ്പോർട് ചെയ്യുന്നുണ്ടോ? ഇവരിൽ കാതലിക്‌സും, ഇവാൻജെലിക്കാരും എത്രമാത്രം. അതോ; സെനറ്റിലെ റിപ്പപ്ലിക്കൻ ഭൂരിപക്ഷം മാത്രം ആണോ ഇപ്പോൾ ട്രംപിനെ താങ്ങി നിർത്തുന്നത്. -ടേക്കിങ് അമേരിക്ക ബാക് ഫോർ ഗോഡ്- ക്രിസ്റ്റിയൻ നാഷണലിസം ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് - എന്ന പുസ്തകത്തിൽ; ട്രംപിൻ്റെ സപ്പോർട്ട് മതത്തിൽ നിന്ന് മാത്രം അല്ല അമേരിക്കൻ സംസ്കാരത്തിൻ്റെ എക്കാലത്തും ഉണ്ടായിരിക്കുന്ന പുറത്തുകാണാത്ത വംശീയതയും ഉണ്ട് എന്നാണ് ആൻഡ്രു വയിറ്റ്ഹെഡും, സാമുവേൽ പെറിയും എഴുതിയിരിക്കുന്നത്. അടിമത്തവും, വംശവിദ്വേഷവും നിയമത്തിൻ്റെ കടലാസുകളിൽ മാത്രമേ അവസാനിച്ചിട്ടുള്ളു. കറുത്തവരോട് വെള്ളക്കാർക്കുള്ള വെറുപ്പ്; അമേരിക്കൻ സംസ്കാരത്തിൻ്റെ കാതൽ ആണ്. ഇ വംശീയ വെറുപ്പ് വളരെക്കാലത്തേക്കു ഇവിടെ നിലനിൽക്കും. ഇ വംശീയ വെറുപ്പുകാരെ സ്വന്തം ചിറകിൻ കീഴിൽ കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. ക്രിസ്റ്റിയൻ വിശ്വസം എന്ത് ആണെന്നോ, രാജ്യസ്നേഹം എന്താണെന്നോ ട്രംപിന് അറിവില്ല, ട്രമ്പ് കാണിക്കുന്ന ഭക്തിയും, രാജ്യസ്നേഹവും വെറും കാപട്യം മാത്രം. ട്രമ്പ് കാണിക്കുന്ന ഇ നാടകത്തിന്റെ പ്രയോജനവും ട്രമ്പിനു തന്നെ. ട്രമ്പും കുടുംബവും ഏർപ്പെട്ടിരിക്കുന്ന പല കുറ്റകൃത്യങ്ങൾ മറക്കാൻ ഇ നാടകം കളി സഹായിക്കുന്നു. ഇവാൻജെലിക്കരെ മാത്രം അല്ല അമേരിക്കൻ ജനതയെ മുഴുവനെയും കബളിപ്പിക്കാൻ ട്രമ്പിനു കഴിഞ്ഞു. അമേരിക്കൻ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന വംശ, വർണ്ണ വിദ്വെഷം ശക്തി പ്രാപിക്കാൻ ട്രംപിസം സഹായിച്ചു. അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണെന്നും വെളുത്ത വര്ഗക്കാര്ക്ക് മാത്രം ഉള്ളത് എന്നും, ഇ ആശയത്തെ എതിർക്കുന്നവർ ഇടതുപക്ഷക്കാരും, കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും ഒക്കെ ആണ്, ഇവർക്ക് രാജ്യ സ്നേഹവും ഇല്ല എന്ന് പ്രചരിപ്പിക്കാനും കുറേപ്പേരെ വിശ്വസിപ്പിക്കാനും ട്രംപിസത്തിനും, ഫോക്സ് ന്യൂസിനും സാധിച്ചു. കപട രാജ്യസ്നേഹത്തിന്റെ പേരിൽ തോക്കുകൾ വാങ്ങി കൂട്ടുവാനും ഇവർക്ക് സാധിച്ചു. വെള്ളക്കാരുടെ അവകാശങ്ങൾ നേടാൻ രക്തം ചൊരിഞ്ഞുള്ള യുദ്ധത്തിനും ഇവർ തയ്യാർ. കപട ക്രിസ്ത്യൻ വിശ്വസവും, കപട രാജ്യസ്നേഹവും ഒന്നിച്ച ട്രംപിസവും, അവർ അംഗങ്ങൾ ആയ റിപ്പപ്ലിക്കൻ വിഭാഗവും ആണ് ട്രംപിൻ്റെ കോട്ട. ഇതിനെ ക്രിസ്റ്റിയൻ നാഷണലിസം എന്നും വിളിക്കാം. ട്രംപിസ്റ്റുകളെ എന്തിനാണ് കുറെ വടക്കെ ഇന്ത്യക്കാരും, മലയാളികളും സപ്പോർട്ട് ചെയ്യുന്നത്? ഇവരുടെ വിവരം ഇല്ലായ്‌മയോ അതോ ഉള്ളിൽ പതുങ്ങിയിരിക്കുന്ന വർണ്ണ വെറുപ്പോ?. കറുത്തവരെ താണവർ ആയി വർണവിവേചനം ശീലിച്ച മലയാളി അമേരിക്കയിൽ വന്നു കറുത്തവരെ വെറുത്തു വർണ്ണ വിവേചകർ ആയി ട്രംപിസത്തെ പുകഴ്ത്തുന്നു. അമേരിക്കയുടെ സംസ്കാരവും രാഷ്ട്രീയവും കറുത്തവരുടെ ചോരയിൽ വളരുന്നത് ആണെന്നുള്ള വിവരം ഇവർക്ക് ഇല്ല.
ഇവാൻജെലിക്കരിലും കത്തോലിക്കരിലും 30 %; ഓർത്തഡോക്സ് മനോഭാവം ഉള്ളവർ ആണ്. അവർ ആണ് സഭയെ നിലനിർത്തുന്നവർ. അവർ ക്രിസ്റ്റിയൻ നാസണാലിസത്തിനു എതിർ ആണ്. ഇവർ വലിയ വിശ്വസികളും, നന്മ്മ പ്രവർത്തികൾ ചെയ്യുന്നവരും, ബൈബിൾ വായന, പള്ളിയിൽ പോകുക, പ്രാർത്ഥന; എന്നിവയിൽ വ്യാപിർതരും ആണ്. കിർസ്റ്റിയൻ സ്നേഹം വളരുവാൻ അവർ ആഗ്രഹിക്കുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള മുസ്ലീമുകൾ എല്ലാം ടെററിസ്റ്റുകൾ ആണ്, ആശ്രയം തേടിവന്നവരെ കൂട്ടിൽ അടക്കുക, മെക്സിക്കോക്കാർ എല്ലാം കുറ്റവാളികൾ ആണ്, എന്നിങ്ങനെ ഉള്ള അമേരിക്കൻ നാഷണലിസ്റ്റുകളുടെ ആശയങ്ങളെ യുവതലമുറ എതിർക്കുന്നു. ഇവാൻജെലിസ്റ്റുകൾ വർണ്ണ വംശ വെറുപ്പ് കാണിക്കുന്നില്ല എങ്കിലും അവരുടെ ദിവസേന ഉള്ള ജീവിതത്തിലും, അവർക്കു ചുറ്റുപാടും ഉള്ള സംസ്ക്കാരത്തിലും വർണ്ണ,വംശ വെറുപ്പ് ഉണ്ട്. ഇന്നത്തെ തലമൂത്ത മൂരാച്ചികൾ ചത്തു ഒടുങ്ങിയശേഷം വരുന്ന അടുത്ത യുവ തലമുറ ഭൂരിപഷം ആകുന്ന കാലത്തു വംശ വെറുപ്പ് കുറയും എന്ന് ആശിക്കാം.
ട്രംപിസത്തിന്റെ മരണമണി കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ആണ് ഭൂരിപക്ഷം ജനങ്ങളും. 2020 ൽ ട്രംപ് പരാജയപ്പെടുന്നതോടെ ഇവാൻജെലിക്കൽ വെള്ളക്കാർ ട്രംപിസത്തെ ഉപേക്ഷിക്കും. എന്നാൽ ട്രംപ് വിതച്ച വർണ്ണ വെറുപ്പ് കുറേക്കാലം കൂടി നിലനിക്കും. ട്രംപിസത്തെ ആലിംഗനം ചെയ്തത് നിമിത്തം നാശ നഷ്ടങ്ങൾ അനുഭവിക്കുന്ന കത്തോലിക്ക സഭയും, വെള്ള ഇവാൻജെലിക്കരും ഒരിക്കലും നഷ്ടത്തിൽ നിന്നും കരകയറുകയില്ല. ഇവരിൽ നിന്നും വേർപിരിഞ്ഞ മനുഷസ്നേഹികൾ ഒരിക്കലും തിരികെ വരില്ല. ഇതുപോലെ മതരഹിതരുടെ എണ്ണം വർധിക്കുമ്പോൾ തിയോക്രസിയും ശോഷിച്ചു ചുരുങ്ങും. അ നല്ല നാളുകൾക്കുവേണ്ടി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക. നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം, നമുക്ക് ലഭിക്കുന്നതോ! എല്ലാ മാനുഷരും സഹോദരരെ പോലെ, സമാദാനത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന ഒരു നല്ല സമൂഹം. -andrew
PS:- ദി സ്പിരിച്വൽ ഡെയിൻജർ ഓഫ് ഡൊണാൾഡ് ട്രംപ് എന്ന പേരിൽ; 30 ലേഖനങ്ങൾ ഉള്ള പുസ്തകം ഇവാൻജെലിക്കൽ നേതാക്കൾ പ്രസിദ്ധികരിച്ചു. 'ദി ക്രിസ്റ്റിയൻ പോസ്റ്റ് ' ആണ് ഇ വാർത്ത അറിയിച്ചത്. ട്രംപിന് വെള്ളക്കാരായ ഇവാൻജെലിക്കർ കൊടുക്കുന്ന പിന്തുണ പുനപരിശോധന ചെയ്യുവാൻ ഇവർ ആഹ്വാനം ചെയുന്നു. ട്രംപിനെ പിന്തുണക്കുന്നത് നിമിത്തം തെറ്റായ മെസ്സേജ് ആണ് ഇവാൻജെലിക്കർ നൽകുന്നത്. ട്രംപ് ക്രിസ്റ്റിയൻ / ബൈബിൾ അനുസരിച്ചു ജീവിക്കുന്നവൻ ആണോ എന്നത് നിങ്ങൾ ഒന്നുകൂടി നോക്കണം എന്ന് ഇ പുസ്തകത്തിലെ എഴുത്തുകാർ ഇവാൻജെലിക്കരോട് ആവശ്യപ്പെടുന്നു. പുസ്തക എഡിറ്റർ റോൺ സൈഡർ, ക്രിസ്റ്റിയൻ പോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു. ' ഇ പുസ്തകത്തിന്റെ തലക്കെട്ട് നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും എന്ന് തോന്നിയാലും, നിങ്ങൾ ഇ പുസ്തകം വായിക്കണം. നിങ്ങൾ എന്ത് ചെയ്യണം എന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ പ്രാർത്ഥനയോടുകൂടെ ചിന്തിക്കുക. ഇ പുസ്തകത്തിൽ പറയുന്ന സത്യങ്ങൾ മനസ്സിൽ ആക്കി തീരുമാനങ്ങൾ എടുക്കുക. എങ്ങനെ വോട്ട് ചെയ്യണം എന്ന് പുസ്തകം പറയുന്നില്ല. നിങ്ങൾ ബൈബിളിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെയും, സ്ഥാനാർത്ഥിയെയും വിലയിരുത്തണം. ട്രംപിന്റെ പോളിസികളും പ്രവർത്തനങ്ങളും ബൈബിൾ അനുസരിച്ചാണോ എന്ന് നിങ്ങൾ ചിന്തിക്കുക. -ആൻഡ്രൂ