തലശ്ശേരി: സിപിഎം മുന്‍ നേതാവ് സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമം നടന്നിട്ട് ഒരു വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടി വിവാദമാവുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ചതോടെയാണ് നസീറും സി.പി.എമ്മും തമ്മിലുളള അകല്‍ച്ച കനത്തത്.തുടര്‍ന്ന് തെരഞ്ഞെടുപ് പ്രചാരണവേളയില്‍ തലശേരി നഗരത്തില്‍ വെച്ച് അക്രമിക്കപ്പെട്ടു കാലിനും തലക്കും വെട്ടേറ്റ നസീര്‍ മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അക്രമത്തിന്റെ ഉത്തരവാദിത്വം തുടക്കത്തില്‍ പി.ജയരാജനിലാണ് ആരോപിക്കപ്പെട്ടങ്കിലും സംഭവത്തിന് പിന്നില്‍
സ്ഥലം എം.എല്‍.എ കൂടിയായ എ.എന്‍ ഷംസീറാണന്നു സി.ഒ.ടി മൊഴി നല്‍ക്കിയിരുന്നു.
ഷംസീറുമായുളള അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന്നസീര്‍ പാര്‍ട്ടിയില്‍ നിന്നകന്നിരുന്നു. കിവീസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് നസീര്‍ നടത്തിയ പല നീക്കങ്ങളും ഷംസീറിനെയും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ചൊടിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ സി.പി.എമ്മും നസീറും തമ്മിലുളള അകല്‍ച്ച പൂര്‍ണമായി.
സി.പി.എം മുന്‍ ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയും എം.എന്‍ ഷംസീറിന്‍റെ സന്തത സഹചാരിയുമായ എന്‍.കെ രാഗേഷാണ് നസീറിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് മുഖ്യപ്രതി പൊട്ടി സന്തോഷ് പോലീസിന് മൊഴി നല്‍കി.
ഷംസീറിന്‍റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്‍റെ ഉടമസ്ഥതയിലുളള കെ.എല്‍7 സി.ഡി 6887 നമ്ബര്‍ ഇന്നോവ കാറില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്നും സന്തോഷ് പോലീസിനോട് വെളിപ്പെടുത്തി. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വെച്ചും കുണ്ടുചിറ ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനടുത്ത് വെച്ചുമായിരുന്നു ഗൂഡാലോചന.
എ.എന്‍ ഷംസീര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനം കൂടിയാണിത്. ഇതിനൊപ്പം സംഭവം നടന്ന ദിവസവും തൊട്ടുത്ത ദിവസങ്ങളിലും ഷംസീര്‍ സന്തോഷിനെയും രാഗേഷിനെയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി.
ഇതിനിടെ കേസ് അന്വേക്ഷിച്ച സി.ഐയും എസ്.ഐയും സ്ഥലം മാറി. പുതിയ അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എത്തിയെങ്കിലും അന്വേക്ഷണം മാത്രം മുന്നോട്ടുപോയില്ല. ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുത്തു. ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.
സംഭവം നടന്ന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എം.എല്‍.എയെ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കുറ്റപത്രം വൈകിയതോടെ കേസില്‍ അറസ്റ്റിലായ ഒന്‍പത് പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.