Image

ഉത്രയെ രണ്ടു തവണ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു, സൂരജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു

Published on 01 June, 2020
ഉത്രയെ രണ്ടു തവണ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു, സൂരജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു

കൊല്ലം: ഉത്ര കൊലപാതകത്തില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടില്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.


സൂരജ് രണ്ടു തവണ പാമ്ബിനെ ഉപയോഗിച്ച്‌ ഉത്രയെ കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്സാക്ഷികളാരുമില്ല. അതിനാല്‍ തന്നെ രണ്ട് പാമ്ബുകളേയും സൂരജിന് വിറ്റ സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ കൂടെ ബലത്തില്‍ സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.


ഉത്രയുടെ കുടുംബം നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറന്‍സിക് സംഘവും സൂരജിന്‍്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. അതേസമയം കേസില്‍ സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കല്‍ സുരേഷ് എന്ന സുരേഷ് കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക