റിജോ .M .ബിനു പാലായിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പാലാ ചാവറ C MI പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥി . സ്ക്കൂൾ ബാൻഡ് ലീഡറായ റിജോ കോവിഡ് കാലത്ത് തന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കലാ അഭിരുചി പുറത്തെടുത്തു.
ഏറ്റുമാനുരും , തൊടുപുഴയും കണ്ണാടി , വീട്ട് ഉപകരണങ്ങൾ വിൽക്കുന്ന മുണ്ടാമറ്റം ഗ്ലാസ്സ് ഹൗസ് ഉടമ ബിനു മുണ്ടാ മറ്റത്തിന്റെയും ലിംനയുടെ പുത്രൻ .
കോവി ഡ് കാലത്ത് ലോക് ഡൗൺ മൂലം എല്ലാവരും വീട്ടിലുണ്ട്. ഒന്നര വയസ്സുള്ള
തന്റെ കൊച്ച് അനുജൻ ആന്റോയ്ക്ക് കളി കൂട്ടുകാരനാവാൻ മാത്രമല്ല റിജോ കോവി ഡ് കാലം തിരഞ്ഞെടുത്തത്.
സ്വന്തം ഇടവക പള്ളിയിലെ ഓർഗൻ വായനക്കാരൻ ,തന്റെ
ഉള്ളിൽ ഒളിഞ്ഞ് കിടന്ന ചിത്ര രചന വാസന പെൻസിൽ സെക്ച്ചുകളായി പകർത്തി.
ദിവസം ഒരു പെൻസിൽ ചിത്രം വരച്ചു തീർക്കും . കേരളത്തെ കോവിഡ് കാലത്ത് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ , ആരോഗ്യ വകുപ്പിന് നേതൃത്വം നൽകുന്ന ശൈലജ ടീച്ചർ, തുടങ്ങി ഓരോ ദിവസവും ഓരോ ചിത്രം .
പാലായുടെ പ്രിയപ്പെട്ട മാണി സാർ , രാഹുൽ ഗാന്ധി, മലയാളം തമിഴ് ചലചിത്ര താരങൾ, അഗതികളുടെ അമ്മയായ മദർ തെരെ സാ, വിശുദ്ധയായി പ്രഖ്യപിക്കപെട്ട സിസ്റ്റർ റാണി യെ ഒക്കെ പല ദിവസങളിൽ വരച്ചു.
സ്ഫടികം ചിത്രത്തിലെ ആടു തോമയെ വരച്ച് ബന്ധുവായ സിനിമാ സംവിധായകൻ ഭദ്രൻ മാട്ടേലിന് അയച്ചപോൾ അദ്ദേഹത്തിന്റെ അഭിനന്ദനത്തിന് ഒപ്പം ഒരാവശ്യം ഉയർന്നു.
"എന്റെ പടം വരച്ച് നീ അയക്കണം."
സംവിധായകൻ ഭദ്രന്റെ പടം പെൻസിൽ രേഖാ ചിത്രമായി.
ചിത്രങളുടെ കോപ്പി പിതാവായ ബിനുവിന്റെ വാട്ട്സ് ആപ്പ് മുഖേനയും , ഇൻസ്റ്റാഗ്രാം മുഖേനയുമാണ് ചിത്രകാരൻ അയച്ചു കൊടുക്കുന്നത്.
ദു:ഖവെള്ളിയാഴ്ചയും , ഉയർത്തെഴുനേൽപ്പിന്റെ ദിനങ്ങളിൽ പരമ കാരുണികനായ യേശുദേവനെയാണ് റിജോ വരച്ചത്.
ഗോവയിലെ ഗോവാ മലയാളി പത്രത്തിന്റെ പത്രാധിപർ Lt കമാൻഡർ അനിൽ നായരുടെ ചിത്രം വരച്ചത് അദ്ദേഹം തണ്ടർ ഫോഴ്സ് പ്രൊഡ് കക്ഷന് ഷെയർ ചെയ്തു.
ചലചിത്ര താരം സൈജു കുറുപ്പ് കൊച്ചു ചിത്ര കാരനെ അഭിനന്ദിക്കുന്നതിന് ഒപ്പം റിജോ വരച്ച തന്റെ ചിത്രം നവമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തു.
അങ്ങിനെ ഒരു ലോക് ഡൗൺ കാലം തന്റെ ഉള്ളിലെ ചിത്രകാരനെ കണ്ടെത്താൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് റിജോ.