റോം: ലോകത്തെവിടെയായാലും മനുഷ്യന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് രാജ്യങ്ങള്‍ തമ്മിലും സസ്‌കാരങ്ങളും പാരന്പ്യങ്ങളും തമ്മില്‍ അന്തരം നലനിന്നിരുന്നുവെങ്കിലും കോവിഡ് 19 എന്ന മഹാമാരി ഇതിനെയെല്ലാം പൊളിച്ചടുക്കി. അതുകൊണ്ടുതന്നെ ലോകത്തെ പല ശീലങ്ങളും മാറ്റി മറിച്ച മഹാമാരിയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഇറ്റലിയിലെയെന്നല്ല യൂറോപ്പിലെതന്നെ സംസ്‌കാരചടങ്ങുകളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമായത് വേദനാജനകമാവുകയാണ്.
തുറന്ന ശവപ്പെട്ടികളില്‍ മൃതദേഹവുമായി ബന്ധുക്കള്‍ നീങ്ങുന്ന കാഴ്ച പള്ളികളില്‍നിന്നും ഫ്യൂണറല്‍ പാര്‍ലറുകളില്‍ നിന്നും തീര്‍ത്തും ഇല്ലാതായി. ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ ശവപ്പെട്ടി സീല്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.ആരെങ്കിലും മരിച്ചാല്‍ യൂറോപ്പിലാണെങ്കില്‍ ഫ്യൂണറല്‍ ഡയറക്‌ററേറ്റ്, അല്ലെങ്കില്‍ ഫ്യൂണറല്‍ കന്പനികളുമായി ഏറ്റവും അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ മരിച്ചയാള്‍ നേരത്തെ തയാറാക്കിയ വില്‍പ്പത്രപകാരമുള്ള ആളോ ആണ് അനന്തരകര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ഇപ്പോള്‍ ഇതെല്ലാം അടഞ്ഞ അധ്യയമായി മാറിയിരിക്കുന്നു. കൊറോണ കാലട്ടത്തില്‍ സര്‍വതും പുതുക്കിയെഴുതിയിരിക്കുന്നു.
ഇതൊക്കെതന്നെ വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും സുരക്ഷയെ കരുതി എല്ലാവരും നിര്‍ബന്ധമായി മാറ്റങ്ങളോടു സഹകരിച്ചു പോരുന്നു.എന്നാല്‍ പലപ്പോഴും തിരക്കിട്ട് നടത്തുന്ന സംസ്‌കാര ചടങ്ങുകളില്‍ പല പതിവുകളും പാലിക്കപ്പെടാതെയും പോകുന്നുണ്ട്. എല്ലാവര്‍ക്കും ഒരുമിച്ച് പങ്കെടുക്കുന്നതിനും വിലക്ക് തുടരുകയാണ്. പരിമിതമായ ആളുകള്‍, അതും പത്തില്‍ താഴെയാളുകള്‍ ചിലപ്പോള്‍ ഇതൊന്നും ഇല്ലാതെ, കര്‍മങ്ങള്‍ ഒട്ടുമേയില്ലാതെ തന്നെ കൂട്ടമായി മറവു ചെയ്യപ്പെടുന്നത് കാലത്തിന്റെ നിയോഗമായിരിക്കാം.
ലോക്ക്ഡൗണ്‍ ഇളവുകളുമായി ഇറ്റലി
റോം: രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ ഇറ്റലി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മേയ് നാല് മുതലായിരിക്കും ഇതിനു പ്രാബല്യമെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.ആള്‍ക്കൂട്ടം ഒഴിവാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് അടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടിനു പുറത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമായിരിക്കും.പാര്‍ക്കുകള്‍ തുറക്കും. ഒരു മുനിസിപ്പാലിറ്റിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെങ്കിലും തെളിയിക്കപ്പെട്ട തൊഴില്‍ കാര്യങ്ങള്‍, ആരോഗ്യപരമായ കാരണങ്ങള്‍, അസാധാരണമായ സാഹചര്യങ്ങള്‍ എന്നിവയൊഴികെ ഇറ്റലിയിലെ വിവിധ പ്രദേശങ്ങള്‍ക്കിടയിലുള്ള യാത്രാ വിലക്ക് തുടരുന്നു.
മാസ്‌ക്കുകള്‍ക്കായി നിശ്ചിത വില
മേയ് നാലുമുതല്‍ മാസ്‌കുകളുടെ വില 0.50 യൂറോയായി നിശ്ചയിച്ചു. മാസ്‌കുകളുടെ വാറ്റ് നികുതി റദ്ദാക്കി.ചുറ്റിക്കറങ്ങാന്‍ കൂടുതല്‍ സ്വാതന്ത്ര്യം കൂടുതലായി നല്‍കും.ആളുകളെ രണ്ടാമത്തെ വീടുകളിലേക്കോ വില്ലകളിലേക്കോ മടങ്ങാന്‍ അനുവദിക്കും. സുരക്ഷാ ദൂരങ്ങളും ആവശ്യകതകളും പാലിച്ചിരിക്കണം. മേയ് 4 മുതല്‍, ഇറ്റലിയിലെ ആളുകള്‍ക്ക് നിയന്ത്രണങ്ങളോ പോലീസ് പരിശോധനകളോ ഇല്ലാതെ (വീട്ടില്‍ നിന്ന് ഏത് അകലത്തിലും) ഔട്ട്‌ഡോര്‍ വ്യായാമം ചെയ്യാന്‍ കഴിയും. എന്നാല്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. മേയ് 4 മുതല്‍, ഡെലിവെറി റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കും.സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്ന ബിസിനസുകള്‍ക്ക് വീണ്ടും തുറക്കാന്‍ അനുവാദമുണ്ട്. ഗതാഗത കന്പനികള്‍ക്ക് സുരക്ഷാ നടപടികളും ഉണ്ടാകും. സംസ്‌കാരം ഇപ്പോള്‍ അനുവദനീയമാണ്. സംസ്‌കാര ചടങ്ങുകള്‍ക്ക് 15 പേര്‍ വരെ പങ്കെടുക്കാന്‍ കോണ്ടെ പച്ചക്കൊടി കാട്ടി, പക്ഷേ അവര്‍ക്ക് അടുത്ത ബന്ധുക്കളാകാന്‍ മാത്രമേ കഴിയൂ, അവരെല്ലാം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മറ്റ് ചടങ്ങുകളോ ഒത്തുചേരലുകളോ അനുവദനീയമല്ല.
പൊതുഗതാഗതത്തില്‍ മാസ്‌കുകള്‍ ധരിക്കണം
എല്ലാ പൊതുഗതാഗതത്തിലും ഫെയ്‌സ് മാസ്‌കുകള്‍ നിര്‍ബന്ധിതമായി ഉപയോഗിക്കണം. ഫെയ്‌സ് മാസ്‌കുകളോ മറ്റു തുണികള്‍ അല്ലെങ്കില്‍ സ്‌കാര്‍ഫുകളോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം.
പൊതുഗതാഗതത്തില്‍ തിരക്കുള്ള സമയം നിയന്ത്രിക്കും.ബസുകള്‍, മെട്രോ സര്‍വീസുകള്‍, മറ്റ് പൊതുഗതാഗതം എന്നിവ ആളുകള്‍ക്കിടയില്‍ ഒരു മീറ്റര്‍ ദൂരം കണക്കാക്കുന്നതിന് പരമാവധി യാത്രക്കാരെ സജ്ജമാക്കും. ഷോപ്പുകളും സാംസ്‌കാരിക സൈറ്റുകളും മേയ് 18 നു തുറക്കും. മേയ് 18 ന്, എല്ലാ ഷോപ്പുകളും വീണ്ടും തുറക്കുന്നതിനൊപ്പം എക്‌സിബിഷനുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക സൈറ്റുകള്‍ എന്നിവ മേയ് 4 ന്റെ നിയന്ത്രണങ്ങള്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ അനുവദിക്കും. ബാറുകള്‍, റസ്റ്ററന്റുകള്‍ ഹെയര്‍ഡ്രെസ്സറുകള്‍ എന്നിവ ജൂണ്‍ ഒന്നിനു തുറക്കും. എന്നാല്‍, സെപ്റ്റംബറില്‍ മാത്രമേ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കൂ.
കേരളത്തിലെ സ്പിങ്ക്‌ളര്‍ വിവാദം പോലെ ജര്‍മനിയിലെ ഡാറ്റാ ആപ്‌ളിക്കേഷനിലും
സ്വകാര്യത ആശങ്കകളെ അടിസ്ഥാനമാക്കി ജര്‍മനി വൈറസ് കണ്ടെത്തല്‍ അപ്ലിക്കേഷനില്‍ മാറ്റം വരുത്തി. ഗൂഗിളും ആപ്പിളും പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ട്രേസിംഗ് ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്നതിലേക്ക് ജര്‍മന്‍ സര്‍ക്കാര്‍ മാറി. ഡാറ്റാ ആപ്‌ളിക്കേഷന്‍ നല്‍കിയതിനെ ചൊല്ലി വിമര്‍ശനം ഉണ്ടായതാണ് സര്‍ക്കാരിന്റെ മനംമാറ്റത്തിനു കാരണം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബദല്‍ നീക്കം നടത്തുകയും ചെയ്തു.
ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാനും ചാന്‍സലര്‍ കാര്യാലയ മന്ത്രി ഹെല്‍ഗെ ബ്രൗണും സംയുക്തമായി സമവായത്തിലെത്തിയിരുന്നു. വികേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്ചറിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുകൂലമാണ്, അത് കേന്ദ്ര ഡാറ്റാബേസിനു പകരം ആളുകളുടെ സ്വന്തം ഫോണുകളില്‍ ഉപയോക്തൃ ഡാറ്റ സംഭരിക്കുന്നതായി കാണാനാകും.
സര്‍ക്കാരിന്റെ ലക്ഷ്യം ട്രേസിംഗ് ആപ്പ് വളരെ വേഗം ഉപയോഗത്തിന് തയാറാകുകയും പൊതുജനങ്ങളില്‍ നിന്നും സിവില്‍ സമൂഹത്തില്‍ നിന്നും ശക്തമായ സ്വീകാര്യത നേടുകയുമാണ് സര്‍ക്കിരിന്റെ ലക്ഷ്യം.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ വൈറസ് ബാധിച്ചവരുമായി സന്പര്‍ക്കം പുലര്‍ത്തുന്‌പോള്‍ അവരെ അറിയിക്കാന്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്ന അപ്ലിക്കേഷന്റെ റോള്‍ പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായി കണക്കാക്കപ്പെടുന്നു.
ജര്‍മനിയുടെ ഫ്രാന്‍ഹോഫര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പൊതുജനാരോഗ്യ സ്ഥാപനത്തിലെ വിദഗ്ധരടക്കം 130 ഓളം യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത പിഇപിപിപിറ്റി എന്ന പാന്‍ യൂറോപ്യന്‍ ആപ്ലിക്കേഷനിലാണ് ഇതുവരെ സര്‍ക്കാര്‍ നിന്നിരുന്നത്. എന്നാല്‍ ഒരു സെന്‍ട്രല്‍ സെര്‍വറില്‍ ഡാറ്റ സംഭരിക്കാനുള്ള പദ്ധതിയെക്കുറിച്ച് നിര്‍ദ്ദിഷ്ട അപ്ലിക്കേഷന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് സര്‍ക്കാരുകളെ അനുവദിക്കുമെന്നും ഇത് മറ്റു നിരീക്ഷണത്തിന് കാരണമാകുമെന്നും വിമര്‍ശകര്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ തള്ളിക്കളയാന്‍ സര്‍ക്കാരിനോട് മുന്നൂറോളം പ്രമുഖ അക്കാദമിക്കുകള്‍ ആവശ്യപ്പെട്ടിരുന്നു, ഇത് പൊതു വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.
ലോകത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ആപ്പിളും ഗൂഗിളും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമീപനം കൂടുതല്‍ സ്വകാര്യത സൗഹൃദമാണെന്ന് അവര്‍ പറയുന്നു.
ഇതിനിടെ വ്യക്തിഗത ഉപകരണങ്ങളില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റ കാണുന്ന വികേന്ദ്രീകൃത സംവിധാനം ഉപയോഗിക്കുന്ന സ്വിസ് നേതൃത്വത്തിലുള്ള ഡിപി 3 ടി പോലുള്ള ആപ്ലിക്കേഷനുകളുമായി സഹകരിക്കാന്‍ ടെക് ഭീമന്മാര്‍ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റ ഉപയോക്താക്കളുടെ സ്വന്തം ഫോണുകളില്‍ മാത്രം സംഭരിക്കണമെന്നും എന്‍ക്രിപ്റ്റ് ചെയ്യണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ നാസി കാലഘട്ടത്തിലെ ചാരവൃത്തിയും മുന്‍ കിഴക്കന്‍ ജര്‍മന്‍ രഹസ്യ പോലീസും ഇപ്പോഴും വേട്ടയാടപ്പെടുന്ന ഒരു രാജ്യത്ത്, ഏതെങ്കിലും കൊറോണ വൈറസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് സ്വമേധയാ അജ്ഞാതമായിരിക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
മാസ്‌ക് ധരിച്ച് ജര്‍മനി
വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ഏപ്രില്‍ 27 (തിങ്കള്‍) മുതല്‍ ജര്‍മനിയില്‍ പ്രാബല്യത്തിലായി. പൊതു ഗതാഗതത്തിലും പൊതുസ്ഥലങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാസ്‌ക് ധരിക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ജര്‍മനിയിലെ 16 സ്റ്റേറ്റുകളിലും പല നിരക്കിലുള്ള പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 യൂറോ മുതല്‍ 150 യൂറോയാണ് പിഴ. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 യൂറോ വരെ പിഴ നല്‍കേണ്ടിവരും. എന്നാല്‍ വാഹനം ഓടിക്കുന്‌പോള്‍ മാസ്‌ക് ധരിക്കാനും പാടില്ല. ധരിച്ചാല്‍ 60 യൂറോ പിഴ നല്‍കേണ്ടിവരും. തിങ്കളാഴ്ച രാവിലെ 10 ദശലക്ഷം ഫെയ്‌സ് മാസ്‌കുകള്‍ വഹിച്ച വിമാനം ലൈപ്‌സിഗില്‍ വന്നിറങ്ങിയപ്പോള്‍ സന്തോഷസൂചകമായി ജര്‍മന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ അന്റാനോവ് 225 ല്‍ ആണ് മാസ്‌കുകള്‍ ചൈനയില്‍ നിന്നും എത്തിച്ചത്.
ജര്‍മന്‍ സ്റ്റാര്‍ട്ടപ്പിന്റെ അള്‍ട്രാ വയലറ്റ് അണുനാശിനിക്ക് ആഗോള ഡിമാന്‍ഡ്
ബര്‍ലിന്‍: യുവിസ് എന്ന ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് കന്പനി ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നു. കൊറോണ വൈറസിനെ കൊല്ലാന്‍ ശേഷിയുള്ള അള്‍ട്രാ വയലറ്റ് അണുനാശിനിയാണ് ഇവരുടെ ഉത്പന്നം. ലോകത്താകമാനം ഇവയ്ക്കിപ്പോള്‍ ആവശ്യക്കാരുണ്ട്.
എസ്‌കലേറ്ററുകള്‍, ഹാന്‍ഡ് റെയ് ലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ട്രോളികള്‍ തുടങ്ങിയവ അണുവിമുക്തമാക്കുകയാണ് ഇവയുടെ പ്രധാന ഉപയോഗം. ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന പാഠമാണ് ഈ മഹമാരിക്കാലും പഠിപ്പിക്കുന്നതെന്നും കന്പനി വിലയിരുത്തുന്നു.തന്‍ജ നിക്കല്‍, കാതറീന ഒബ്‌ളഡെന്‍ എന്നീ വനിതാ സംരഭകരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. ജര്‍മനി അടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയതോടെ ഇവര്‍ക്ക് ഓര്‍ഡറുകളുടെ പെരുമഴ തന്നെ ലഭിക്കുകയും ചെയ്യുന്നു.
കരിഞ്ചന്തയില്‍നിന്ന് ഫ്രഞ്ച് പോലീസ് പിടിച്ചെടുത്തത് 140,000 മാസ്‌ക്
പാരീസ്: മാസ്‌ക് അടക്കമുള്ള സുരക്ഷാ വസ്തുക്കളുടെ കള്ളക്കടത്തും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ഫ്രഞ്ച് പോലീസ് കടുത്ത നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കു തയാറാക്കിയിരുന്ന 140,000 മാസ്‌ക് പോലീസ് പിടിച്ചെടുത്തു. ലോറിയില്‍ കൊണ്ടു വന്ന് ലോഡ് ഇറക്കി വീട്ടിലേക്കു മാറ്റുന്ന സമയത്താണ് വ്യവസായിയില്‍ നിന്ന് ഇവ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. പാരീസിനു വടക്ക് സെന്റ് ഡെനിസിലാണ് സംഭവം.
രാജ്യത്ത് നിര്‍മിക്കുന്ന മുഴുവന്‍ മാസ്‌കും ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായിരിക്കണമെന്ന് കഴിഞ്ഞ മാസം ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതാണ്.
കുട്ടികളുടെ സന്തോഷം ഏറ്റുവാങ്ങി സ്‌പെയിന്‍
സ്‌പെയ്‌നില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഞായറാഴ്ചയോടെ തന്നെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചകള്‍ക്കു ശേഷം ആദ്യമായി വീടിനു പുറത്തിറങ്ങുന്ന കുട്ടികളായിരുന്നു റോഡുകളില്‍ ഏറെയും. അതുകൊണ്ടുതന്നെ രാജ്യം ഭാവിവാഗ്ദാനങ്ങളുടെ സന്തോഷത്തെ വരവേറ്റു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും പരസ്പരം കാണുന്നതിന് ഉപാധികളോടെ അനുമതി ലഭ്യമായിട്ടുണ്ട്.
മേയ് 2 മുതല്‍ ഔട്ട്‌ഡോര്‍ വ്യായാമത്തിന് വിലക്ക് നീക്കും.അടുത്ത വാരാന്ത്യത്തില്‍ തന്നെ എല്ലാ പ്രായത്തിലുമുള്ള സ്‌പെയിന്‍കാര്‍ക്കും ഹ്രസ്വമായ ഔട്ട്‌ഡോര്‍ വ്യായാമത്തിനായി പുറത്തിറങ്ങാനാവുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് കര്‍ശനമായ ചട്ടങ്ങളും സ്‌പെയിനിലെ കൊറോണ വൈറസ് പ്രതിസന്ധിയുടെ പോസിറ്റീവ് പരിണാമവും പിന്തുടര്‍ന്ന് പൗരന്മാരെ ആശ്രയിച്ചിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാര്‍ച്ച് 14 മുതല്‍ ആറ് ആഴ്ചയ്ക്കു ശേഷമാണ് 14 വയസിനു താഴെയുള്ള കുട്ടികളെ ആദ്യമായി പുറത്ത് വിടാന്‍ രാജ്യം അനുവദിച്ചത്.
വിവേകത്തോടെ പ്രവര്‍ത്തിക്കൂ, പുതിയ ലോകത്തിനായി പരിശ്രമിക്കൂ എന്ന് സാഞ്ചസ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.സ്‌പെയിനിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതി അനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ നടപടികള്‍ എടുത്തുകളയുമെന്ന് അദ്ദേഹം പറഞ്ഞു.
ഡീഎസ്‌കലേഷനില്‍ രാജ്യം മുന്നേറും പ്രത്യേകിച്ച് കൊറോണയില്‍ നിന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം ചൊവ്വാഴ്ച ഡിഎസ്‌കലേഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.യൂറോപ്പില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ സ്‌പെയിന്‍ ഏര്‍പ്പെടുത്തിയിരുന്നു, മുതിര്‍ന്നവരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കോ ഫാര്‍മസിയിലേക്കോ പോകുക, ഒരു ഡോക്ടറെ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ദുര്‍ബലരായ ബന്ധുക്കളെ സഹായിക്കുക എന്നിവ ഉള്‍പ്പെടെയുള്ള അംഗീകൃത ആവശ്യങ്ങള്‍ക്കായി മാത്രമേ പോകാന്‍ അനുവാദമുള്ളൂ.
14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ രാവിലെ 9 നും രാത്രി 9 നും ഇടയില്‍ പുറത്തിറങ്ങാന്‍ കഴിയൂ എന്നും അവരോടൊപ്പം ഒരു മുതിര്‍ന്നയാള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. കളിസ്ഥലങ്ങളോ കായിക മേഖലകളോ കര്‍ശനമായി പരിമിതപ്പെടുത്തിയിട്ടില്ല. വീടുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് ഒരു മണിക്കൂര്‍ വരെ നടത്തം അനുവദിച്ചു. സ്‌കൂട്ടറുകള്‍, ബൈക്കുകള്‍, മറ്റ് കളിപ്പാട്ടങ്ങള്‍ എന്നിവ പുറത്തെടുക്കാന്‍ കഴിഞ്ഞു.സ്വയം ബോധപൂര്‍വം സംരക്ഷിത മാസ്‌കുകള്‍ ധരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ മിക്ക കുട്ടികളും ആര്‍ത്തുല്ലസിച്ചു.
'സ്മാര്‍ട്ട്' രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ഓസ്ട്രിയ
വിയന്ന: ചെറുതെങ്കിലും 'സ്മാര്‍ട്ട്' ആയ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്.
കൊറോണവൈറസിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇസ്രയേല്‍, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്‌ളിക്, ഗ്രീസ് എന്നിവയാണ് കുര്‍സ് വിവക്ഷിക്കുന്ന സ്മാര്‍ട്ട് രാജ്യങ്ങള്‍. ഓസ്ട്രിയയെ പോലെ തന്നെ വളരെ വേഗത്തില്‍ കോവിഡ് വ്യാപനത്തോട് ശക്തമായി പ്രതികരിക്കുകയും പ്രതിസന്ധി ഇതര രാജ്യങ്ങളെക്കാള്‍ വേഗത്തില്‍ മറികടക്കുകയും ചെയ്ത രാജ്യങ്ങളാണിവയെന്നും വിശദീകരണം.
വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേഗത്തില്‍ പുനരാരംഭിക്കാമെന്നും വൈറസിനെ നിയന്ത്രണത്തില്‍ നിര്‍ത്താമെന്നുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
സുരക്ഷാ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാക്‌സിനുകള്‍ എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സണ്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഓസ്ട്രിയന്‍ ഗവേഷകരുടെ സഹകരണം കുര്‍സും ഉറപ്പ് നല്‍കി
സ്വിസ് അതിര്‍ത്തിയില്‍ നിന്നു മടങ്ങിപ്പോയത് അര ലക്ഷം പേര്‍
ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡ് രാജ്യാതിര്‍ത്തികള്‍ അടച്ച ശേഷം ഇതുവരെ മടക്കി അയയ്ക്കപ്പെട്ടത് വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ച 56,000 പേര്‍. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 150 പേര്‍ക്ക് പിഴയും ചുമത്തി.
മാര്‍ച്ച് 25ന് അതിര്‍ത്തികള്‍ അടച്ച ശേഷം, തിരിച്ചെത്തുന്ന സ്വന്തം പൗരന്‍മാര്‍ക്കും അതിര്‍ത്തി കടന്ന് ജോലി ചെയ്യേണ്ട വര്‍ക്കും മാത്രമാണ് സ്വിസ് അധികൃതര്‍ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
അനധികൃത പോയിന്റുകളിലൂടെ അതിര്‍ത്തി കടക്കുന്നതിനും ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനുമാണ് പിഴ ചുമത്തിയിട്ടുള്ളത്.
ഉഷാറായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഡൗണിംഗ് സ്ട്രീറ്റില്‍ തിരച്ചെത്തി ഓഫീസ് ചുമതലകള്‍ ഏറ്റെടുത്തു. മിനിസ്റ്റീരിയല്‍ ജാഗ്വാറും പോലീസ് മോട്ടോര്‍ കേഡിന്റെ അകന്പടിയും ഒഴിവാക്കിയാണ് വോക്‌സ്വാഗന്‍ പീപ്പിള്‍സ് കാരിയറിലാണ് അദ്ദേഹം എത്തിയത്. തിങ്കളാഴ്ച രാവിലെ ബോറിസിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് മീറ്റിംഗും നടന്നു.
രാജ്യം ഉയര്‍ന്ന അപകടസാധ്യതയിലാണെന്നും നിയന്ത്രണങ്ങള്‍ വേഗത്തില്‍ ലഘൂകരിക്കില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്ത് വൈറസിന്റെ രണ്ടാമത്തെ പൊട്ടിത്തെറി ഒഴിവാക്കുക എന്നതാണ് മുന്‍ഗണനയെന്നും കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സാന്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈറസ് ബാധിത പ്രദേശങ്ങളില്‍ സ്വാബ് ടെസ്റ്റുകള്‍ നടത്താന്‍ ആംഡ് ഫോഴ്‌സസിന്റെ മൊബൈല്‍ യൂണിറ്റുകളെ ബ്രിട്ടന്‍ സജ്ജമാക്കി. കെയര്‍ ഹോമുകളിലും ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും ഒരുക്കുന്ന മൊബൈല്‍ യൂണിറ്റുകളില്‍ പ്രത്യേക പരിശീലനം നേടിയ മിലിട്ടറി സ്റ്റാഫുകള്‍ സാന്പിളുകള്‍ ശേഖരിച്ചാണ് സ്വാബ് ടെസ്റ്റ് നടത്തുന്നത്.
ഇതനുസരിച്ച് ലാബുകളിലേയ്ക്ക് പരിശോധനയ്ക്കയച്ച് 48 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ലഭിക്കുമെന്നതാണ് ഒരു പ്രത്യേകത. ഇതിനായി 96 യൂണിറ്റുകള്‍ പ്രവര്‍ത്തന നിരതമാവും.
മൈഗ്രന്റ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിലവിലുള്ള ഹെല്‍ത്ത് സര്‍ച്ചാര്‍ജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു. എന്‍എച്ച്എസ് ഫ്രണ്ട് ലൈനില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് അനുയോജ്യമായ ജോലി സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് പ്രിതി പട്ടേല്‍ പറഞ്ഞു. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയയ്ക്ക് പുറത്തു നിന്നുള്ള മൈഗ്രന്റ് സ്റ്റാഫിന് ഏര്‍പ്പെടുത്തിയിരുന്ന നിലവിലെ 400 പൗണ്ട ് ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഡിസംബറില്‍ 625 പൗണ്ട ാക്കാനുള്ള നിര്‍ദ്ദേശം പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സ്റ്റാഫുകളുടെ കുടുംബാംഗങ്ങളും സര്‍ച്ചാര്‍ജ് നല്‌കേണ്ടി വരുന്നതിനാല്‍ ഇത് വന്‍ സാന്പത്തിക ബാധ്യതയാണ് ഇതുമൂലം കുടുംബങ്ങള്‍ക്ക് ഉണ്ടാവുന്നത്.ഒക്ടോബറിന് മുന്പ് വീസ അവസാനിക്കുന്ന എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്ക് കാലാവധി ഒരു വര്‍ഷം സൗജന്യമായി നീട്ടി നല്കുമെന്ന് ഹോം സെക്രട്ടറി പ്രിറ്റി പട്ടേല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ടിയര്‍ 2 വര്‍ക്കിംഗ് വീസ കാറ്റഗറിക്ക് മാത്രമേ ബാധകമാകൂ എന്നാണ് കരുതുന്നത്.
കാറ്റു കൊള്ളാനിറങ്ങുന്നവര്‍ക്ക് എന്‍എച്ച്എസിന്റെ മുന്നറിയിപ്പ്
ലണ്ടന്‍: വെയില്‍ കായാനും കാറ്റു കൊള്ളാനും പാര്‍ക്കിലും ബീച്ചിലും പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് എന്‍എച്ച്എസിന്റെ മുന്നറിയിപ്പ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ കാരണം രാജ്യത്ത് കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്യത്ത് ദിവസേനയുള്ള മരണസംഖ്യ നാനൂറുകളിലേക്ക് താഴ്ന്നതോടെയാണ് ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങാന്‍ തുടങ്ങിയത്. ഞായറാഴ്ച 413 പേരാണ് മരിച്ചത്. ഈ മാസം ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്.
എന്നാല്‍, ഇതില്‍ അമിത ആത്മവിശ്വാസം കാണിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് നല്ലതിനായിരിക്കില്ലെന്നാണ് വിദഗ്ധരുടെ ഉപദേശം. രാജ്യത്താകെ കോവിഡ്~19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 അടുക്കുകയാണ്.
നോര്‍വേ
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ പ്രധാന സാംസ്‌കാരിക, കായിക മത്സരങ്ങള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ ഒന്നിന് രണ്ട ര മാസം നീട്ടുന്നു. 500 ലധികം പേര്‍ പങ്കെടുക്കുന്ന എല്ലാ സംഗീതമേളകളും സംഗീതകച്ചേരികളും മറ്റ് പരിപാടികളും വേനല്‍ക്കാലത്ത് നോര്‍വേയില്‍ നിരോധിച്ചു
കൊറോണ വൈറസ് പകര്‍ച്ചയെതുടര്‍ന്ന് അടഞ്ഞുകിടന്ന സ്‌കൂളുകള്‍ ആറ് ആഴ്ചയ്ക്കു ശേഷം നോര്‍വേയില്‍ ആദ്യ ഘട്ടത്തിലെ സ്‌കൂളുകള്‍ തുറന്നു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിലാണെന്ന് പറയുന്ന നോര്‍വേ, പ്രൈമറി സ്‌കൂളുകള്‍ ആണ് തിങ്കളാഴ്ച വീണ്ടും തുറന്നത്. മറ്റു സ്‌കൂളുകള്‍ ക്രമേണ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍