Image

മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

Published on 21 May, 2020
മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: മദ്യ ലഹരിയില്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ സ്ത്രീയെയും അവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപാളയത്തിന് സമീപം പെരിയകുയിലിയില്‍ താമസിക്കുന്ന  സേലം നടുവനേരിയില്‍  എം.അണ്ണാമല (35)യെ കൊന്ന  എ. പ്രിയ (32),  സേലം കണവായ്പുതൂര്‍ ജെല്ലിക്കോട്ടയില്‍ കെ.ശെല്‍വരാജ് (35) എന്നിവരെയാണ് അറസ്റ്റ്  ചെയ്തത്.

തൊഴിലാളികളായ  അണ്ണാമലയും പ്രിയയും  മദ്യപിച്ച് വഴക്കു കൂടുക പതിവാണ്. കഴിഞ്ഞ ദിവസം വഴക്കിനിടെ  പ്രിയ കല്ലെടുത്ത്  അണ്ണാമലയുടെ  തലയിലടിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അണ്ണാമല ഉടന്‍  മരിച്ചു.

മകളുടെ സാന്നിധ്യത്തിലാണ് പ്രിയ ഭര്‍ത്താവിനെ കൊന്നത്. വൈകാതെ  പ്രിയ ശെല്‍വരാജിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന്   ശെല്‍വരാജ് വാടകയ്‌ക്കെടുത്ത ആംബുലന്‍സില്‍ പ്രിയയുടെ വീട്ടിലെത്തി. രണ്ടു പേരും ചേര്‍ന്ന് അണ്ണാമലയുടെ മൃതദേഹം അയാളുടെ നാട്ടില്‍ കൊണ്ടുപോയി.

അണ്ണാമല മദ്യപിച്ച് വീണ് തലയ്ക്ക് പരുക്കേറ്റ് മരിച്ചെന്നാണ് പ്രിയ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ അണ്ണാമലയുടെ മൂത്ത സഹോദരന്‍ എം.ചെങ്കോടന്‍   സംശയിച്ച് പൊലീസില്‍ വിവരം നല്‍കി. സേലം  സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അണ്ണാമലയയെ തലയ്ക്കടിച്ച് കൊന്നതാണെന്ന് വ്യക്തമായി. ചെട്ടിപ്പാളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രിയയെയും ശെല്‍വരാജിനെയും കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക