ബര്‍ലിന്‍: ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റുകള്‍ നടത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണവൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.
ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ അറിയിച്ചു. കൊറോണ വൈറസ് ഉണ്ടോയെന്നു നേരത്തെയറിയാന്‍ എല്ലാവരെയും പരീക്ഷിക്കാനാണ് ലക്ഷ്യം. അതായത് രാജ്യത്തെ ജനങ്ങളുടെ പരിശോധന സംവിധാനം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെപ്പോലും പരിശോധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും ആശുപത്രിയിലോ നഴ്‌സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും ഇത് ബാധകമായിരിക്കും.
നഴ്‌സിംഗ് ഹോമുകള്‍, ആശുപത്രികള്‍, പരിചരണ സൗകര്യങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം പരിശോധിക്കുന്നതിന്റെ പുതിയ 'മാനദണ്ഡം' ആയിരിക്കും ഇതെന്നും ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു.
ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പ്രിവന്റീവ് ടെസ്റ്റുകള്‍ സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി സ്പാന്‍ പറഞ്ഞു.
നഴ്‌സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ടായാല്‍ എല്ലാ സ്റ്റാഫുകള്‍ക്കും താമസക്കാര്‍ക്കും രോഗികള്‍ക്കും മുന്‍കരുതല്‍ നടപടിയായി പരിശോധനകള്‍ നടത്തുമെന്നും സ്പാന്‍ പറഞ്ഞു.അധിക പരിശോധനകള്‍ നടത്താന്‍ ജര്‍മനിക്ക് മതിയായ ശേഷിയുണ്ടെ ന്നും ഇതിന് സ്റ്റാറ്റുട്ടറി ആരോഗ്യ ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമെന്നും സ്പാന്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച ജര്‍മനിയിലുടനീളം 4,25,000 പരിശോധനകള്‍ നടത്തി. എന്നാല്‍ പരീക്ഷണ ശേഷി ഇരട്ടിയിലധികം വലുതാണ്. എന്നാല്‍ പരിശോധന ശേഷി ആഴ്ചയില്‍ 900,000 ആയി വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.ആരോഗ്യ ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് കൊറോണ വൈറസ് പരിശോധനകള്‍ക്കായി പണം നല്‍കുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് മേയ് ആദ്യം നിയമം പാസാക്കിയിരുന്നു.
കൊറോണ കാരണം ശസ്ത്രക്രിയകള്‍ മാറ്റിയത് അരലക്ഷത്തിലധികം
കൊറോണ പ്രതിസന്ധികാരണം ജര്‍മനിയില്‍ മാറ്റിവച്ചത് 52,000 കാന്‍സര്‍ രോസികളുടെ ശസ്ത്രക്രിയകളാണ്.വരും വര്‍ഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ആശുപത്രിയിലെത്തിയാല്‍ കൊറോബാധിയ്ക്കുമെന്ന ഭയപ്പാടുകൊണ്ട് രോഗികള്‍ സ്വമേധയായും ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് ശസ്ത്രക്രിയകള്‍ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.കൊറോണ പ്രതിസന്ധി മൂലമുണ്ടായ ജീവഹാനികള്‍ കാരണം ഡോക്ടര്‍മാര്‍ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും 359 ക്ലിനിക്കുകളിലായി 5000 ശസ്ത്രക്രിയാ വിദഗ്ധരില്‍ നടത്തിയ സര്‍വേയില്‍, കഴിഞ്ഞ പാന്‍ഡെമിക് നാളുകളുടെ കാലഘട്ടത്തില്‍ ഒട്ടനവധി ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാതെ പോയെന്നാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു ലഭിച്ച മറുപടി.
ജര്‍മനിയിലെ ശരാശരി മരണസംഖ്യയില്‍ വര്‍ധന
ബര്‍ലിന്‍: ജര്‍മനിയില്‍ ഏപ്രിലില്‍ രേഖപ്പെടുത്തിയ മരണസംഖ്യയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ശരാശരി മരണ നിരക്കില്‍ ഇതിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016 മുതല്‍ 2019 വരെയുള്ള കണക്കുകളാണ് ഈ വര്‍ഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.
ഇറ്റലിയില്‍ 49 ശതമാനമാണ് മാര്‍ച്ചില്‍ മരണ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. സ്വീഡനില്‍ ചില മേഖലകളില്‍ ഇരട്ടിയാണ് നിരക്ക്. ബെല്‍ജിയം, ഫ്രാന്‍സ്, യുകെ, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളിലും ജര്‍മനിയിലേതിനെക്കാള്‍ കൂടുതലാണ് മരണ നിരക്കിലെ വര്‍ധന.അതേസമയം, നോര്‍വേ, ചെക്ക് റിപ്പബ്‌ളിക്ക് എന്നീ രാജ്യങ്ങളില്‍ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജര്‍മനിയില്‍ ആരാധനാലയങ്ങള്‍ തുറന്നതോടെ വൈറസ് വ്യാപനം വര്‍ധിച്ചുവരുന്നതായി മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡ് തിരിച്ചറിയാന്‍ ഉമിനീര്‍ പരിശോധനയുമായി നോര്‍വേ
ഓസ് ലോ: കൊറോണവൈറസ് ബാധ തിരിച്ചറിയാന്‍ കൂടുതല്‍ ലളിതമായ ഉമിനീര്‍ പരിശോധന നോര്‍വേ പരീക്ഷിക്കുന്നു. മൂക്കില്‍ നിന്നോ തൊണ്ടയില്‍നിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗികള്‍ക്ക് സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകള്‍ തയാറാക്കുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതിയ കൊറോണവൈറസ് ട്രാക്കിംഗ് ആപ്പിന് അനുമതി
ബേണ്‍: കൊറോണവൈറസ് ബാധിതരുമായി അടുത്തിടപഴകിയോ അവര്‍ അടുത്തെവിടെയെങ്കിലുമുണ്ടോ എന്നെല്ലാം മനസിലാക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ട്രാക്കിംഗ് ആപ്‌ളിക്കേഷന് സ്വിസ് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
രോഗികളെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാന്‍ അധികൃതര്‍ക്കു സൗകര്യം നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം രാജ്യത്താകമാനം ഇതിനു പ്രചാരം നല്‍കും.
അതേസമയം, ആപ്പ് നിര്‍ബന്ധിതമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സൗജന്യമായിരിക്കും. വൈറസ് വ്യാപനം തടയാന്‍ സഹായിക്കും എന്നു മനസിലാക്കി നിരവധി പേര്‍ ഇതുപയോഗിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഡെന്‍മാര്‍ക്കില്‍ ഇനി ആര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താം
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ കോവിഡ് 19 ബാധ സംശയിക്കുന്ന ആര്‍ക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്നാണ് പുതിയ നിര്‍ദേശം.
രണ്ടു മാസത്തിനിടെ രോഗവ്യാപനത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
മുന്പു കൃത്യമായ പ്രോട്ടോകോളുകള്‍ അനുസരിച്ചു മാത്രമാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തിരഞ്ഞെടുത്തിരുന്നത്. വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോള്‍ ടെസ്റ്റ് സൗകര്യം നല്‍കുന്നത്.
ചട്ടം തെറ്റിക്കുന്നതിനെതിരെ ഇറ്റാലിയന്‍ മേയര്‍മാര്‍
റോം: ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് മേയര്‍മാര്‍ രംഗത്തിറങ്ങി.
മിലാനിലെ നാവിഗ്ലിയോ ഗ്രാന്‍ഡെ കനാലിലൂടെ ആളുകള്‍ കൂട്ടംകൂടി നടന്നതിനെതിരെയാണ് മിലാന്‍ മേയര്‍ ഗ്യൂസെപ്പെ സാലെ രംഗത്തുവന്നത്.
ലോക്ക്ഡൗണ്‍ കൂടുതല്‍ ലഘൂകരിച്ചതിനുശേഷം ഇറ്റലിക്കാര്‍ ക്രമേണ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ്, ഇത് കൂടുതല്‍ ഭവിഷ്യത്തുകള്‍ വരുന്നുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.രണ്ട ് മാസത്തിലേറെയായി അടഞ്ഞുകിടന്ന ബാറുകളും കഫേകളും റെസ്റ്റോറന്റുകളും ആദ്യമായി തുറക്കുന്നത് ആളുകള്‍ക്ക് കൂടുതല്‍ ഹരമായി.
മിലാന്‍ പോലുള്ള സ്ഥലങ്ങളിലും ഇറ്റലിയിലെ ഏറ്റവും മോശം പ്രദേശമായ ലോംബാര്‍ഡിയിലും ധാരാളം ആളുകള്‍ തെരുവുകളില്‍ ചട്ടങ്ങള്‍ ലംഘിയ്ക്കുന്നത് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹിക അകല്‍ച്ചയെ മാനിക്കാതെും മാസ്‌ക് ധരിക്കാതെയും തെരുവിലിറങ്ങിയ ജനങ്ങളുടെ ജീവന് അണുബാധയുടെ ഒരു പുതിയ വര്‍ദ്ധനവ് ആശങ്ക ഉയര്‍ത്തുന്നുവെന്ന് മിലാന്‍ മേധാവി പറഞ്ഞു.ആഘോഷിക്കാനോ പാര്‍ട്ടി നടത്താനോ ഉള്ള സമയമല്ലന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ മുന്നറിയിപ്പ് നല്‍കി.
ഇറ്റലിയിലെ ഏറ്റവും മോശമായ പട്ടണങ്ങളിലൊന്നായ ബെര്‍ഗാമോ മേയര്‍ ആശങ്ക പ്രകടിപ്പിച്ചു. മാസ്‌ക്കില്ലാതെ നിരവധി ആളുകളെ കണ്ട പ്പോള്‍ തനിക്ക് ദേഷ്യം വന്നതായി അദ്ദേഹം പറഞ്ഞു.പോലീസ് സേനയെ മൂന്നിരട്ടിയാക്കിയാലും എല്ലാവരേയും നിയന്ത്രിക്കുന്നത് അസാധ്യമാണെന്നും ജനങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വെനെറ്റോ മേഖലയിലെ ഗവര്‍ണര്‍ ലൂക്കാ സായയും ഇതേ മുന്നറിയിപ്പ് നല്‍കി, അണുബാധകള്‍ വര്‍ദ്ധിക്കുന്നതിനുള്ള യഥാര്‍ത്ഥ അപകടസാധ്യതയുണ്ട ്, എല്ലാ ബാറുകളും റെസ്റ്റോറന്റുകളും ബീച്ചുകളും അടയ്ക്കുമെന്നും പ്രദേശം വീണ്ട ും ലോക്ക്അപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
നഗരത്തിന്റെ രാത്രി ജീവിത ഹോട്ട്‌സ്‌പോട്ടുകളില്‍ പട്രോളിംഗ് നടത്താനും ബഹുജന സമ്മേളനങ്ങള്‍ തടയാനും റോം ഈ വാരാന്ത്യത്തില്‍ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
പ്രാദേശിക പാര്‍ക്കുകളിലും തലസ്ഥാനത്തിനടുത്തുള്ള ബീച്ചുകളിലും പരിശോധന നടത്തും.
എന്നാല്‍ ടൂറിനില്‍, പോലീസുകാരുടെ ദൗത്യം വളരെ കഠിനമാണെന്ന് അധികൃതര്‍ പറഞ്ഞു.പരിശോധനയുടെ ഉദ്ദേശ്യം ന്ധഅടിച്ചമര്‍ത്തലായിന്ധ മാറുന്നതിനുപകരം പ്രതിരോധമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിന്‍ പോലീസ് അധികൃതര്‍ പറഞ്ഞു.
ഇറ്റലിയില്‍ ഇതുവരെ 228,000 കോവിഡ് 19 കേസുകളും 32,400 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പിന്നാലെ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി.ജൂണ്‍ മൂന്നിന് വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തി വീണ്ടും തുറക്കാന്‍ രാജ്യം ഒരുങ്ങുകയുമാണ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍