അസുൻസ്യോൺ∙ ഒരു മാസത്തെ ജയിൽവാസത്തിനൊടുവിൽ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയ്ക്ക് താൽക്കാലികാശ്വാസം.കൊറോണ വൈറസ് വ്യാപനം തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൂപ്പർതാരത്തെയും സഹോദരൻ റോബർട്ടോ ഡി അസീസിനെയും പാരഗ്വായ് കോടതി ജയിലിൽനിന്ന് മോചിപ്പിച്ചു.വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിന് അറസ്റ്റിലായ ഇരുവരും വിചാരണത്തടവുകാരായാണ് ജയിലിൽ കഴിഞ്ഞിരുന്നത്. വിചാരണ പൂർത്തിയാകുന്നതുവരെ ഇരുവരുടെയും ജയിൽവാസം വീട്ടുതടങ്കലാക്കിയാണ് കോടതി.ഇളവു ചെയ്തത്. ഇതോടെ, വിചാരണ പൂർത്തിയാകുന്നതുവരെ ഇരുവരും മുൻപു താമസിച്ചിരുന്ന അസുൻസ്യോണിലെ ആഡംബര ഹോട്ടലായ പാൽമരോഗയിൽ തടങ്കലിൽ തുടരും. ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഇരുവരും മുൻപും കോടതിയിൽ പലതവണ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അതെല്ലാം തള്ളിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിചാരണ പൂർത്തിയാകുന്നതുവരെ ഇരുവരെയും വീട്ടുതടങ്കലിലേക്കു മാറ്റാൻ ജഡ്ജി ഗുസ്താവോ അമാറില്ല അനുവാദം നൽകുകയായിരുന്നു.