Image

ഉത്രയെ പാമ്പിനെക്കൊണ്ട് ബലം പ്രയോഗിച്ചു കൊത്തിച്ചതാകാമെന്ന് വാവാ സുരേഷ്

Published on 29 May, 2020
ഉത്രയെ പാമ്പിനെക്കൊണ്ട് ബലം പ്രയോഗിച്ചു കൊത്തിച്ചതാകാമെന്ന് വാവാ സുരേഷ്
കൊട്ടാരക്കര: ഉത്രയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് വാവാ സുരേഷ് പോലീസിനു മൊഴിനല്‍കി. കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്.

ഉത്രയുടെ മരണത്തില്‍ വാവാ സുരേഷ് പ്രകടിപ്പിച്ച സംശയങ്ങളെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. ആദ്യതവണ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്നറിഞ്ഞപ്പോള്‍ത്തന്നെ അണലി തനിയെ രണ്ടാംനിലയില്‍ എത്തില്ലെന്ന് സുരേഷ് പറഞ്ഞിരുന്നു. മൂര്‍ഖന്‍ കടിച്ച് മരണപ്പെട്ടെന്നറിഞ്ഞപ്പോഴേ ഉത്രയുടെ ബന്ധുവിനോട് പോലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഉത്രയുടെ വീട് സന്ദര്‍ശിച്ച വാവാ സുരേഷ് പാമ്പ് വീടിനുള്ളില്‍ തനിയെ കടക്കാന്‍ ഒരു സാധ്യതയുമില്ലെന്നും നിരീക്ഷിച്ചിരുന്നു.

മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം.
ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണു ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാം.
ബലം പ്രയോഗിച്ചു കടിപ്പിച്ചാല്‍ ആഴത്തിലുള്ള മുറിവാകും ഉണ്ടാവുകയെന്നും വാവാ സുരേഷ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക