Image

ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് : കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് പ്രവാസി ജിദ്ദ

Published on 14 June, 2020
 ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് : കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് പ്രവാസി ജിദ്ദ

ജിദ്ദ: ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളില്‍ വരുന്നവര്‍ സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നുമുള്ള എന്ന നിബന്ധന കേരള സര്‍ക്കാറിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ കമ്മിറ്റി.

വന്ദേ ഭാരത് ഫ്‌ലൈറ്റുകളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ കൂടി ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് കിട്ടിയാല്‍ തന്നെ ഒരാള്‍ക്ക് അതിനുശേഷം കോവിഡ് ബാധിക്കില്ല എന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അതിനു ശേഷവും ഫ്‌ലൈറ്റില്‍ നിന്നും എവിടെ നിന്നും ഒരാള്‍ക്ക് രോഗം ബാധിക്കാം എന്നിരിക്കെ പുതിയ നിയമം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ല എന്ന് പരോക്ഷമായി പറയുകയാണ്. അതുപോലെ വന്ദേ ഭാരത് വഴി വരുന്നവര്‍ക്ക് ഇത് ബാധകമല്ല എന്നുള്ളത് പ്രവാസികളോട് കാണിക്കുന്ന ഇരട്ടത്താപ്പ് ആണെന്നും പ്രവാസി സാംസ്‌കാരിക കമ്മിറ്റി പ്രസിഡന്റ് റഹീം ഒരുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി എം.പി അഷ്റഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക