Image

കമിതാക്കളുടെ ദുരൂഹമരണം: യുവതി മരിച്ചതു ശ്വാസംമുട്ടിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 29 May, 2012
കമിതാക്കളുടെ ദുരൂഹമരണം: യുവതി മരിച്ചതു ശ്വാസംമുട്ടിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴഞ്ചേരി: കുടുംബത്തെ ഉപേക്ഷിച്ചു വീടുവിട്ടിറങ്ങിയ യുവതിയും ഒപ്പം കഴിഞ്ഞിരുന്നയാളും മരിച്ചനിലയില്‍ കാണപ്പെട്ടത് കഴിഞ്ഞ 27-നായിരുന്നു.

ഇലന്തൂര്‍ ചായപ്പുന്നയ്ക്കല്‍ കോളനിയില്‍ കുറ്റിയില്‍ ശോഭ (34), ഇവരോടൊപ്പം കഴിഞ്ഞിരുന്ന ആങ്ങമൂഴി പ്രസാദ്ഭവനില്‍ പ്രകാശ് (42) എന്നിവരാണ് മരിച്ചത്. പ്രകാശിനെ തൂങ്ങിമരിച്ചനിലയിലും ശോഭയുടെ മൃതദേഹം കട്ടിലിലുമായിരുന്നു. ശോഭ മരിച്ചത് ശ്വാസംമുട്ടിയാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ഇലന്തൂരില്‍ ശോഭയുടെ വീട്ടില്‍ ഒന്നിച്ചു കഴിയുകയായിരുന്നുവെന്നു പറയപ്പെടുന്നു. ആങ്ങമൂഴിയിലുള്ള ബേക്കറി ഉടമയാണ് ശോഭയെ വിവാഹംചെയ്തത്. ബേക്കറിക്കു സമീപം ബാര്‍ബര്‍ഷോപ്പ് നടത്തിവന്നിരുന്ന പ്രകാശുമായി ശോഭ അടുപ്പത്തിലായി. തുടര്‍ന്നു ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ചു ശോഭ പ്രകാശിനെയും കൂട്ടി ഇലന്തൂരിലേക്കു താമസംമാറ്റി. ഇതിനിടെ ഗള്‍ഫില്‍ ജോലിക്കുപോയ ശോഭ കഴിഞ്ഞ വര്‍ഷം മടങ്ങിയെത്തിയിരുന്നു. പിന്നീട് പ്രകാശുമായി അകലുകയും ഇലന്തൂരിലേക്കു വരുന്നതു വിലക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രകാശ് വീണ്ടും ശോഭയുടെ വീട്ടിലെത്തിയിരുന്നു. അടുത്തവീട്ടില്‍ താമസിക്കുന്ന ശോഭയുടെ അമ്മ പിറ്റേന്നുരാവിലെ അന്വേഷിക്കുന്നതിനിടെയാണ് വീടിനുള്ളില്‍ ഇരുവരും മരിച്ചനിലയില്‍ കാണപ്പെട്ടത്. വിവാഹിതനായിരുന്ന പ്രകാശിനെതിരേ ആദ്യഭാര്യ പോലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക