Image

കോവിഡ് ബാധിതരെ ഖബര്‍സ്ഥാനില്‍ സംസ്കരിക്കുന്നത് തടയണമെന്ന ഹരജി തള്ളി

Published on 22 May, 2020
കോവിഡ് ബാധിതരെ ഖബര്‍സ്ഥാനില്‍ സംസ്കരിക്കുന്നത് തടയണമെന്ന ഹരജി തള്ളി

മുംബൈ: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം ഖബറടക്കുന്നതിനെതിരെ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബാന്ദ്ര ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസിയായ പ്രദീപ് ഗാണ്ടിയുടെ നേതൃത്വത്തിലാണ് ഹരജി നല്‍കിയിരുന്നത്.


മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിക്കുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്നായിരുന്നു ഇവരുടെ വാദം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷെന്‍റ (ബിഎംസി) തീരുമാനം പിന്‍വലിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അശാസ്ത്രീയ ആരോപണമാണെന്ന് ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എസ്. എസ് ഷിന്‍ഡെ എന്നിവര്‍ വ്യക്തമാക്കി.


മൃതദേഹങ്ങള്‍ കുഴിച്ചിട്ടാല്‍ രോഗം പടരുമെന്ന വാദം ലോകാരോഗ്യ സംഘടനയോ കേന്ദ്ര സര്‍ക്കാറോ അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബി.എം.സിക്ക് നിര്‍ദേശം നല്‍കി.

ഏപ്രില്‍ 13ന് ബാന്ദ്രയില്‍ ഖബറടക്കാന്‍ കൊണ്ടുവന്ന മൃതദേഹം ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയിരുന്നു.


ഇതിനുപിന്നാലെ, കൊറോണ ബാധിച്ച്‌ മരിക്കുന്നവരെ മതം നോക്കാതെ ദഹിപ്പിക്കണമെന്നും കുഴിച്ചിടരുതെന്നും മാര്‍ച്ച്‌ 30 ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഏറെ വിവാദമായ ഈ ഉത്തരവ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം വിസ്തൃതിയുള്ള ശ്മശാനത്തില്‍ മാത്രമാണ് സംസ്കരിക്കാന്‍ അനുമതി നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക