Image

ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീശാന്ത് ആശുപത്രി വിട്ടു

Published on 29 May, 2012
ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീശാന്ത് ആശുപത്രി വിട്ടു
ലണ്ടന്‍: ലണ്ടനിലെ ഹാംഷയര്‍ ക്ലിനിക്കില്‍ ഇരുകാലുകളിലും ശസ്ത്രക്രിയയ്ക്ക് വിധേയനായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിങ്കളാഴ്ച ആശുപത്രി വിട്ടു. ഇരുകാലുകളിലെയും തള്ളവിരലിനോടു ചേര്‍ന്ന അസ്ഥി പുറത്തേക്ക് തള്ളിവന്നതിനെത്തുടര്‍ന്നാണ് ശ്രീക്ക് ശസ്ത്രക്രിയ വേണ്ടിവന്നത്. മേയ് 22 നാണ് ശ്രീശാന്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

വിരലുകളിലെ അസ്ഥിവളര്‍ച്ചയെത്തുടര്‍ന്ന് കടുത്ത വേദനയുമായാണ് ശ്രീശാന്ത് കുറച്ചുനാളായി കളിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ശ്രീ ഒടുവില്‍ കളിച്ചത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിന് ഒരു മത്സരത്തില്‍പോലും കളിക്കാനായില്ല.

ആശുപത്രി വിട്ടെങ്കിലും ശ്രീക്ക് ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാംഗളൂരിലെ എംസിഎയിലെത്തിയശേഷം അവിടുത്തെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാകും വിശ്രമവും തുടര്‍ന്നുള്ള ചികിത്സയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക