Image

യു.എസിൽ 37,288 മരണം; ഒരാഴ്ചയ്ക്കകം മരണം ഇരട്ടി; ലോകത്ത് മരണസംഖ്യ 154,262

ഫ്രാൻസിസ് തടത്തിൽ Published on 18 April, 2020
യു.എസിൽ   37,288 മരണം; ഒരാഴ്ചയ്ക്കകം  മരണം ഇരട്ടി; ലോകത്ത്  മരണസംഖ്യ 154,262

    • ലോകത്ത് ആകെ മരണം ഒന്നരലക്ഷം കടന്നു 
    • അമേരിക്കയിൽ മരണം 37,000 കടന്നു   
    • ഇന്നലെ 8762 മരണം 
    • ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവർ രണ്ടേകാൽ മില്യൺ പേർ 
    • നിലവിൽ ഒന്നരമില്യണിൽപരം രോഗികൾ  
    • അമേരിക്കയിൽ ഏഴു ലക്ഷത്തിൽ പരം രോഗം സ്ഥിരീകരിച്ചവർ
    • ഒന്നര ലക്ഷം ആക്റ്റീവ് രോഗികൾ 
    • അമേരിക്കയിൽ ഒരാഴ്ചയ്ക്കകം  മരണം ഇരട്ടിയോളം    
    • ലോക ജനസംഖ്യയിൽ  ഒരു മില്യൺ പേരിൽ  112 മരണം   
    • സ്പെയിനിൽ 20,000 കടന്നു 
    • ഇറ്റലിയിൽ 22,745 മരണം 
    • മരണനിരക്കിൽ യു.കെ, ഫ്രാൻസ് മുന്നേറുന്നു 
    • ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ പിന്നിൽ 
ന്യൂജേഴ്സി:ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു.കഴിഞ്ഞ തുടർച്ചയായി ഒരാഴ്ച അമേരിക്കയിലെ മരണസംഖ്യയിൽ വന്ന കുത്തനെയുള്ള കയറ്റമാണ് മരണ നിരക്ക് ഒന്നര ലക്ഷത്തിലെത്താൻ കാരണം. ഇന്നലെ  ലോകത്തിലെ മരണനിരക്ക് 154,145 ആയി.  അമേരിക്കയിൽ ഇന്നലെ ആകെ മരണം 37,000 കടന്നു.  അമേരിക്കയിൽ ഇന്നലെ 2,535 പേർ കൂടി മരിച്ചതോടെ മരണസംഖ്യ37,153 ആയി. അതിൽ 1,035പേര് ന്യൂയോർക്കിലാണ്. ന്യൂജേഴ്‌സിയിൽ 320 പേരും മരണമടഞ്ഞു.

ലോകത്തു നിലവിലുള്ള രോഗികളുടെ എണ്ണവും ഒന്നര മില്യൺ കവിഞ്ഞു. 1,525,375  പേരാണ് രോഗബാധിതരായി ഇപ്പോൾ ചികിത്സയിലുള്ളത്.ആകെ രോഗബാധിതർ രണ്ടേകാൽ മില്യൺ കടന്നു. 2,225,994 പേർ 

കഴിഞ്ഞ ആഴ്ച്ച മുതൽ രാജ്യത്ത് മരണ നിരക്ക് വർധിക്കുമെന്ന പ്രവചനം ശരിവയ്ക്കുന്ന വിധം തന്നെ തലേ ദിവസത്തെപ്പോലെ ഇന്നലെയും മരണം ഉയർച്ചയുടെ പാതയിൽ തന്നെ തുടർന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 2500 നു മുകളിലാണ് അമേരിക്കയിൽ മരണം നടക്കുന്നത്.
കേവലം ഒരാഴ്ചകൊണ്ട് 50,000 പരം പേരാണ്  കോവിഡ് 19 എന്ന മഹാമാരിമൂലം ലോകത്ത് ജീവൻ അപഹരിക്കപ്പെട്ടത്. 

കഴിഞ്ഞ ഒരാഴ്ചയിൽ 15,000 പരം മരണമാണ് അമേരിക്കയിൽ ഉണ്ടായത്. ചില യൂറോപ്യൻ രാജ്യങ്ങളിലും കനത്ത മരണ നിരക്കായിരുന്ന കഴിഞ്ഞ ഒരാഴ്ചയിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ 10 നാണു കോവിഡ്- 19 മരണം ഒരു ലക്ഷം കടന്നത്. അതായത് ദുഃഖ വെള്ളിയാഴ്ച  മരണ സംഖ്യ ഒരു ലക്ഷം കഴിഞ്ഞപ്പോൾ അമേരിക്കയിൽ  മരണം 18, 747 ആയിരുന്നു. 

ഇറ്റലിക്ക് പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്ക ശനിയാഴ്ച്ച തന്നെ മരണ നിരക്കു പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരുന്നു.ദുഃഖവെള്ളി കഴിഞ്ഞ അടുത്ത വെള്ളിയാഴ്ചയായ ഇന്നലെ ആയപ്പോഴേക്കും മരണ നിരക്ക് ഇരട്ടിയായി വർധിച്ച് 37,158 ആയി. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിൽ ശശാരി 2,200 മരണമാണ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത് . 

 ഇറ്റലിയായിരുന്നു ദുഖവെള്ളിയാഴ്ചവരെ മരണ നിരക്കിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ മാസം രണ്ടാം വാരം വരെ അമേരിക്ക വെറും എട്ടാം സ്ഥാനത്തായിരുന്നു. ഇതിനിടെ സ്പെയിനിൽ വൈറസ് വ്യാപനം തുടർക്കഥയായപ്പോൾ ഇറ്റലിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് സ്പെയിൻ എത്തിയത് ചൈനയെ മറികടന്നായിരുന്നു. 

ഇറ്റലിയിൽ ആകെമരണം 22.745, സ്പെയിനിൽ 20,002 മാണ്. മരണനിരക്കിൽ സ്പെയിനിനേക്കാൾ 17,000 വും ഇറ്റലിയേക്കാൾ 15,000വും കൂടിയ മരണ സംഖ്യയാണ് അമേരിക്കയിൽ. മൂന്ന് നാലും സ്ഥാനത്തുള്ള ഫ്രാൻസും യു.കയും വൈകാതെ തന്നെ സ്പെയിനിനെ മറി കടന്നേക്കാം. ഈ രാജ്യങ്ങളിൽ അകെ മരണം:   ഫ്രാൻസ് -18,681, യു.കെ.-14,565 ആണ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മരണനിരക്ക് കൂടുകയുമാണ്. ഇന്ന് ഇറ്റലി-575, ഫ്രാൻസ്-761 സ്പെയിനിൽ -687 യു.കെ.-847 എന്നിങ്ങനെയാണ് മരണനിരക്ക്. അതെ സമയം ഒരാഴ്ചയിലേറെയായി ജർമ്മനിയിൽ മരണ നിരക്കിൽ വളരെ കുറവ് സമഭവിച്ചിട്ടുണ്ട്. ഇന്നലെ ജർമ്മനിയിൽ 300 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ബെൽജിയത്തും ഇന്നലെ 306 മരണമാണ് നടന്നത്.

 ചൈന ആകെ മരണസംഖ്യയിൽ നിന്ന് മുന്നോട്ടു ചലിക്കാതെ നിന്നയിടത്തു തന്നെ നിന്നു. എന്നാൽ ഇന്നലെയാണ് മുൻകാലങ്ങളിൽ ഉണ്ടായ മരണങ്ങളുടെകൂടി ടാബുലേഷൻ നടത്തി ഇന്നലത്തെ മരണരസംഖ്യയുടെ കൂടെ ചേർത്തത്. പുതുതായി 1,290 പേരുകൂടി മരിച്ചതായാണ് ചൈന ഇന്നലത്തെ മരണനിരക്കിൽ ചേർത്തിരിക്കുന്നത്.

ടാബുലേഷൻ നടത്തിയതോടെ  ചൈനയിലെ ആകെ മരണസംഖ്യ 4,632 ആയി നേരത്തെ മരണനിരക്ക് 3,342 ആയിരുന്നു.ഇന്നലെ വരെ ജർമ്മനി നെതെർലാൻഡ് എന്നീ രാജ്യങ്ങളെ പിന്തള്ളി പത്താം സ്ഥാനത്തായിരുന്ന ചൈന പുതുക്കിയ മരണനിരക്ക് റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യയിൽ ജർമനിക്കുമുമ്പിലായി എട്ടാം സ്ഥാനത്തായി.

 രാജ്യത്തെ പ്രധാന ഹോട്ട് സ്പോട്ടുകളായ മിഷിഗണിൽ 136 പേരും ,  മസാച്യുസെസ്159 പേരും  പെൻസിൽവാനിയ 129 പേരും മരിച്ചു. കാലിഫോർണിയയിൽ 90 പേരും  കണക്ടിക്കട്ടിൽ 65 പേരും ,ഇല്ലിനോയിസിൽ 62 പേരും മരിച്ചു. ഫ്ലോറിഡ (58)ലൂയിസിയാന (57), ജോർജിയ (51) ഇൻഡിയാന (45), ടെക്സാസ്(35) മേരിലാൻഡ് (33) ഒഹായോ (29) വെർജീനിയ (24), നോർത്ത് കരോലിന (24) എന്നിങ്ങനെയാണ് മറ്റു സ്റ്റേറ്റുകളിലെ മരണ സംഖ്യ.

കോവിഡ് 19 രോഗബാധമൂലമുള്ള മരണം രണ്ടായിരം കടന്നെങ്കിലും കഴിഞ്ഞദിവസങ്ങളിൽ രണ്ടായിരത്തിനുമപ്പുറമായിരുന്നു മരണസംഖ്യയിൽ ഉണ്ടായ വർദ്ധനവ്.

 അമേരിക്കയിൽ ആറു ലക്ഷത്തോളം (612,027) ആളുകൾ ചകിത്സയിലാണ്. അതിൽ 13,550 പേർ ഗുരുതരാവസ്ഥയിലാണ്.
ഇന്നലെ ലോകത്ത് 84,496 പേർ പുതിയ രോഗികളായി റിപ്പോർട്ട്ചെയ്തു.അതിൽ 37,140 പേര് അമേരിക്കക്കാരാണ്. യൂ.കെ.(5,899). ടർക്കി (4,353), റഷ്യ (4,070),ഇറ്റലി(3,493), സ്പെയിൻ(5,891) എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 

അതെ സമയം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 709,735 പേർക്ക് കൊറോണ ബാധിച്ചു.ഇതിൽ 60,510 പേര് സുഖം പ്രാപിച്ചപ്പോൾ 37,154  പേർ പേർ മരണത്തിനു കീഴടങ്ങി. നിലവിൽ (612,017) പേര് കൊറോണ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ (13,509) പേരുടെ നില ഗുരുതരമാണ്. 

ലോകത്ത് ഒരു മില്ല്യൺ ആളുകളിൽ 20  പേർ വീതമാണ്  കോവിഡ്-19 മൂലം മരണത്തിനു കീഴടങ്ങുന്നുണ്ട് . അമേരിക്കയിൽ ഒരു മില്യൺ ജനസംഖ്യയിൽ നിന്ന് മരിക്കുന്നവരുടെ എണ്ണം വർധിച്ചു 112 ആയി ഒരാഴ്ച്ച മുൻപുവരെ 68 ആയിരുന്നു. വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മില്യൺ ജനങ്ങളിലെ മരണ നിരക്ക് അമേരിക്കയുടെ നാലിരട്ടി വരെയുണ്ട് . 

അമേരിക്കയുടെ ഇരട്ടിയും അതിലധികവുമുള്ള രാജ്യങ്ങളിലെ ഒരു ഓരോ മില്യൺ ജനങ്ങളിൽ കോവിഡ് -19 മൂലം മരണമടയുന്നവരുടെ എണ്ണം നോക്കുക:ബെൽജിയം-445, സ്പെയിൻ-428, ഇറ്റലി-376, ഫ്രാൻസ്-286 , യൂ.കെ.-215. കുഞ്ഞു രാജ്യങ്ങളായ സാൻ മരിനോ (1,149),ആൻഡോറ (459) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ മരണനിരക്ക്. ഈ  രാജ്യങ്ങളിൽ ആകെ മരണം  സാൻ മരിനോ (39), ആൻഡോറ (35) എന്നിങ്ങനെയാണ്. അവിടെ ജനസംഖ്യ ഒരു ലക്ഷത്തിൽ താഴെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക