വാഷിങ്ടൻ ഡി.സി: -ഇതിനകം തന്നെ പതിനായിരങ്ങളുടെ ജീവനപഹരിച്ച
കോവിഡ് 19 രോഗം ജൂൺ മാസം ആരംഭം മുതൽ ദിവസത്തിൽ മൂവായിരം
പേരുടെ
ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്.
ഹോംലാൻറ് സെക്യൂരിറ്റി ഡിപ്പാർട്മെൻറ് ,ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ്
സംയുക്തമായി നൽകിയ മുന്നറിയിപ്പിൽ കോവിഡ് 19 കേസുകൾ ഇപ്പോൾ
ഉള്ളതിനെക്കാൾ ജൂൺ മുതൽ ക്രമാതീതമായി വർധിക്കുമെന്നും
ചൂണ്ടിക്കാണിച്ചിട്ടുണ്ട് മെയ് 3 ഞായറാഴ്ച പ്രസിഡൻറ് ട്രoപാണ് മാധ്യമങ്ങൾക്ക്ഈ
സൂചന നൽകിയത്. വൈറ്റ് ഹൗസിന്റെയോ ടാസ്ക് ഫോഴ്സിൻെറയോ ഔദ്യോഗിക
റിപ്പോർട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്
ജൂഡ് ഡീറി പറഞ്ഞു.
സെൻറ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷനും ഇതേ മുന്നറിയിപ്പ്
നൽകിയിട്ടുണ്ട്. മൂവായിരം മരണത്തിനു പുറമെ, ദിനംതോറും 200,000 കൊറോണ
പോസിറ്റീവ് കേസുകളും ഉണ്ടാകുമെന്ന് .
ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ
നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. 2020
അവസാനത്തോടെ കോവിഡ് 19-ന് എതിരെ ഫലപ്രദമായ വാക്സിൻ
കണ്ടെത്തുമെന്ന് മെയ് 3 - ഞായറാഴ്ച്ച പ്രസിഡന്റ് ട്രoപ് ഉറപ്പ് നൽകി.