Image

ഇറ്റലിയില്‍ പാശ്ചാത്യരീതി സ്വീകരിച്ച ഭാര്യയെ ഇന്ത്യക്കാരന്‍ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

ജോസ്‌ കുമ്പിളുവേലില്‍ Published on 29 May, 2012
ഇറ്റലിയില്‍ പാശ്ചാത്യരീതി സ്വീകരിച്ച ഭാര്യയെ ഇന്ത്യക്കാരന്‍ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു
റോം: പാശ്ചാത്യസംസ്‌കാര രീതികള്‍ക്കനുസരിച്ച്‌ ജീവിക്കുകയും അതിനനുസൃതമായി വേഷവിധാനങ്ങള്‍ ധരിക്കുകയും ചെയ്‌ത ഭാര്യയെ ഭര്‍ത്താവ്‌ കഴുത്തുഞെരിച്ച്‌ കൊന്ന്‌ പുഴയിലെറിഞ്ഞു. ഇന്ത്യന്‍ വംശജനും മുപ്പത്തിയേഴുകാരനുമായ കുല്‍ബിര്‍ സിംഗാണ്‌ പ്രതി.

ഇയാളുടെ ഭാര്യ ബല്‍വീന്ദര്‍ കൗര്‍ (27) ആണ്‌ കൊല്ലപ്പെട്ടത്‌. മൂന്ന്‌ മാസം ഗര്‍ഭിണിയായിരുന്നു ബല്‍വീന്ദര്‍ കൗര്‍. അഞ്ചുവയസുള്ള ഒരു മകനുണ്‌ട്‌ ദമ്പതികള്‍ക്ക്‌.

നോര്‍ത്തേണ്‍ ഇറ്റലിയിലെ പിയാസെന്‍സയിലാണ്‌ സംഭവം. ഇന്ത്യന്‍ സംസ്‌കാരം ഉപേക്ഷിച്ച്‌ ഭാര്യ പാശ്ചാത്യസംസ്‌കാരത്തിന്‌ അടിമയാവുമെന്ന ഭീതിയാണ്‌ കുല്‍ബിര്‍ സിംഗിനെ ഈ ഹീനകൃത്യം ചെയ്യിച്ചതെന്ന്‌ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി എകെഐ പറയുന്നു.

ഇറ്റലിയിലെ ഒരു അഗ്രോ ഇന്‍ഡസ്‌ട്രിയില്‍ ജോലിക്കാരനാണ്‌ കുല്‍ബിര്‍ സിംഗ്‌. കഴിഞ്ഞ 10 വര്‍ഷമായി കുടുംബസമേതം പിയാന്‍സെയിലെ ബസലിക്കോ ഡ്യൂസ്‌ വില്ലേജിലാണ്‌ ഇവരുടെ താമസം. ബല്‍വീന്ദറിന്റെ കുടുംബം 20 വര്‍ഷം മുന്‍പ്‌ ഇറ്റലിയിലെ ടസ്‌കാനിയില്‍ കുടിയേറിയതാണ്‌. വീട്ടമ്മയായ ബല്‍വീന്ദര്‍ ഒഴിവുസമയങ്ങളില്‍ ചെറിയ ജോലികള്‍ക്കും സൗഹൃദകൂട്ടായ്‌മകളിലും സന്ദര്‍ശനം നടത്തിയിരുന്നത്‌ ഭര്‍ത്താവ്‌ കുല്‍ബിര്‍ സിംഗിനെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇത്തരം കൂട്ടായ്‌മകളില്‍ നിന്നാണ്‌ ബല്‍വീന്ദര്‍ പാശ്ചാത്യ രീതികളോട്‌ ആകൃഷ്‌ടയായത്‌.

ബല്‍വീന്ദറിന്റെ കുടുംബം 20 വര്‍ഷം മുന്‍പ്‌ ഇറ്റലിയിലെ ടസ്‌കാനിയില്‍ കുടിയേറിയതാണ്‌. കഴിഞ്ഞ അഞ്ചു മാസമായി തന്റെ മകളെ കാണാനില്ലെന്ന്‌ കാണിച്ച്‌ മേയ്‌ ഒന്നിന്‌ ബല്‍വീന്ദറിന്റെ പിതാവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ നടത്തിയ തെരച്ചിലിലാണ്‌ സംഭവം പുറത്തുവന്നത്‌.

കഴിഞ്ഞ ഞായറാഴ്‌ച പോ നദിക്കരയിലൂടെ നടക്കുകയായിരുന്ന രണ്‌ടു പെണ്‍കുട്ടികളാണ്‌ നസാറോ മോണ്‌ടിസെല്ലി ഒന്‍ഗിനാ എന്ന സ്ഥലത്തുവെച്ച്‌ ബല്‍വീന്ദറിന്റെ മൃതദേഹം പുഴയില്‍ ഒഴുകുന്നത്‌ കണ്‌ടത്‌. തുടര്‍ന്ന്‌ കുല്‍ബിര്‍ സിംഗിനെ പോലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്‌തപ്പോള്‍ കുല്‍ബിര്‍ കറ്റം സമ്മതിക്കുകയായിരുന്നു.
ഇറ്റലിയില്‍ പാശ്ചാത്യരീതി സ്വീകരിച്ച ഭാര്യയെ ഇന്ത്യക്കാരന്‍ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക