Image

'പ്രിയ വാണി വിശ്വനാഥ്, 'പൂവ്' വലിച്ചെറിഞ്ഞാലും 'ചൂട് വെള്ളമെടുത്തു' മുഖത്തൊഴിക്കരുത്'

Published on 13 May, 2020
'പ്രിയ വാണി വിശ്വനാഥ്, 'പൂവ്' വലിച്ചെറിഞ്ഞാലും 'ചൂട് വെള്ളമെടുത്തു' മുഖത്തൊഴിക്കരുത്'

വാണി വിശ്വനാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍ ഇരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് താനെന്നും അതിനൊരു സ്വയം വിമര്‍ശനമായാണ് ഈ കുറിപ്പെന്നും രാജേഷ് കൃഷ്ണ എന്ന പ്രേക്ഷകന്‍ പറയുന്നു

രാജേഷ് കൃഷ്ണയുടെ കുറിപ്പ് വായിക്കാം:

ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഈയുള്ളവന്റെ ജന്‍മദിന ആശംസകള്‍. തൃശ്ശൂരിലെ താങ്കളുടെ മരത്താക്കരിയിലെ തറവാട്ട് വീട്ടില്‍ ഏറിയാല്‍ 5 കിലോമീറ്റര്‍ മാത്രമാണ് അകലെയാണ് ഞാന്‍ താമസിക്കുന്നതെങ്കിലും, ആദ്യമായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ജന്‍മദിന ആശംസ നേരുന്നത്.
ഈ ആശംസ താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികള്‍ക്കൂടി ചേര്‍ക്കുന്നു. ഇന്ന് ഈ ജന്മദിനത്തില്‍ വന്നു വാണി വിശ്വനാഥിന്' 'ഒരു റോസ പുഷ്പം' തരാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ 'മനസാക്ഷി' എന്നോട് ചോദിക്കുന്നുണ്ട്? സ്വയം വിമര്‍ശനപരമായ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു...
എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും, ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്. 'ദ് കിങ് സിനിമയില്‍ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലിഷില്‍ 'പച്ച തെറി' പറയുമ്പോള്‍ തൃശൂര്‍ രാഗം തിയറ്ററിലിരുന്ന് 'അട്ടഹസിച്ചു' വിസില്‍ അടിക്കുകയായിരുന്നു ഞാന്‍.
ആ ഒരൊറ്റ അടിയില്‍ അവള്‍ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂര്‍ണ്ണ പരിവര്‍ത്തനം സംഭവിച്ച് അവള്‍, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം
അതുകണ്ടു തീയറ്റര്‍ സീറ്റിലിരുന്ന് രാജേഷുമാര്‍ ഉള്‍പ്പെടയുള്ള പുരുഷന്മാര്‍ പുളകിതരാകും. ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി. ഒന്നൂതിയാല്‍ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത 'കപടമായ' മലയാളി പൗരുഷം. അതില്‍ക്കൂടുതല്‍ ഒന്നുമില്ല.
'ഏയ് ഹീറോ' എന്ന മലയാളത്തിലേക്ക് 'ഡബ്ബ്' ചെയ്ത ചിത്രത്തില്‍ 'ചിരഞ്ജീവി' ഒരു ഗാന രംഗത്തില്‍ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ 'സൈക്കിള്‍' കയറ്റി ഇറക്കുന്നുണ്ട്. പിന്നെ ബ്ലൗസിന്റെ ഉള്ളില്‍ 'ചില്ലറ' പൈസ ഇട്ട് അപമാനിക്കുന്നുണ്ട്. അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച 'പാപിയാണ്' ഞാന്‍.
വാണിയെ 'ഒരു മാംസപിണ്ഡമായി' മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവന്‍. ആ 'മഹാപാപി' യാണ് താങ്കളുടെ 'വീട്ടു മുറ്റത്തു 'റോസ പുഷ്പവുമായി' വന്ന് നില്‍ക്കുന്നത്. 'അറപ്പും, വെറുപ്പും' അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്. 
'സൂസന്ന' എന്ന ചിത്രത്തില്‍ ഒരു പുരോഹിതന്‍ ;വേശ്യയായ; വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ 'മഹാപാപം' തുടരുമെന്ന്?
'ഈ 'മഹാപാപം' എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം'- എന്നായിരുന്നു സൂസന്നയുടെ മറുപടി.
'മഹാപാപത്തിനും' ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ???
എന്റെയുള്ളിലെ 'സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
അത് ഈ ജന്‍മത്തില്‍ മാറാനൊന്നും പോകുന്നില്ല'
മഹാപാപത്തിനും' ഒരു കൂട്ടൊക്കെ വേണ്ടേ???
പ്രിയ വാണി വിശ്വനാഥ്, 'പൂവ്' വലിച്ചെറിഞ്ഞാലും 'ചൂട് വെള്ളമെടുത്തു' എന്റെ മുഖത്തൊഴിക്കരുത്..







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക