അങ്ങകലെയാ
മാവിന്റെ കൊമ്പത്തു
അമ്മക്കിളിയൊരു
കൂടു കെട്ടി
കാട്ടിലലഞ്ഞും
മേട്ടിലലഞ്ഞും ചുള്ളി-
ക്കമ്പുകൾ കൊണ്ടൊരു കൂടുകെട്ടി
കാറ്റും പേമാരിയുമാഞ്ഞടിച്ച കാലങ്ങളിൽ
പേടിച്ചവളെന്നും
കണ്ണുനീർ വാർത്തു
കൂടു തകരല്ലേ പൈതങ്ങൾ വീഴല്ലേ
ദൈവത്തോടവൾ കേണിരുന്നു
അതിവേഗം കാലങ്ങൾ
കടന്നുപോയി
കിളിക്കുഞ്ഞുങ്ങൾ വേഗം
വളർന്നുപോയി
കൂടുവിട്ടൊരുനാളവർ പറന്നുപോയി -
യെങ്കിലും,
കൂടുവിടാതവൾ കാത്തിരുന്നു.