Image

സിപിഎമ്മില്‍ ഇപ്പോഴും സ്റ്റാലിന്റെ ആരാധകരുണ്‌ടെന്ന് ആന്റണി

Published on 29 May, 2012
സിപിഎമ്മില്‍ ഇപ്പോഴും സ്റ്റാലിന്റെ ആരാധകരുണ്‌ടെന്ന് ആന്റണി
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഘടകത്തില്‍ ഇപ്പോഴും സ്റ്റാലിന്റെ ആരാധകരുണെ്ടന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി. സ്വന്തം പാര്‍ട്ടിയില്‍ ഉള്‍പ്പെടെയുള്ള എതിരാളികളെ പ്പോലും ഏതു മാര്‍ഗവും ഉപയോഗിച്ചു നശിപ്പിക്കുന്ന ശൈലി ആരംഭിച്ചതു സ്റ്റാലിനാണ്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞു. ലോകത്തെയും ഇന്ത്യയിലെയും അവശിഷ്ട കമ്മ്യൂണിസ്റ്റുകളും സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞു. പക്ഷേ സംസ്ഥാനത്തെ സിപിഎമ്മില്‍ സ്റ്റാലിനെയും അദ്ദേഹത്തിന്റെ ശൈലിയെയും ആരാധിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. അവര്‍ക്കാണു ഭാവിയിലും പാര്‍ട്ടിയില്‍ മേല്‍ക്കൈയെങ്കില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കും ആപത്താകുമെന്നും ആന്റണി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിന്റെ തെരഞ്ഞടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജനത്തിന്റെ മനസു മടുത്തിരിക്കുകയാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പു ഫലം സിപിഎമ്മിനെ നേര്‍വഴിക്കു നടത്തുമെന്നും ആന്റണി പറഞ്ഞു. കൊലപാതക രാഷ്ട്രീയം ആര്‍ക്കും ഗുണകരമല്ല. അക്രമരാഷ്ട്രീയം ജനങ്ങള്‍ അംഗീകരിക്കില്ല. അതിനെ ന്യായീകരിക്കുന്നവരെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക