image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)

EMALAYALEE SPECIAL 17-May-2020
EMALAYALEE SPECIAL 17-May-2020
Share
image
വിവർത്തനങ്ങളില്ലായിരുന്നുവെങ്കിൽ നിശ്ശബ്ദത അതിരുകൾ തീർക്കുന്ന പ്രവിശ്യകളിലെ ഒറ്റപ്പെട്ട  ജീവിതമായിരുന്നിരിക്കും നമ്മുടേതെന്ന് അഭിപ്രായപ്പെട്ടത് ഫ്രഞ്ച് - അമേരിക്കൻ സാഹിത്യനിരൂപകനായ ജോർജ് സ്റ്റൈനറാണ്. പല അക്കാദമിക് ബുദ്ധിജീവികൾക്കും ഇന്നും വിവർത്തനങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് അങ്ങാടിപ്പാട്ടാണല്ലോ. വിവർത്തനങ്ങളിലൂടെ അനാവൃതമാകുന്ന പാരിസ്ഥിതിക, സാംസ്കാരിക,സാമൂഹിക വ്യതിയാനങ്ങളെ അത്ഭുതത്തോടെയല്ലാതെ അനുഭവിച്ചറിയാനാവില്ല. 

 മലയാളത്തിലെ പ്രഗത്ഭരായ വിവർത്തകരുടെ കൂട്ടത്തിലിടം പിടിച്ച എഴുത്തുകാരിയാണ്    സ്മിത മീനാക്ഷി  .ബി ടെക്കുകാരിയും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന അവർ മലയാളത്തിലേക്ക് ഇരുപതോളം പുസ്തകങ്ങൾ തർജമ ചെയ്തിട്ടുണ്ട്. ചാർളി ചാപ്ലിന്റെ ആത്മകഥയും കേജരിവാളിന്റെ സ്വരാജും അനിതാനായരുടെ വിവിധ കൃതികളുമെല്ലാം ഇതിൽ പെടുന്നു. അനിതാനായരുടെ കൃതികളാണ് സ്മിത മീനാക്ഷി ഏറ്റവുമധികം പരിഭാഷപ്പെടുത്തിയിക്കുന്നത്.

image
image
താളബദ്ധമായ ഒഴുക്കാണ് അനിതാ നായരുടെ എഴുത്തിന്റെ സവിശേഷത. ഒഴുക്കിന്  ഭംഗം വരാതെ മറ്റൊരു ഭാഷയിലേക്ക് ആ കുളിരും തെളിമയും പകർത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യം ഭംഗിയായി നിർവഹിക്കുവാൻ സ്മിത മീനാക്ഷിക്ക് സാധിക്കാറുണ്ട്. സിലിക്കൺവാലിയായും ,ഗാർഡൻ സിറ്റിയായും അറിയപ്പെടുന്ന ബംഗളുരൂ നഗരത്തിന്റെ ഇരുണ്ട വശങ്ങളെ ത്രസിപ്പിക്കുന്ന ഒരു ക്രൈംഫിക്ഷനാക്കി അവതരിപ്പിക്കാനുള്ള അനിതാനായരുടെ ശ്രമമായിരുന്നു Cut Like Wound എന്ന നോവൽ .ഇൻസ്പെക്ടർ ഗൗഡ എന്ന ധീരനായ ഒരു പോലീസുദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ആ നോവൽ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.  ഭുവന എന്ന പേരിൽ സ്മിത മീനാക്ഷി അതിന്റെ പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.

 ഇൻസ്പെക്ടർ ഗൗഡ സീരീസിലെ രണ്ടാമത്തെ നോവലാണ് Chain of Custody. അതിന്റെ സ്മിതാ മീനാക്ഷി തയ്യാറാക്കിയ പരിഭാഷയാണ്,  മാതൃഭൂമി ബുക്സ്  2020 ജനുവരിയിൽ പുറത്തിറക്കിയ കൃഷ്ണ. നല്ല ഒരു വായനാനുഭവം. സാധാരണ ക്രൈംഫിക്ഷനുകളിൽ നിന്ന് വ്യത്യസ്തമല്ലാതെ ഒരു കൊലപാതകത്തിൽ നിന്നാരംഭിക്കുന്ന കഥാതന്തു വികസിച്ചു വരുമ്പോൾ ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്സ് മാഫിയയുടെ, അതിർത്തി ഭേദമില്ലാത്ത ചൈൽഡ് ട്രാഫിക്കിന്റെ ഭീകര ദൃശ്യങ്ങളിലാണ് നമ്മുടെ കണ്ണുടക്കുക.

പ്രണയവും രതിയും കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ അനിതാനായർ എന്നത്തേയും പോലെ വിജയിച്ചിട്ടുണ്ട്. സാധാരണ  ക്രൈം ഫിക്ഷനുകളുടെ മുഖമുദ്രയായ ത്രസിപ്പിക്കുന്ന രംഗങ്ങളോ, ഞെട്ടലുകളുണ്ടാക്കുന്ന  സന്ദർഭങ്ങളോ അല്ല, ആകാംക്ഷ അല്പം പോലും വിടാതെ നിലനിർത്തുന്ന മറ്റൊരു തരം രചനാ തന്ത്രമാണ് അനിതാനായർ ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. നഷ്ടപ്പെടുന്ന കുട്ടികൾ, അവർ  നമുക്ക് നഷ്ടമാകുന്ന സാഹചര്യങ്ങൾ ഒക്കെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് മുകളിൽ എല്ലായ്പ്പോഴും റാകി പറക്കുന്ന  പരുന്തുകളെ ഓർമപ്പെടുത്തുന്നതോടൊപ്പം ഇരകളും വേട്ടക്കാരും തമ്മിലുള്ള  കൈവിരലകലത്തെ ,ഒരിക്കലും ഭേദിക്കാനാവാത്ത രീതിയിൽ അവരെ കോർത്തുകെട്ടുന്ന വലക്കണ്ണികളെ, മുകളറ്റത്ത് വലവിരിച്ചു കാത്തിരിക്കുന്ന പൊതുമധ്യത്തിൽ മാന്യന്റെ മുഖം മൂടി ധരിച്ചിരിക്കുന്ന  രാക്ഷസജന്മത്തെയൊക്കെ ദൃശ്യാത്മകമായി അടയാളപ്പെടുത്താൻ രചയിതാവിന് സാധിച്ചിട്ടുണ്ട്. 

 സ്വാഭാവികമായും ഈ സീരീസിലുള്ള ആദ്യ നോവലുമായി ഇതിനെ താരതമ്യപ്പെടുത്തുവാനുള്ള ജിജ്ഞാസ നമുക്കുണ്ടാകും .ഭുവന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. എന്നാൽ കൃഷ്ണ ജീവിതത്തിന്റെ ചെറു പകർപ്പാണ് . ഒരിക്കൽ നമ്മളിൽ നിന്ന്  നഷ്ടമായാൽ പിന്നെ ലിംഗഭേദമന്യേ നമ്മുടെ കുട്ടികൾ നേരിടേണ്ടി വരുന്ന  ലൈംഗിക അതിക്രമങ്ങളുടെ  രക്തം മരവിപ്പിക്കുന്ന  നേർകാഴ്ചയാണ് കൃഷ്ണ. കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ഇൻസ്പെക്ടറുടെ അതിസാഹസികമായ പ്രയാണമാണ് ഭുവനയെങ്കിൽ, ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലൂടെ ലോകത്തെ നടുക്കുന്ന ഭീകരതയുടെ മുഖം മൂടി വലിച്ചു കീറുകയാണ് കൃഷ്ണ .

 അതിർത്തികൾക്കപ്പുറവും വ്യാപിച്ചുകിടക്കുന്ന മാംസവ്യാപാരത്തിന്റെ വേരുകളിലേക്ക് കൃഷ്ണ ഇറങ്ങി ചെല്ലുന്നു. പത്താം ക്ലാസ് കഴിഞ്ഞ സാധാരണ പെൺകുട്ടികളെ പോലെ ബംഗ്ലാദേശിലെ വീട്ടിൽ നിന്ന് തയ്യൽ പഠിക്കാനായി പോയിരുന്ന മൊയ്ന എന്ന പെൺകുട്ടിയെ പഠിപ്പിച്ചിരുന്ന ആന്റി തന്നെയാണ് തന്റെ സഹോദരിയുടെ ഗാർമെന്റ് ഫാക്ടറിയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകുന്നത്. ശമ്പള അഡ്വാൻസായി നൽകിയ പതിനയ്യായിരം രൂപ അവളുടെ അമ്മയ്ക്കൊരു ആശ്വാസമായിട്ടുണ്ടാവണം. കണ്ണിൽ ചോരയില്ലാത്തവരെന്ന് പേരുകേട്ട ബി എസ് എഫുകാരറിയാതെ മുള്ളു കമ്പി നൂണ്ട് അവൾ കടക്കുമ്പോൾ കൈ വെള്ള മുറിഞ്ഞ് അതിർത്തിയിലെവിടെയോ അവൾക്ക് ഒരു കഷ്ണം മാംസവും രക്തവും നഷ്ടപ്പെട്ടു. പിന്നീടുള്ള യാത്രയിൽ അവൾ വെറും മാംസം മാത്രമാണെന്ന മുന്നറിയിപ്പു പോലെ. എത്രയെത്ര മൊയ്നമാർ, സാനിയമാർ ,പേരില്ലാത്തവർ ...അവരുടെ കഥയാണിത്.

  കടപ്പാട് എന്ന തലക്കെട്ടിനു താഴെ ഈ സർഗാത്മകരചനക്കു വേണ്ടി താൻ നടത്തിയ കൃത്യവും വിശദവുമായ ഗവേഷണത്തെക്കുറിച്ച് അനിതാനായർ തന്നെ വ്യക്തമാക്കുന്നുണ്ട്. ആ ഗൃഹപാഠമാണ് രചനയുടെ കരുത്തും എന്ന് പറയാതെ വയ്യ." ഒന്നല്ലെങ്കിൽ വേറെ വഴികളുണ്ടാകും എന്ന് എല്ലായ്പ്പോഴും വിശ്വസിക്കുന്ന " ഇൻസ്പെക്ടർ ഗൗഡയുടെ കഥ മലയാളിക്കു പരിചയപ്പെടുത്തിയ സ്മിതാമീനാക്ഷിയുടെ സർഗാത്മകതയും കൃതിയെ ആസ്വാദകഹൃദയങ്ങളിലേക്കെത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പേരിൽ തുടങ്ങുന്ന ആ വൈദഗ്ധ്യം രചനയിലുടനീളം പ്രസരിക്കുന്നുമുണ്ട്. വിവർത്തനമെന്നതിൽ പരിഭാഷകരുടെ കൈചാതുരി കൂടി പ്രകടമാകുന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണ് കൃഷ്ണ.തീർച്ചയായും വിവർത്തനങ്ങൾ ഒരേപ്രമേയത്തിൽ  രണ്ടുപേരുടെ സർഗാത്മകതയെ ചേർത്തുവെക്കുന്നു.

Translation is that which transforms everything .So that nothing Changes
Gunter Grass


image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut