Image

ഉത്രയുടെ കൊലപാതകം; ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍

Published on 24 May, 2020
ഉത്രയുടെ കൊലപാതകം; ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബ് സുരേഷിനെയും അറസ്റ്റ് ചെയ്തു. 


ഭര്‍തൃവീട്ടില്‍ പാമ്ബുകടിയേറ്റതിനെത്തുടര്‍ന്ന് കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ യുവതി വീണ്ടും പാമ്ബുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഭര്‍ത്താവ് സൂരജിനെയും സുഹൃത്തായ പാമ്ബുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.


ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് സൂരജ് പാമ്ബിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്ബിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്ബിനെ വാങ്ങിയത്. 


കരി മൂര്‍ഖനെയാണ് സുഹൃത്തില്‍ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിെന്‍റ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു.


രണ്ടുതവണയാണ് ഉത്രക്ക് പാമ്ബുകടിയേറ്റത്. മാര്‍ച്ച്‌ രണ്ടിന് സൂരജിെന്‍റ വീട്ടില്‍വെച്ച്‌ രാത്രിയാണ് ആദ്യം പാമ്ബ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിെന്‍റ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്ബ് കടിച്ചത്. മൂര്‍ഖന്‍ പാമ്ബായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.


ആദ്യതവണ അണലിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതുകൊണ്ട് രണ്ടാംതവണ കരിമൂര്‍ഖനെ ഉപയോഗിക്കുകയായിരുന്നു. നിരവധി തവണ പാമ്ബിനെകൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്. ഉത്രയുടെ 110 പവനില്‍ നിന്നും 92 പവന് ലോക്കറില്‍ നിന്നും സൂരജ് എടുത്തതായും പൊലീസ് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക