Image

ലോക്ഡൗണില്‍ പട്ടിണി; തൊഴിലാളി 3 മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

Published on 20 May, 2020
ലോക്ഡൗണില്‍ പട്ടിണി; തൊഴിലാളി 3  മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി
ചെന്നൈ: കാഞ്ചിപുരത്ത് കൂലിത്തൊഴിലാളി മൂന്നു മക്കളെയും കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കി. കാഞ്ചിപുരം ശ്രീപെരുമ്പത്തൂര്‍ വടമംഗലം ആറുമുഖമാണ് (37) ഈ ക്രൂരകൃത്യം ചെയ്തത്. ആദ്യം മൂത്ത മകള്‍ രാജേശ്വരിയെ (12) കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് മറ്റു രണ്ട് മക്കളായ ശാലിനി (പത്ത്), മകന്‍ സേതുരാമന്‍ (എട്ട്) എന്നിവരുടെ കൈകാലുകള്‍ കൂട്ടിക്കെട്ടി കിണറ്റില്‍ തള്ളിയിട്ട് കൊന്നു.

സമീപത്തെ മരക്കൊമ്പില്‍ ആറുമുഖവും കെട്ടിത്തൂങ്ങി മരിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ പണിയില്ലാത്തതിനെ തുടര്‍ന്ന് ആറുമുഖവും കുടുംബവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പണിക്ക് പോകാത്തതിനെച്ചൊല്ലി ആറുമുഖവും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നു. ആറുമുഖത്തിന്‍െറ ഭാര്യ ഗോമതിയമ്മാള്‍ (32) തിങ്കളാഴ്ച മുതലാണ് വീട്ടുജോലിക്ക് പോയി തുടങ്ങിയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും മക്കളെയും കാണാനില്ലായിരുന്നു. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രീപെരുമ്പത്തൂര്‍ പൊലീസ് കേസെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക