ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കെട്ടടങ്ങുമുന്പാണു അറ്റ്‌ലാന്റ് പോലീസിന്റെ വെടിയേറ്റു മറ്റൊരു കറുത്ത വര്‍ഗ്ഗക്കാൻ കൂടി മരിച്ചത് .
ഇതിനെതുടർന്ന് തുടര്‍ന്ന് ശനിയാഴ്ച മുതല്‍ അറ്റ്‌ലാന്റയില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്: വെൻഡിസിനു സമീപമുള്ള റെസ്റ്റോറന്റിനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.പ്രതിഷേധക്കാര്‍ അറ്റ്‌ലാന്റയിലെ നിരത്തുകള്‍ കയ്യേറിയിരിക്കുകയാണ്. ഇവര്‍ ദേശീയ പാതയിലേക്ക് മാര്‍ച്ച് നടത്തുകയും വെന്‍ഡിക്കിന് സമീപം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ബ്രൂക്‌സിനെ വെടിവെച്ചു കൊന്ന പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറ്റലാന്റ പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടിട്ടുണ്ട്.
വളരെ മാന്യമായും സൗമ്യമായും ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർ ബ്രീത് അനലൈസർ പരിശോധനക്കുശേഷം നിയമമനുസരിച്ചു അറസ്റ് ചെയ്യാൻ തയാറായപ്പോൾ ബ്രൂക്ക്സ് വഴങ്ങിയിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നതാണ് ഈ വലിയ ദുരന്തം .