Image

പ്രതിഷേധങ്ങളില്‍ വീര്‍പ്പുമുട്ടി ജര്‍മനി

Published on 12 May, 2020
പ്രതിഷേധങ്ങളില്‍ വീര്‍പ്പുമുട്ടി ജര്‍മനി


ബര്‍ലിന്‍: ഒരുകാലത്ത് പ്രതിഷേധങ്ങളുടെ കൊടുമുടി കയറിയ ജര്‍മനി പിന്നീട് സമാധാനത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും പാതയിലൂടെ ലോകത്തിന് മാതൃകയായി ഒരു വന്‍ശക്തിയായി വിരാചിക്കുന്ന ഇക്കാലത്ത് കൊറോണയെന്ന മഹാമാരിയില്‍ കാലിടറാതെ യൂറോപ്പിലെ മറ്റുരാജ്യങ്ങള്‍ക്കു പോലും മാതൃകയായി മുന്നേറുന്‌പോള്‍ രാജ്യത്തെ വിഘടനശക്തികളുടെ അനവസരത്തിലെ പ്രതിഷേധവും നിയമലംഘനവും അംഗലാ മെര്‍ക്കല്‍ സര്‍ക്കാരിന് ഏറെ തലവേദനയാവുകയാണ്.

കൊറോണയുടെ വ്യാപനവും അതിപ്പകര്‍ച്ചയും തടയാന്‍ രാജ്യം ലോക്ഡൗണ്‍ നടപടികള്‍ സ്വീകരിയ്ക്കാതെ തന്നെ വൈറസിനെ പിടിച്ചു കെട്ടിയ അവസ്ഥയില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്‌പോഴാണ് സ്വന്തം രാജ്യത്തെ പൗര·ാര്‍ തന്നെ സര്‍ക്കാരിനെ വെറുതെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തരലഹളയ്ക്കായി കോപ്പുകൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അനധികൃത പ്രകടനങ്ങള്‍ എല്ലാംതന്നെ യാതൊരടിസ്ഥാനമില്ലാത്ത വിഷയങ്ങളുയര്‍ത്തിയാണ് ചാന്‍സലര്‍ മെര്‍ക്കലിനെയും ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാനെയും പരോക്ഷമായി തെരുവില്‍ ചോദ്യം ചെയ്യുന്ന രീതി അവലംബിച്ചത്. എന്നാല്‍ സര്‍ക്കാരാവട്ടെ വളരെ സംയമനത്തോടെ പ്രതിഷേധക്കാരെ നേരിട്ടത് പ്രതിഷേധക്കാര്‍ക്ക് ഇപ്പോള്‍ ഇരട്ടി ശക്തി പകര്‍ന്നിരിയ്ക്കയാണ്.

നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജര്‍മന്‍ ജനതയോട് ചാന്‍സലറുടെ ആഹ്വാനം

കൊറോണവൈറസ് ബാധ അകറ്റി നിര്‍ത്തുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ വീണ്ടും ആഹ്വാനം ചെയ്തു.

വാരാന്ത്യത്തില്‍ പലരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതെ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം കൂടി വരുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സ്‌ററുട്ട്ഗാര്‍ട്ടില്‍ പതിനായിരം പേരോളം പങ്കെടുത്ത ഒരു റാലിയും ഇതിനിടെ സംഘടിപ്പിക്കപ്പെട്ടു. ബര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഡോര്‍ട്ട്മുണ്ട് എന്നിവയടക്കം പല പ്രധാന നഗരങ്ങളിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതുമൂലം സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്.

ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വംശീയതയും വര്‍ഗീയതയും കടന്നു കയറുന്നു

ജര്‍മനിയില്‍ തുടരുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ വംശീയ, വര്‍ഗീയ അജന്‍ഡകള്‍ ഒളിച്ചു കടത്തുന്നതായി സര്‍ക്കാരിനു സൂചന ലഭിച്ചു. പെഗിഡ പോലയുള്ള വലുതപക്ഷ തീവ്ര പാര്‍ട്ടികളാണ് ഇതിന്റെ സംഘാടകരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തീവ്ര വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും, വാക്‌സിന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ഇത്തരം പ്രക്ഷോഭങ്ങളുടെ സംഘാടകര്‍ക്കു മേല്‍ കര്‍ക്കശ നിരീക്ഷണവും ആരംഭിച്ചു. ജര്‍മനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ഇവരുടെ ലക്ഷ്യം. മൗലിക അവകാശങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തിയെന്ന ആക്ഷേപവും അതിനെ പിന്താങ്ങിയുള്ള മുദ്രാവാക്യവും സാധാരണ ജനങ്ങളെ അലോസരപ്പെടുത്തുകയും ഒപ്പം ഭീതി ജനിപ്പിയ്ക്കുകയും ചെയ്യുന്ന അവസ്ഥാന്തരം ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നവരുമാണ്.

ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകളുടെ കൊറോണ നടപടികള്‍ക്കെതിരായ രാജ്യവ്യാപക പ്രകടനങ്ങള്‍ ജര്‍മനിയുടെ രാഷ്ട്രീയ നിയന്ത്രണ കേന്ദ്രങ്ങളില്‍ അനിശ്ചിതത്വത്തിന് കാരണമാകുന്നമെന്നും റിപ്പോര്‍ട്ടുണ്ട്.

കൊറോണ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി 15,000 ത്തോളം ആളുകള്‍ തെരുവിലിറങ്ങിയിരുന്നു. കൊറോണ ക്ഷീണിതരായ പൗര·ാരും വലതുപക്ഷ തീവ്രവാദികള്‍, ഇടതുപക്ഷ ബദലുകള്‍, ഗൂഢാലോചന സൈദ്ധാന്തികര്‍ എന്നിവരുടെ അസംസ്‌കൃത മിശ്രിതവും അക്കൂട്ടത്തിപ്പപ്പെടുന്നുണ്ട്. പ്രകടനക്കാരുടെ എണ്ണം ഇതുവരെ കൈകാര്യം ചെയ്യാനാകുമെങ്കിലും, ഇവരുടെ സന്ദേശങ്ങളുമായി കൊറോണ വിരുദ്ധര്‍ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍
ആശങ്കാജനകമാണ്.

എന്തായാലും വരും ദിനങ്ങളില്‍ ഇത്തരം തീവ്രവാദത്തിന്റെ മുഖങ്ങള്‍ ഉടച്ച് വേരോടെ പിഴതുമാറ്റണമെന്ന ആവശ്യം ജനാധിപത്യപാര്‍ട്ടികള്‍ എല്ലാംതന്നെ ഒന്നിച്ച് സര്‍ക്കാരിന്റെ മേശയില്‍ എത്തിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം വിഘടിത നീക്കങ്ങള്‍ കൊറോണയേക്കാള്‍ ഭീകരമെന്നാണ് കൂട്ടുമുന്നണി സര്‍ക്കാര്‍ വിലയിരുത്തുന്നത്. മുന്‍പ് രാജ്യത്തെ ഭരണഘടനാകോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്ത് എന്നു ചോദിച്ചിരുന്നുവെങ്കിലും അന്നു വേണ്ടത്ര നിയമനിര്‍മ്മാണ വിഷയങ്ങള്‍ കൊണ്ടുവന്നു പ്രാബല്യത്തിലാക്കാതെ പോയത് ഇപ്പോള്‍ ഒരു തിരിച്ചടിപോലെ സര്‍ക്കാരിനെ പിന്തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക