Image

കോവിഡ് മഹാമാരിക്കിടയിലും പ്രത്യാശയുടെ കിരണങ്ങള്‍ ദര്‍ശിക്കുന്ന ഉയിര്‍പ് പെരുന്നാള്‍ (പി.പി. ചെറിയാന്‍)

Published on 10 April, 2020
 കോവിഡ് മഹാമാരിക്കിടയിലും  പ്രത്യാശയുടെ കിരണങ്ങള്‍  ദര്‍ശിക്കുന്ന ഉയിര്‍പ് പെരുന്നാള്‍  (പി.പി. ചെറിയാന്‍)
ലോകരാഷ്ടങ്ങള്‍  കോവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍കുമ്പോഴും , ആയിരകണക്കിന് ജീവിതങ്ങള്‍ മഹാമാരിയുടെ കുത്തൊഴുക്കില്‍ അദ്രശ്യമായപ്പോഴും,അല്പം പ്രാണവായുപോലും  ലഭിക്കാതെ  ആയിരങ്ങള്‍ ആശുപത്രികളിലും ഭവനങ്ങളിലുമായി പിടയുമ്പോഴും, ലോകമെമ്പാടും ഭയഭക്തിയോടെ ആരാധനക്കായി തുറന്നുകിടക്കേണ്ട ദേവാലയങ്ങള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുമ്പോഴും   ക്രൈസ്തവ ജനത പതീറ്റാന്‍ണ്ടുകളായി മുടക്കമില്ലാതെ ആചരിച്ചുവരുന്നു   ക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും  കുരിശുമരണത്തേയും  അനുസ്മരിക്കുന്ന  50 ദിവസത്തെ വലിയ നോമ്പ്  ഏപ്രില്‍ 11 ശനിയാഴ്ച ഹൃ ദയവേദനയോടെയാണെങ്കിലും  പ്രത്യാശയോടെ അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

 നോമ്പ് ആരംഭിച്ചപ്പോള്‍ തന്നെ കൊറോണ വൈറസ് ഉയര്‍ത്തിയ വെല്ലുവിളികളെ സധൈര്യം നേരിട്ട് ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും, സ്‌നേഹാദരങ്ങളോടും, ആവശ്യ ത്തിലിരിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിച്ചും , നോമ്പ് ദിനങ്ങളില്‍  ജീവിതത്തിലെ പല ദുശീ ലങ്ങളോടു  വിട പറഞ്ഞവരും പ്രതിജ്ഞയെടുത്തവരും  നിരവധിയാണ്.  ക്രൂശീകരണം കഴിഞ്ഞു ക്രിസ്തുവിനെ കല്ലറയില്‍ അടക്കുന്നതുവരെ ഈ  പ്രതിജ്ഞകള്‍ അണുവിട  വ്യത്യാസമില്ലാതെ പാലിച്ചിരുന്ന  വലിയൊരു ജനവിഭാഗത്തെ തികച്ചും വിഭിന്നമായ രീതിയില്‍  വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ കാണുന്നു  എന്ന യാഥാര്‍ഥ്യം ഇവിടെ വിസ്മരികുന്നില്ല 

അമ്പതു ദിവസത്തെ താത്ക്കാലിക മനഃപരിവര്‍ത്തനമാണോ ഈ നോമ്പു നോല്‍ക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്- ഒരിക്കലുമല്ല.
ക്രിസ്തുവിനെ ലോകരക്ഷിതാവായി അംഗീകരിക്കുന്ന ക്രൈസ്തവരില്‍ വലിയൊരു വിഭാഗം പരിഷ്‌കൃത ലോകത്തില്‍ നോമ്പു നോല്‍ക്കുന്നതിന്റേയും, മുട്ടുകുത്തുന്നതിന്റേയും പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഈ ചടങ്ങുകള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ എന്ന ചിന്തിക്കുന്നവരും ഇല്ലാതില്ല. പാശ്ചാത്യസംസ്‌ക്കാരത്തില്‍ ജനിച്ചു വളരുന്ന യുവതലമുറക്ക് ഈ ചടങ്ങുകളില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നതാണ് പരമാര്‍ത്ഥം.ഓര്മവെച്ച  നാള്‍മുതല്‍ തലമുറകളായി  മുടക്കം വരാതെ ആചരിച്ചുവന്നു നോമ്പാചരണവും , ഉയര്പ് പെരുന്നാളും  വിശ്വാസ സമൂഹവുമായി ദേവാലയങ്ങളില്‍ എന്തുകൊണ്ട് ആചരിക്കുവാന്‍ കഴിഞ്ഞില്ല എന്നത്  ഇത്തരുണത്തില്‍ ഓരോരുത്തരും സ്വയം ശോധന ചെയ്യപ്പെടേണ്ടതാണ്. 

ക്രിസ്തുവിന്റെ ജനനത്തേയും, കുരിശുമരണത്തേയും, ഉയിര്‍പ്പിനേയും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിച്ചു ആത്മസംതൃപ്തി അടയുന്നവരാണ് ഭൂരിപക്ഷവും. ആഘോഷങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ അനുഭവം മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതാണ്. ഒരിക്കല്‍ ക്രിസ്തു ലോകരക്ഷിതാവായി ഭൂമിയില്‍ പിറന്നുവെങ്കില്‍, വീണ്ടും വരുന്നത് തന്റെ വിശുദ്ധന്മാരെ ചേര്‍ക്കുന്നതിനും ശേഷിക്കുന്നവര്‍ക്ക് ന്യായവിധിക്കുമായിരിക്കും.

ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിട്ടുള്ളവര്‍ ജീവിതത്തെ പൂര്‍ണ്ണമായും ക്രമപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിന്റെ കഷ്ടപാടുകളുടെ പൂര്‍ണ്ണത നാം ദര്‍ശിക്കുന്നത് കാല്‍വറിമലയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശിലാണ്. സ്വന്തം ജനം ക്രൂരമായി തന്റെ ശരീരത്തെ ഭേദ്യം ചെയ്തപ്പോഴും, പട്ടാളക്കാരുടെ ഇരുമ്പാണികള്‍ ഘടിപ്പിച്ച ചാട്ടവാര്‍ ശരീരത്തില്‍ ഉഴവു ചാലുകള്‍ കീറും വീധം ആഞ്ഞു പതിച്ചപ്പോഴും, താടിരോമങ്ങള്‍ ആദ്രതയില്ലാത്ത പട്ടാളക്കാര്‍ പിഴുതെടുത്തപ്പോഴും അനുഭവിക്കാത്ത അതികഠിനമായ മാനസിക വ്യഥയായിരുന്ന നഷ്ടപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശില്‍ താന്‍ അനുവഭിച്ചത്- സകലതും നിര്‍വ്വത്തിയായി എന്ന പറഞ്ഞു സ്വന്തം തോളില്‍ തലചായ്ച്ച് പ്രാണനെ പിതാവിന്റെ കയ്യില്‍ ഭാരമേല്‍പ്പിച്ചു മരണത്തിനു കീഴ്പ്പെട്ട് ക്രിസ്തുദേവന്റെ പീഢാനുഭവവും, കുരിശുമരണവും സ്മരിക്കുന്നതിനായി 50 നോമ്പു ദിനങ്ങളില്‍ നാം എല്ലാ പ്രതിജ്ഞകളും സ്ഥായിയായി നിലനിര്‍ത്തുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.ഓരോ ദിവസവും ഇതോര്‍ക്കുകയും, ജീവിതം പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍. ഭാഗ്യവാന്മാരുടെ പട്ടികയില്‍ നാം സ്ഥാനം പിടിച്ചിട്ടുണ്ടോ? നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നിന്നും ഉയരുന്ന ഉത്തരം ഈ ചോദ്യത്തിന് അനുകൂലമാണോ എന്ന് സ്വയം പരിശോധന ചെയ്യാം.

മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ക്രിസ്തുവിനെയല്ല ,മറിച്ചു  മരണത്തെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി ജയാളിയായി ഉയര്‍ത്തെഴുന്നേറ്റ് മാനവ ജാതിക്കു പുതു ജീവന്‍ പ്രദാനം ചെയ്ത് തന്നില്‍ വിശ്വസിക്കുന്നവരെ ചേര്‍ക്കുവാനായി വീണ്ടും വരുന്ന ക്രിസ്തുവിനെയത്രേ പ്രത്യാശയോടെ നാം കാത്തിരിക്കേണ്ടത്.  ഇന്ന് നാം കടന്നുപോകുന്ന  സാഹചര്യം എന്തുമാകട്ടെ 'കാര്‌മേഘത്തിനുള്ളിലീ  ഞാന്‍ മിന്നും സൂര്യാ ശോഭ കാണും' എന്ന ഗാനശകലനം പാടി , അതിനെ അതിജീവിക്കാന്‍ ആവശ്യമായ ശക്തി പകര്‍ന്നുനല്‍കുന്ന കൃസ്തുനാഥന്റെ ഉയര്‍പ് പെരുന്നാളില്‍ നമുക്കും പങ്കു ചേരാം .

 കോവിഡ് മഹാമാരിക്കിടയിലും  പ്രത്യാശയുടെ കിരണങ്ങള്‍  ദര്‍ശിക്കുന്ന ഉയിര്‍പ് പെരുന്നാള്‍  (പി.പി. ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക