Image

രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾവരെ ലഭിച്ചിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ

Published on 08 April, 2020
  രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾവരെ ലഭിച്ചിരുന്നുവെന്ന്  കുഞ്ചാക്കോ ബോബൻ


സിനിമയിലെ ആദ്യ കാലത്ത് ആരാധികമാരുടെ പ്രണയലേഖനങ്ങൾ മൂലം താൻ വലഞ്ഞിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ  അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അന്നുംഇന്നും കുഞ്ചാക്കോയ്ക്ക് ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്.

സിനിമയിലെത്തിയപ്പോൾ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായിരുന്നു. ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും. അതിൽ ഭൂരിഭാഗവും പ്രണയലേഖനങ്ങളായിരുന്നു. അതിൽ സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾവരെ നിരവധിയുണ്ട്. ആദ്യകാലത്തൊക്കെ എല്ലാ കത്തുക്കൾക്കും ഞാൻ മറുപടി അയയ്ക്കാറുണ്ട്. പിന്നീട് അത് വലിയ ബാധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക